തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി മോദി കേരളത്തിലേക്ക്; ആദ്യറാലി ഈ മാസം 30-ന്

ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിലെത്തും. നരേന്ദ്രമോദിക്കൊപ്പം ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപിയുടെ ദേശീയ അദ്ധ്യക്ഷൻ ജെ പി നദ്ദ തുടങ്ങിയവരും വിവിധ തിയതികളിലായി സംസ്ഥാനത്ത് എത്തും. ഈ മാസം 30ന് മോദി പങ്കെടുക്കുന്ന ആദ്യറാലി നടക്കുമെന്ന് ട്വന്റിഫോർ ന്യൂസ് റിപ്പോർട്ട് ചെയ്തു.

നാല് റാലികളാണ് ഇതുവരെ ബി.ജെ.പി തീരുമാനിച്ചിട്ടുള്ളത് എന്നാണ് റിപ്പോർട്ട്. ഏതൊക്കെ മണ്ഡലങ്ങളിലായിരിക്കും റാലി എന്നത് സ്ഥാനാർത്ഥി പ്രഖ്യാപനത്തിനു ശേഷം മാത്രമേ നിശ്ചയിക്കൂ. സുപ്രധാന മണ്ഡലങ്ങളിൽ മോദി റാലി നടത്തും. ജില്ലാ കേന്ദ്രങ്ങളിലാവും റാലി. മാർച്ച് 30നും ഏപ്രിൽ 2നുമാവും റാലികൾ.

മാർച്ച് 24, 25, ഏപ്രിൽ 3 തിയതികളിൽ അമിത് ഷായും മാർച്ച് 27, 31 തിയതികളിൽ ജെ പി നദ്ദയും കേരളത്തിൽ എത്തും. രാജ്നാഥ് സിംഗ്, സ്മൃതി ഇറാനി എന്നിവർ മാർച്ച് 28നും യോഗി ആദിത്യനാഥ് മാർച്ച് 27നും കേരളത്തിൽ ഉണ്ടാവും. ഖുശ്ബു സുന്ദർ മാർച്ചിലെ പല തിയതികളിൽ ഉണ്ടാവും. വിജയശാന്തി ഉൾപ്പെടെയുള്ള സിനിമാതാരങ്ങളും ബിജെപി പ്രചാരണത്തിനായി കേരളത്തിൽ എത്തും.

Latest Stories

'സ‍ർക്കാരിൻ്റെ വീഴ്ചകൾക്ക് അവരെ ഉത്തരവാദികളാക്കാനും നമ്മുടെ ശബ്ദമുയർത്താനും ഒപ്പം ചേരുക';സിജെപി പ്രതിഷേധത്തിൽ പങ്കെടുക്കാൻ പ്രകാശ് രാജും

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ല'; പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്‍ മൊഴി നല്‍കി

'നരേന്ദ്രമോദിയെ വാരിപ്പുണരട്ടെ', രാഹുൽ ഗാന്ധിക്ക് മുന്നിൽ വാരിപ്പുണരാൻ നിന്നുകൊടുക്കുന്ന ആളല്ല പിണറായി: കെ. എൻ. ബാലഗോപാൽ

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ