'ഇവനിതെന്താ പറയുന്നത്, ഞാന്‍ പറഞ്ഞത് എവിടെ പോയി'? മോദി പറഞ്ഞത് ഇന്ത്യ അലയന്‍സ്, പരിഭാഷകന് അത് എയര്‍ലൈന്‍സ്

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ വേദിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യ സഖ്യത്തെയും കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തെയും വിമര്‍ശിച്ച വാചകങ്ങള്‍ പരിഭാഷപ്പെടുത്തിയതില്‍ വന്‍ പിഴവ്. പരിഭാഷകന് പിഴവ് പറ്റിയെന്ന് പ്രധാനമന്ത്രിയ്ക്ക് മനസിലായതോടെ സംഭവം സദസില്‍ ചിരിയുണര്‍ത്തി. പ്രധാനമന്ത്രിയുടെ മറുപടിയാണ് ചിരിയ്ക്ക് വഴിവച്ചത്.

വലിയ രാഷ്ട്രീയ പ്രസക്തിയുള്ള വാചകങ്ങളാണ് പരിഭാഷകന് പിഴച്ചത്. മുഖ്യമന്ത്രി പിണറായി വിജയനോട് ഒരു കാര്യം പറയാന്‍ ആഗ്രഹിക്കുന്നു എന്നായിരുന്നു പ്രധാനമന്ത്രി സംസാരിച്ച് തുടങ്ങിയത്. താങ്കള്‍ ഇന്ത്യ മുന്നണിയുടെ നെടുംതൂണാണ്. ഇവിടെ ശശി തരൂരും ഇരിക്കുന്നുണ്ട്. ഇന്നത്തെ ഈ പരിപാടി പലരുടേയും ഉറക്കം കെടുത്തുമെന്നും മോദി പറഞ്ഞു.

എന്നാല്‍ ഇാ വാചകങ്ങളില്‍ പരിഭാഷകന് പിഴവ് സംഭവിക്കുകയായിരുന്നു. എയര്‍ലൈന്‍സ് വിഷയങ്ങളില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കണമെന്നായി പരിഭാഷ. പിഴവ് സംഭവിച്ചതാണെന്നും ബോധപൂര്‍വ്വം പ്രധാനമന്ത്രിയുടെ വാചകങ്ങളെ വളച്ചൊടിച്ചതാണെന്നും ആരോപണം ഉയരുന്നുണ്ട്. മോദിയ്ക്ക് പിഴവ് മനസിലായതോടെ പരിഭാഷയില്‍ ഇടപെടുകയായിരുന്നു.

താന്‍ സംസാരിച്ചത് എങ്ങോ പോയി എന്നായിരുന്നു പ്രധാനമന്ത്രി പരിഭാഷകനോട് മറുപടിയായി പറഞ്ഞത്. തുടര്‍ന്നും രാഷ്ട്രീയ വിമര്‍ശനങ്ങള്‍ക്ക് പ്രധാനമന്ത്രി മുതിര്‍ന്നു. അദാനി തങ്ങളുടെ പങ്കാളിയെന്ന മന്ത്രി വാസവന്റെ പ്രസ്താവനയും മോദി രാഷ്ട്രീയ ആയുധമാക്കി. കമ്മ്യൂണിസ്റ്റ് മന്ത്രി അദാനി തങ്ങളുടെ പങ്കാളിയാണെന്ന് പറയുന്നു. ഇതാണ് മാറ്റമെന്നും മോദി വേദിയില്‍ പറഞ്ഞു.

കോപറേറ്റീവ് ഫെഡറലിസമാണ് നമ്മള്‍ നടപ്പിലാക്കുന്നത്. പൊന്നാനി, പുതിയാപ്പ ഹാര്‍ബര്‍ നവീകരണം നടത്തും. അടിസ്ഥാന വികസനം സാധ്യമാകുമ്പോഴാണ് വികസനം നടന്നു എന്ന് പറയാന്‍ കഴിയുക. ഹൈവേ, റെയില്‍വേ, എയര്‍ പോര്‍ട്ട് എന്നിവയില്‍ വികസനം നടത്തി. കൊല്ലം ബൈപാസ്, ആലപ്പുഴ ബൈപാസ് എന്നിവ നടപ്പിലാക്കി. കേരളം സൗഹാര്‍ദത്തില്‍ കഴിയുന്ന നാടാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

Latest Stories

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി