'2016- ലെ തോല്‍വിക്ക് കാരണം സുധീരന്‍, പിണറായിയുടെ മക്കള്‍ക്ക് വധഭീഷണി ഉണ്ടായിരുന്നു' വെളിപ്പെടുത്തലുമായി എം.എം ഹസ്സന്‍

യുഡിഎഫിന്റെ 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നില്‍ വിഎം സുധീരനെന്ന് യുഡിഎഫ് കണ്‍വീനറും മുന്‍ കെപിസിസി.പ്രസിഡന്റുമായ എംഎം ഹസ്സന്‍. തന്റെ ആത്മകഥയായ ഓര്‍മ്മച്ചെപ്പ് എന്ന പുസ്തകത്തിലാണ് ഹസ്സന്‍ ഇക്കാര്യം വ്യക്തമാക്കുന്നത്. പാമോലിന്‍ കേസില്‍ കെ കരുണാകരന്‍ കുറ്റക്കാരനല്ല. കെ സുധാകരനുമായി ഉണ്ടായ തര്‍ക്കത്തില്‍ മക്കള്‍ക്ക് വധഭീഷണി ഉണ്ടായിരുന്നുവെന്ന പിണറായി വിജയന്റെ വാദം ശരിയായിരുന്നുവെന്നും ഹസ്സന്‍ പുസ്തകത്തില്‍ പറയുന്നു.

2016 ല്‍ അന്നത്തെ കെപിസിസി പ്രസിഡന്റായിരുന്ന വിഎം സുധീരനെതിരെ ഗുരുതര ആരോപണങ്ങളാണ് ഹസ്സന്‍ ഉന്നയിക്കുന്നത്. മദ്യനയത്തില്‍ സുധീരനും ഉമ്മന്‍ ചാണ്ടിയും തമ്മില്‍ തെറ്റുകയും അതിന് പിന്നാലെ സുധീരന്‍ എടുത്ത നിലപാടുകള്‍ യുഡിഎഫിന് കനത്ത തിരിച്ചടിയാവുകയും ചെയ്തു. പാര്‍ട്ടയുമായി കെപിസിസി പ്രസിഡന്റ് തുടങ്ങിയ തര്‍ക്കമാണ് 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചത്. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ യുഡിഎഫില്‍ കടുത്ത ഭിന്നതകള്‍ ഉയര്‍ന്നു. സുധീരന്‍ ഉയര്‍ത്തിയ വിമര്‍ശനങ്ങള്‍ സര്‍ക്കാരിനെ പ്രതിരോധത്തിലാക്കി. ഇത് എല്‍ഡിഎഫ് പ്രചാരണ ആയുധമാക്കി മാറ്റുകയും ചെയ്തു. ഗ്രൂപ്പുകളുടെ നിസ്സഹകരണം മൂലമാണ് സുധീരന്‍ ഒടുവില്‍ രാജി വച്ചതെന്ന് ഹസ്സന്‍ വ്യക്തമാക്കി.

തന്റെ മക്കള്‍ക്കെതിരെ വധഭീഷണി മുഴക്കിക്കൊണ്ടുള്ള ഊമക്കത്ത് കിട്ടിയ കാര്യം പിണറായി വിജയന്‍ തന്നോട് നേരത്തെ പറഞ്ഞിരുന്നുവെന്ന് ഹസ്സന്‍ പറയുന്നു. നിയമസഭയിലെ പിയുസി കമ്മിറ്റിയില്‍ അംഗമായിരിക്കുന്ന സമയത്താണ് ഇക്കാര്യം പറഞ്ഞത്. ചാരക്കേസിലും പാമോലിന്‍ കേസിലും കരുണാകരന്‍ കുറ്റക്കാരനല്ല. പരിശോധന നടത്തി നടപടി സ്വീകരിക്കാന്‍ മാത്രമാണ് മുഖ്യമന്ത്രി ചീഫ് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കിയത്.

എം.എം.ഹസന്റെ ആത്മകഥയായ ഓര്‍മ്മച്ചെപ്പ് ഡിസംബര്‍ 8 നാണ് പ്രസിദ്ധീകരിക്കുക. അഞ്ഞൂറിലേറെ പേജുകളിലായി ഏഴു പതിറ്റാണ്ട് കാലത്തെ ജിവിതവും, അരനൂറ്റാണ്ട് കാലത്തെ രാഷ്ട്രീയജീവിതവുമാണ് പുസ്തകത്തില്‍ വിശദീകരിക്കുന്നത്.

Latest Stories

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

ഇടുക്കിയുടെ മലനിരകളില്‍ ഒളിപ്പിച്ച ആ നിഗൂഢത പുറത്ത് വരുന്നു; 'കൂടോത്രം' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി!

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ