മുരളീധരനെയും രാഘവനെയും അവഗണിക്കാന്‍ പാടില്ലായിരുന്നു; എ.ഐ.സി.സിക്ക് കടുത്ത അതൃപ്തി

വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷത്തില്‍ എംപിമാര്‍ അവഗണിക്കപ്പെട്ടതില്‍ എഐസിസിക്ക് കടുത്ത അതൃപ്തിയെന്ന് റിപ്പോര്‍ട്ട് . കെ.മുരളീധരനെയും എം.കെ. രാഘവനെയും മാറ്റി നിര്‍ത്തരുതായിരുന്നുവെന്ന് സംഘടനാജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ സംസ്ഥാന നേതൃത്വത്തെ അറിയിച്ചിരിക്കുകയാണ്.

കെപിസിസി നേതൃത്വം നിരന്തരം അവഗണിക്കുകയും അപമാനിക്കുകയും ചെയ്യുകയാണെന്ന എംപിമാരുടെ പരാതികളില്‍ കഴമ്പുണ്ടെന്ന വിലയിരുത്തലിലാണ് എഐസിസി. വൈക്കത്ത് മുരളിയെ പ്രസംഗിക്കാന്‍ ക്ഷണിക്കാത്തത്തിലും മലബാറില്‍ നിന്ന് നവോത്ഥാന യാത്ര നടത്താന്‍ എം.കെ.രാഘവനെ ചുമതലപ്പെടുത്താത്തതിലുമുള്ള അതൃപ്തി കെ.സി.വേണുഗോപാല്‍ സംസ്ഥാന നേതൃത്വത്തെ അറിയിച്ചു.

അടുത്ത വര്‍ഷം തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ സിറ്റിങ് എംപിയെ മാറ്റിനിര്‍ത്തരുതായിരുന്നു എന്നാണ് എഐസിസിയുടെ വിലയിരുത്തല്‍. എംപിമാരുടെ പ്രതിഷേധത്തിനിടെ ചൊവ്വാഴ്ച കെപിസിസി നേതൃയോഗം തിരുവനന്തപുരത്ത് ചേരും. ഇതില്‍ പങ്കെടുക്കാന്‍ എത്തുന്ന എഐസിസി ജനറല്‍ സെക്രട്ടറി താരീഖ് അന്‍വര്‍ പ്രശ്‌ന പരിഹാരത്തിനും ശ്രമിക്കുo.

അതേസമയം, കെപിസിസി നേതൃത്വത്തിനെതിരെ തുറന്നടിച്ച് എം.കെ.രാഘവന്‍ രംഗത്തെത്തി. ‘വൈക്കം സത്യാഗ്രഹ ജാഥയില്‍ നിന്നും ഒഴിവാക്കിയത് എന്തുകൊണ്ടാണെന്നതിന് ഉത്തരം പറയേണ്ടത് അങ്ങനെയൊരു തീരുമാനം സ്വീകരിച്ചവരാണ്. അല്ലാതെ ഞാനല്ല. എനിക്കുള്ള അതൃപ്തി ആരേയും അറിയിച്ചിട്ടില്ല. നേതൃത്വമാണ് തീരുമാനമെടുത്തത്. അതിന് എന്തെങ്കിലും മാനദണ്ഡം ഉണ്ടിയിരിക്കാം. മുതിര്‍ന്ന നേതാക്കളെ ഉള്‍ക്കൊണ്ടു പോകുന്ന നേതൃത്വമാണ് നമുക്ക് വേണ്ടത്.

അതിനുള്ള മനസ് കാണിക്കണം. എന്നാല്‍ മാത്രമേ ഗുണകരമായ മാറ്റം പാര്‍ട്ടിയില്‍ ഉണ്ടാക്കാന്‍ കഴിയൂ.’ എം കെ രാഘവന്‍ കോഴിക്കോട് പറഞ്ഞു. കെ മുരളീധരനും ശശി തരൂരിനും പിന്നാലെയാണ് എംകെ രാഘവനും ഈ സംഭവത്തില്‍ അതൃപ്തി രേഖപ്പെടുത്തുന്നത്.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ