മുരളീധരനെയും രാഘവനെയും അവഗണിക്കാന്‍ പാടില്ലായിരുന്നു; എ.ഐ.സി.സിക്ക് കടുത്ത അതൃപ്തി

വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷത്തില്‍ എംപിമാര്‍ അവഗണിക്കപ്പെട്ടതില്‍ എഐസിസിക്ക് കടുത്ത അതൃപ്തിയെന്ന് റിപ്പോര്‍ട്ട് . കെ.മുരളീധരനെയും എം.കെ. രാഘവനെയും മാറ്റി നിര്‍ത്തരുതായിരുന്നുവെന്ന് സംഘടനാജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ സംസ്ഥാന നേതൃത്വത്തെ അറിയിച്ചിരിക്കുകയാണ്.

കെപിസിസി നേതൃത്വം നിരന്തരം അവഗണിക്കുകയും അപമാനിക്കുകയും ചെയ്യുകയാണെന്ന എംപിമാരുടെ പരാതികളില്‍ കഴമ്പുണ്ടെന്ന വിലയിരുത്തലിലാണ് എഐസിസി. വൈക്കത്ത് മുരളിയെ പ്രസംഗിക്കാന്‍ ക്ഷണിക്കാത്തത്തിലും മലബാറില്‍ നിന്ന് നവോത്ഥാന യാത്ര നടത്താന്‍ എം.കെ.രാഘവനെ ചുമതലപ്പെടുത്താത്തതിലുമുള്ള അതൃപ്തി കെ.സി.വേണുഗോപാല്‍ സംസ്ഥാന നേതൃത്വത്തെ അറിയിച്ചു.

അടുത്ത വര്‍ഷം തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ സിറ്റിങ് എംപിയെ മാറ്റിനിര്‍ത്തരുതായിരുന്നു എന്നാണ് എഐസിസിയുടെ വിലയിരുത്തല്‍. എംപിമാരുടെ പ്രതിഷേധത്തിനിടെ ചൊവ്വാഴ്ച കെപിസിസി നേതൃയോഗം തിരുവനന്തപുരത്ത് ചേരും. ഇതില്‍ പങ്കെടുക്കാന്‍ എത്തുന്ന എഐസിസി ജനറല്‍ സെക്രട്ടറി താരീഖ് അന്‍വര്‍ പ്രശ്‌ന പരിഹാരത്തിനും ശ്രമിക്കുo.

അതേസമയം, കെപിസിസി നേതൃത്വത്തിനെതിരെ തുറന്നടിച്ച് എം.കെ.രാഘവന്‍ രംഗത്തെത്തി. ‘വൈക്കം സത്യാഗ്രഹ ജാഥയില്‍ നിന്നും ഒഴിവാക്കിയത് എന്തുകൊണ്ടാണെന്നതിന് ഉത്തരം പറയേണ്ടത് അങ്ങനെയൊരു തീരുമാനം സ്വീകരിച്ചവരാണ്. അല്ലാതെ ഞാനല്ല. എനിക്കുള്ള അതൃപ്തി ആരേയും അറിയിച്ചിട്ടില്ല. നേതൃത്വമാണ് തീരുമാനമെടുത്തത്. അതിന് എന്തെങ്കിലും മാനദണ്ഡം ഉണ്ടിയിരിക്കാം. മുതിര്‍ന്ന നേതാക്കളെ ഉള്‍ക്കൊണ്ടു പോകുന്ന നേതൃത്വമാണ് നമുക്ക് വേണ്ടത്.

അതിനുള്ള മനസ് കാണിക്കണം. എന്നാല്‍ മാത്രമേ ഗുണകരമായ മാറ്റം പാര്‍ട്ടിയില്‍ ഉണ്ടാക്കാന്‍ കഴിയൂ.’ എം കെ രാഘവന്‍ കോഴിക്കോട് പറഞ്ഞു. കെ മുരളീധരനും ശശി തരൂരിനും പിന്നാലെയാണ് എംകെ രാഘവനും ഈ സംഭവത്തില്‍ അതൃപ്തി രേഖപ്പെടുത്തുന്നത്.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക