മോദി സര്‍ക്കാര്‍ 12 തവണ നികുതി കൂട്ടി; ഒരു കുടുംബത്തില്‍ നിന്ന് 1 ലക്ഷം രൂപയോളം നികുതിയായി കൊള്ളയടിച്ചു: തോമസ് ഐസക്

മോദി ഭരണം ഇന്ത്യയില്‍ ഒരു കുടുംബത്തില്‍ നിന്ന് ശരാശരി 1 ലക്ഷം രൂപ പെട്രോളിയം നികുതിയായി കൊള്ളയടിച്ചെന്ന് മുന്‍ ധനമന്ത്രിയും സിപിഐഎം കേന്ദ്രകമ്മിറ്റി അംഗവുമായ തോമസ് ഐസക്. കേന്ദ്ര സര്‍ക്കാര്‍ 12 തവണ നികുതി വര്‍ദ്ധിപ്പിച്ചിരുന്നു. ഇതാണ് ഇപ്പോള്‍ കുറച്ചിരിക്കുന്നത്. ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ പെട്രോളിന് 9.48 രൂപയും, ഡീസലിന് 3.56 രൂപയുമായിരുന്നു കേന്ദ്ര നികുതി. 12 തവണ നികുതി വര്‍ദ്ധിപ്പിച്ചു. അങ്ങനെ പെട്രോളിന് 26.77 രൂപയും, ഡീസലിന് 31.47 രൂപയും നികുതി വര്‍ദ്ധിപ്പിച്ചു. ചരിത്രത്തിലെ ഏറ്റവും വലിയ നികുതി വര്‍ദ്ധനവാണ് ഇതെന്നും അദ്ദേഹം ആരോപിച്ചു. സിപിഐഎം കേരളയുടെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് തോമസ് ഐസക്കിന്റെ പ്രതികരണം.

ചരിത്രത്തിലെ ഏറ്റവും വലിയ നികുതി വര്‍ദ്ധനവാണ് കേന്ദ്രം നടത്തിയത്. രാജ്യത്തെ വിലക്കയറ്റത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട കാരണം ഈ നികുതി വര്‍ദ്ധനവാണെും അദ്ദേഹം കുറ്റപ്പെടുത്തി.

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

കേന്ദ്ര സര്‍ക്കാര്‍ പെട്രോളിനു ലിറ്ററിന് 8 രൂപയും, ഡീസലിന് 6 രൂപയും എക്‌സൈസ് നികുതി കുറച്ചിരിക്കുകയാണ്. ഇതു ജനങ്ങള്‍ക്കു നല്‍കിയ വലിയ ഔദാര്യമായിട്ടാണു പ്രഖ്യാപിച്ചിരിക്കുന്നത്. ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ പെട്രോളിന് 9.48 രൂപയും, ഡീസലിന് 3.56 രൂപയുമായിരുന്നു കേന്ദ്ര നികുതി. 12 തവണ നികുതി വര്‍ദ്ധിപ്പിച്ചു. അങ്ങനെ പെട്രോളിന് 26.77 രൂപയും, ഡീസലിന് 31.47 രൂപയും നികുതി വര്‍ദ്ധിപ്പിച്ചു. ചരിത്രത്തിലെ ഏറ്റവും വലിയ നികുതി വര്‍ദ്ധനവാണ് ഇത്.

ഈ വര്‍ദ്ധനയുടെ ഫലമായി പെട്രോളിയം നികുതി കേന്ദ്ര സര്‍ക്കാരിന്റെ ഏറ്റവും പ്രധാനപ്പെട്ട വരുമാനമാര്‍ഗ്ഗമായി മാറി. ബിജെപി അധികാരത്തില്‍ വന്നതിനുശേഷം പെട്രോളിയം ഉല്‍പ്പന്നങ്ങളില്‍ നിന്നുള്ള നികുതി വരുമാനം 25 ലക്ഷം കോടിയോളം രൂപ വരും. എന്നുവച്ചാല്‍, മോഡി ഭരണം ഇന്ത്യയില്‍ ഒരു കുടുംബത്തില്‍ നിന്ന് ശരാശരി 1 ലക്ഷം രൂപ പെട്രോളിയം നികുതിയായി കൊള്ളയടിച്ചു.

ഇന്ത്യയിലെ വിലക്കയറ്റത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട കാരണം ഈ നികുതി വര്‍ദ്ധനവാണ്. ക്രൂഡോയിലിന്റെ വില ഇടിഞ്ഞപ്പോള്‍ നികുതി വര്‍ദ്ധിപ്പിച്ചു ചില്ലറ വില താഴാന്‍ അനുവദിച്ചില്ല. എന്നാല്‍ ക്രൂഡോയില്‍ വില ഉയര്‍ന്നപ്പോള്‍ വര്‍ദ്ധിപ്പിച്ച നികുതി ഇപ്പോഴും പൂര്‍ണ്ണമായി പിന്‍വലിക്കാന്‍ തയ്യാറായിട്ടില്ല.

2011-ല്‍ നികുതി 3.50 രൂപ വീതം കുറച്ചു. നവംബര്‍ 2020-21-ല്‍ ഡീസലിനും, പെട്രോളിനും 10 രൂപയും, 5 രൂപയും വീതം കുറച്ചു. ഇപ്പോള്‍ മെയ് 2022-ല്‍ 6 രൂപയും, 8 രൂപയും വീണ്ടും കുറച്ചു. അങ്ങനെ പെട്രോളിന് 14.50 രൂപയും, ഡീസലിന് 21 രൂപയും നികുതി കുറച്ചു. എന്നു വച്ചാല്‍, ഈ കൊടിയ വിലക്കയറ്റത്തിന്റെ നാളിലും പെട്രോളിനും, ഡീസലിനും വര്‍ദ്ധിപ്പിച്ച നികുതി പൂര്‍ണ്ണമായി പിന്‍വലിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറായിട്ടില്ല. ഇപ്പോഴും മോഡി സര്‍ക്കാര്‍ വര്‍ദ്ധിപ്പിച്ച നികുതിയില്‍ പെട്രോളിനു മേല്‍ 12.27 രൂപയും, ഡീസലിനു മേല്‍ 10.47 രൂപയും പിന്‍വലിക്കാന്‍ ബാക്കി കിടക്കുകയാണ്.

എന്നിട്ടാണ് സംസ്ഥാന സര്‍ക്കാരുകള്‍ക്കു മേല്‍ നികുതി കുറക്കണം എന്ന് ആവശ്യപ്പെട്ടു കുതിര കയറുന്നത്. ഭൂരിപക്ഷം സംസ്ഥാന സര്‍ക്കാരുകളും കേന്ദ്ര സര്‍ക്കാരിനെപ്പോലെ നികുതി വര്‍ദ്ധിപ്പിച്ചിട്ടില്ല. കേരള സര്‍ക്കാര്‍ കഴിഞ്ഞ 6 വര്‍ഷക്കാലം ഒരു പ്രാവശ്യം പോലും നികുതി വര്‍ദ്ധിപ്പിച്ചിട്ടില്ല.

കേന്ദ്ര സര്‍ക്കാര്‍ എക്‌സൈസ് നികുതിയാണ് കുറച്ചിരിക്കുന്നതെന്ന് ഓര്‍ക്കണം. ഈ എക്‌സൈസ് നികുതിയുടെ 41 ശതമാനം സംസ്ഥാനങ്ങള്‍ക്ക് അര്‍ഹതപ്പെട്ടതാണ്. അതുകൊണ്ട്, സംസ്ഥാന സര്‍ക്കാരുകളുടെ കേന്ദ്ര നികുതി വിഹിതം ആനുപാതികമായി കുറയും. അതേ സമയം കേന്ദ്ര സര്‍ക്കാര്‍ മുന്‍പു വര്‍ദ്ധിപ്പിച്ച നികുതി സെസ്സുകളും, റോഡ് ടാക്‌സും പോലുള്ളവയാണ്. ഇവ സംസ്ഥാന സര്‍ക്കാരുമായി പങ്കുവയ്‌ക്കേണ്ടതില്ല. ഈ നികുതികള്‍ കുറയ്ക്കുന്നതിനു പകരം സംസ്ഥാന സര്‍ക്കാരുമായി പങ്കുവക്കേണ്ടുന്ന എക്‌സൈസ് നികുതിയാണ് കുറയ്‌ക്കേണ്ടത്.

മാത്രമല്ല, മറ്റൊന്നുകൂടിയുണ്ട്. കേന്ദ്ര നികുതി കുറയുന്നതിന്റെ ഫലമായി പെട്രോള്‍, ഡീസല്‍ വില കുറയും. കേന്ദ്ര സര്‍ക്കാര്‍ ലിറ്ററിനു മേലാണു നികുതി ചുമത്തുന്നതെങ്കില്‍ സംസ്ഥാന സര്‍ക്കാരുകള്‍ വിലയുടെ മേല്‍ ശതമാനക്കണക്കിലാണ് നികുതി ചുമത്തുന്നത്. അതുകൊണ്ട്, പെട്രോള്‍, ഡീസല്‍ വിലകള്‍ കുറയുമ്പോള്‍ സംസ്ഥാന സര്‍ക്കാരിന്റെ നികുതി വരുമാനവും കുറയും.

Latest Stories

എഎപി വിട്ട് ബിജെപിയിൽ ചേർന്നതോടെ രാഘവ് ഛദ്ദയെ ഇൻസ്റ്റഗ്രാമിൽ അൺഫോളോ ചെയ്ത് ലക്ഷങ്ങൾ; പോയവരിൽ കൂടുതലും ജെന്‍സികൾ

ഹർഭജൻ സിംഗിനെ ഞാൻ ഇൻസ്റ്റയിൽ നിന്ന് ബ്ലോക്ക് ചെയ്തു, എന്നോട് അവൻ ചെയ്തത് ഞാൻ ക്ഷമിച്ചെങ്കിലും ഒരിക്കലും അത് മറക്കില്ല: ശ്രീശാന്ത്

പാറമേക്കാവ് ദേവസ്വത്തിന്റെ വെടിക്കെട്ട് ശാലയിൽ നിരോധിത സ്ഫോടക വസ്തുക്കളില്ല; കേസെടുത്തത് പൂരം തകർക്കാനെന്ന് ദേവസ്വം

'ആർഎസ്എസ് രാഷ്ട്രീയ സറണ്ടർ സംഘ്''; രാം മാധവിലൂടെ ആർഎസ്എസിന്റെ യഥാർഥ മുഖം പുറത്തുവന്നു : രാഹുൽ ഗാന്ധി

രണ്ടുദിവസം കൂടി കഠിനമായ ചൂടുണ്ടാകും, അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്ന് മന്ത്രി കെ രാജന്‍; ഹീറ്റ് സ്‌ട്രെസ്സ് ഉണ്ടാകുന്ന സ്ഥിതിയുണ്ടെന്ന് ആരോഗ്യവകുപ്പ് വിലയിരുത്തല്‍; വേനല്‍ മഴ രണ്ടുദിവസത്തിനുള്ളില്‍ വന്നേക്കും

ചൂടിൽ ആശ്വാസം? അതിശക്തമായ മഴ വരുന്നു; നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

'അവസാന ഓവറുകളിൽ അടിച്ച് കളിക്കേണ്ടതിനു പകരം അവന്മാർ ടെസ്റ്റ് കളിക്കുന്നു'; പരിഹസിച്ച് ആകാശ് ചോപ്ര

അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജിലെ നിതിന്റെ മരണം: ഒന്നാം പ്രതി ഡോ. എം കെ റാമിന് മുന്‍കൂര്‍ ജാമ്യമില്ല; രണ്ടാം പ്രതി സംഗീത നമ്പ്യാര്‍ക്ക് കോടതി ജാമ്യം അനുവദിച്ചു

ഇതാണോ പിണറായി വിജയനും മന്ത്രിമാരും പറഞ്ഞ പവർകട്ട് ഇല്ലാത്ത പത്ത് വർഷം?; അപ്രഖ്യാപിത ലോഡ് ഷെഡ്ഡിങ് ഉടൻ പിൻവലിക്കണം : വി. ഡി. സതീശൻ

പൊതുയിടങ്ങളിൽ തണ്ണീർപ്പന്തൽ, അങ്കണവാടികളിലും സ്കൂളുകളിലും കൂൾ റൂഫ്; കനത്ത ചൂടിൽ അതീവ ജാ​ഗ്രത വേണമെന്ന് മുഖ്യമന്ത്രി