പാലത്തായി കേസില്‍ ഐ.ജി ശ്രീജിത്തിനെ വിളിച്ച മുഹമ്മദ് ഹാദി 'ഫേക്ക്' അല്ല

പാലത്തായി പീഡനക്കേസില്‍ ക്രൈം ബ്രാഞ്ച് അന്വേഷണ ഉദ്യോഗസ്ഥൻ ഐ.ജി ശ്രീജിത്തിനെ വിളിച്ച ആള്‍ താനാണെന്നും വിളിച്ചത് അതിന്റെ ഗൗരവം മനസ്സിലാക്കാതെ ആണെന്നും മുഹമ്മദ് ഹാദി. മലപ്പുറം കാളികാവിലെ വാഫി പി.ജി കാമ്പസ് വിദ്യാര്‍ത്ഥിയും കണ്ണൂര്‍ കോട്ടക്കുന്ന് സ്വദേശിയുമാണ് മുഹമ്മദ് ഹാദി എന്നും സുപ്രഭാതം റിപ്പോർട്ട് ചെയ്തു.

കണ്ണൂർ പാലത്തായി പീഡനക്കേസിലെ പെൺകുട്ടിയുടെ മൊഴിയിൽ വലിയ വൈരുദ്ധ്യമുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ ഐ.ജി ശ്രീജിത് പറയുന്ന ശബ്ദരേഖ കഴിഞ്ഞ ആഴ്ച പുറത്തു വന്നിരുന്നു. കേസിലെ പ്രതി പദ്മരാജനെതിരെ പോക്സോ ചുമത്താനാവശ്യമായ തെളിവുകൾ പെൺകുട്ടിയുടെ മൊഴിയിൽ നിന്ന് ലഭിച്ചിട്ടില്ലെന്നാണ് ശബ്ദരേഖയിൽ പറയുന്നത്. ശബ്ദരേഖയിൽ മുഹമ്മദ് ഹാദി എന്നു പറഞ്ഞു പരിചയപ്പെടുത്തുന്ന ആളാണ് ഐ.ജി ശ്രീജിത്തിനെ ഫോൺ ചെയ്യുന്നത്. ഈ ശബ്ദരേഖ കേസ് അട്ടിമറിക്കാൻ ഐ.ജി ശ്രീജിത്ത് ഒരാളെ ഉപയോഗിച്ച് മുമ്പേ നിശ്ചയിച്ച പ്രകാരം നടത്തിയ സംഭാഷണമാണ് എന്ന വാദം ഉയർന്നിരുന്നു.

എന്നാൽ അന്വേഷണ ചുമതല ഉള്ള ശ്രീജിത്തിനെ അങ്ങോട്ട് വിളിക്കുകയായിരുന്നു എന്നും ഐ.ജിയെ പോലെ ഒരു ഉദ്യോഗസ്ഥന്‍ ഫോണ്‍ എടുക്കില്ല എന്ന് കരുതിയതിനാല്‍ യാതൊരു തയ്യാറെടുപ്പും ഇല്ലാതെയാണ് വിളിച്ചത് എന്നും മുഹമ്മദ് ഹാദി പറഞ്ഞതായാണ് റിപ്പോർട്ട്. വിളിച്ച ഉടന്‍ ഐ.ജി ഫോണ്‍ എടുത്തു. പാലത്തായി കേസിന്റെ വിശദാംശങ്ങള്‍ അറിയാന്‍ വേണ്ടിയാണ് വിളിച്ചത് എന്ന് പറഞ്ഞതോടെ പിന്നെ വിളിക്കൂ, ഇപ്പോള്‍ തിരക്കില്‍ ആണെന്ന് പറഞ്ഞ് ഐ.ജി ശ്രീജിത്ത് ഫോൺ വച്ചു. പത്തു മിനിറ്റ് കഴിഞ്ഞ് ഐ.ജി തിരിച്ചു വിളിച്ചു. പിന്നീട് മുഹമ്മദ് ഹാദി താൻ റെക്കോഡ് ചെയ്ത ഫോണ്‍ സന്ദേശം ഒരു വാട്‌സ്ആപ് ഗ്രൂപ്പില്‍ പങ്കു വെയ്ക്കുകയും തുടർന്ന് അത് വൈറല്‍ ആവുകയുമായിരുന്നു.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ