118-എ ജനാധിപത്യ കേരളത്തിന് നാണക്കേട്, നടപ്പാക്കാനുള്ള നീക്കം അങ്ങേയറ്റം പ്രതിഷേധാർഹം: കെ.പി.എ മജീദ്

സ്ത്രീസുരക്ഷക്കു വേണ്ടിയെന്നു പറഞ്ഞ് കൊണ്ടുവന്ന 118 എ വകുപ്പ് കൂട്ടിച്ചേർത്ത പൊലീസ് ആക്ട് ഭേദഗതി ഫലത്തിൽ ജനാധിപത്യ അവകാശങ്ങളെ ഇല്ലായ്മ ചെയ്യുന്ന ഒന്നാണ് എന്ന് മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി കെ.പി.എ മജീദ്. അപകീർത്തിപ്പെടുത്തിയാൽ 5 വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന ഭേദഗതി ദുരുപയോഗം ചെയ്യപ്പെടാനുള്ള സാധ്യത ഏറെയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കെ.പി.എ മജീദിന്റെ പ്രസ്താവന:

അഭിപ്രായ സ്വാതന്ത്ര്യത്തെയും ആരോഗ്യകരമായ രാഷ്ട്രീയ വിമർശനങ്ങളെയും വിലമതിക്കുന്ന നാടാണ് നമ്മുടെ കേരളം. മലയാളിയുടെ രാഷ്ട്രീയ പ്രബുദ്ധതയെക്കുറിച്ച് അഭിമാനം കൊള്ളുന്നവരാണ് നമ്മൾ. എന്നാൽ സ്ത്രീസുരക്ഷക്കു വേണ്ടിയെന്നു പറഞ്ഞ് കൊണ്ടുവന്ന 118 എ വകുപ്പ് കൂട്ടിച്ചേർത്ത പൊലീസ് ആക്ട് ഭേദഗതി ഫലത്തിൽ ജനാധിപത്യ അവകാശങ്ങളെ ഇല്ലായ്മ ചെയ്യുന്ന ഒന്നാണ്. അപകീർത്തിപ്പെടുത്തിയാൽ 5 വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന ഭേദഗതി ദുരുപയോഗം ചെയ്യപ്പെടാനുള്ള സാധ്യത ഏറെയാണ്. വാറന്റ് ഇല്ലാതെ കേസെടുക്കാൻ കഴിയുന്ന കൊഗ്‌നിസിബിൾ വകുപ്പാണിത്. ആർക്കും പരാതിയില്ലെങ്കിലും പൊലീസിനു സ്വമേധയാ കേസെടുക്കാം. മാധ്യമങ്ങളിലും സോഷ്യൽ മീഡിയയിലും നടക്കുന്ന സദുദ്ദേശ്യപരമായ വിമർശനങ്ങൾ പോലും ഇതുവഴി ഒരുപക്ഷേ കേസെടുക്കാനുള്ള വകുപ്പായി മാറും. ജനാധിപത്യ കേരളത്തിന് നാണക്കേടായ ഈ നിയമം നടപ്പാക്കാനുള്ള നീക്കം അങ്ങേയറ്റം പ്രതിഷേധാർഹമാണ്. ഇത് പുനഃപരിശോധിക്കാൻ സർക്കാർ തയ്യാറാവണം. ജനാധിപത്യ കേരളത്തെ തിരിച്ചുപിടിക്കണം.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക