മോൻസൺ തട്ടിപ്പുകാരന്‍ ആണെന്ന് നേരത്തെ അറിയാമായിരുന്നു: മന്ത്രി അഹമ്മദ് ദേവർകോവിൽ

മോൻസൺ മാവുങ്കൽ തട്ടിപ്പുകാരനാണെന്ന് നേരത്തെ വിവരം ലഭിച്ചിരുന്നതായി മന്ത്രി അഹമ്മദ് ദേവർകോവിൽ. ഇയാള്‍ക്കെതിരെയുള്ള അന്വേഷണം പുരോഗമിക്കുകയായിരുന്നു എന്നതിനാലാണ് സംഭവം പുറത്ത് പറയാതിരുന്നതെന്നും, പൊലീസ് ആവശ്യപ്പെട്ടാൽ മോൻസന്റെ ‘പുരാവസ്തു’ ശേഖരം സംബന്ധിച്ച് പുരാവസ്തു വകുപ്പ് വിദഗ്ധ പരിശോധ നടത്തുമെന്നും മന്ത്രി പറഞ്ഞു.

മോൻസൺ ഒരു കെട്ടിപ്പൊക്കിയ കഥാപാത്രമാണ്. ആളുകളെ എങ്ങനെ പറ്റിക്കാമെന്ന് ശാസ്ത്രീയമായി പഠനം നടത്തിയ ആളാണ് മോൻസൺ. ഇത്രയും പ്രഗത്ഭരായ പൊലീസ് ഉദ്യോഗസ്ഥരെ പോലും വീഴ്ത്താനുള്ള കഴിവ് അയാള്‍ക്കുണ്ടായിരുന്നു എന്നാണ് മനസ്സിലാക്കേണ്ടത്. ഒരു വിദേശ മലയാളി സംഘടനയുടെ പേരില്‍ തന്നെ കാണാന്‍ മോൻസൺ വന്നിരുന്നതായും പുരാവസ്തുക്കളുടെ വലിയ ശേഖരം തന്റെ കൈയില്‍ ഉണ്ടെന്ന് അവകാശപ്പെട്ടിരുന്നതായും മന്ത്രി പറഞ്ഞു. എന്നാല്‍ മോൻസൺ കാണാന്‍ വന്നതിന് പിന്നാലെ ഇയാള്‍ തട്ടിപ്പുകാരനാണ് ശ്രദ്ധിക്കണം എന്ന് ഒരു സുഹൃത്ത് വിളിച്ചു പറഞ്ഞിരുന്നതായും അഹമ്മദ് ദേവര്‍കോവില്‍ പറഞ്ഞു.

ഇതിന് ശേഷം മോന്‍സനെതിരെയുള്ള പൊലീസ് അന്വേഷണത്തിന്റെ രേഖകളും തനിക്ക് ലഭിച്ചു. ഇദ്ദേഹത്തിനെതിരെയുള്ള പൊലീസ് അന്വേഷണം തകൃതിയായി നടക്കുന്നു രണ്ടോ മൂന്നോ ദിവസത്തിനകം ഇയാൾ അകത്താകും എന്ന രീതിയിൽ കാര്യങ്ങൾ വ്യക്തമായിരുന്നു. അതുകൊണ്ട് തന്നെ ഈ വിവരങ്ങൾ പുറത്തു പറയാതിരിക്കുന്നതാണ് ഭംഗി എന്നതുകൊണ്ടാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ പുറത്തു വിടാതിരുന്നതെന്നും മന്ത്രി വ്യക്തമാക്കി.

Latest Stories

'നടന്നത് ദൗര്‍ഭാഗ്യകരമായ അപകടം, രാഷ്ട്രീയവത്ക്കരിക്കരുത്'; അജിത് പവാറിന്റെ മരണത്തില്‍ ശരത് പവാർ

അജിത് പവാറിന്റെ മരണം; അപകട കാരണം കാഴ്ചപരിധി കുറഞ്ഞതാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രി

ഹേയ് പാകിസ്ഥാൻ, ഓടി രക്ഷപ്പെടൂ, നിങ്ങളുടെ നഖ്‌വിക്ക് തന്നെ ഇന്ത്യയെ ഭയമാണ്, ടൂർണമെന്റിൽ നിന്നും പിന്മാറൂ: കൃഷ്ണമാചാരി ശ്രീകാന്ത്

ക്ഷമിക്കണം സഞ്ജു, ടി-20 ലോകകപ്പിൽ നീ ബെഞ്ചിൽ ഇരിക്കുന്നത് തന്നെയാണ് നല്ലത്; താരത്തിനെതിരെ വൻ ആരാധകരോഷം

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ