'പിണറായി മുത്തച്ഛനെപ്പോലെയാകണമെന്ന് കുട്ടികൾ പറയുന്നു'; നവകേരള സദസിൽ വിദ്യാർത്ഥികളെ കൊണ്ടുവരുന്നതിനെ ന്യായീകരിച്ച് മന്ത്രി ആർ ബിന്ദു

മുഖ്യമന്ത്രി പിണറായി വിജയൻ മുത്തച്ഛനെപ്പോലെയാകണമെന്ന് കുട്ടികൾ പറയുന്നവെന്ന് മന്ത്രി ആർ ബിന്ദു. മാധ്യമങ്ങൾക്ക് മുന്നിൽ വളരെ ജനപ്രിയമായാണ് മുഖ്യമന്ത്രിയെ അവർക്ക് കാണാൻ കഴിയുന്നത്.അവരുടെ ഉറ്റ സുഹൃത്തിനെപ്പോലെയാണെന്ന് മന്ത്രി പറഞ്ഞു.

നവകേരള സദസ്സിന് സ്‌കൂൾ വിദ്യാർഥികളെ നിർബന്ധിച്ച് പങ്കെടുപ്പിക്കുന്നില്ലെന്നും
മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന ചടങ്ങിൽ പങ്കെടുക്കാൻ വിദ്യാർത്തികൾക്ക് താൽപര്യം ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. നവകേരള സദസ്സിൽ വിദ്യാർഥികളെ പങ്കെടുപ്പിക്കുന്നതിനെതിരെ ഹൈക്കോടതി നിലപാട് കടുപ്പിച്ച സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രതികരണം. കുട്ടികളെ നവകേരള സദസിൽ കൊണ്ടുവരുന്നതിനെ നേരത്തെ തന്നെ ഹൈക്കോടതി വിലക്കിയിരുന്നു.

ഇത് അവഗണിച്ച് വീണ്ടും വിദ്യാർത്തികളെ പങ്കെടുപ്പിച്ചതാണ് കോടതിയെ പ്രകോപിപ്പിച്ചത്. കോടതി ഉത്തരവുണ്ടായിട്ടും വിദ്യാർഥികളെ പങ്കെടുപ്പിച്ചത് ഗൗരവതരമാണെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. കുത്തിവെക്കേണ്ടെന്നും സർക്കാർ സ്വീകരിച്ച തുടർനടപടികൾ ഒരാഴ്ചക്കുള്ളിൽ അറിയിക്കണമെന്നും കോടതി.

Latest Stories

പശ്ചിമേഷ്യൻ സംഘർഷം: ഒമാനിലെയും കുവൈറ്റിലെയും നേതാക്കളുമായി ചർച്ച നടത്തി നരേന്ദ്ര മോദി

'വാർത്തകൾ അഭ്യൂഹം മാത്രം, സ്ഥാനാർഥി പട്ടികയിൽ മാറ്റത്തിന് സാധ്യതയില്ല'; രാജ്മോഹൻ ഉണ്ണിത്താൻ

ട്വന്റി20ക്ക് വീണ്ടും തിരിച്ചടി; ഏറ്റുമാനൂരിലെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചിരുന്ന വീണ നായർക്കും വോട്ടില്ല

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാം ബലാത്സം​ഗ കേസ്; മുൻകൂർ ജാമ്യം റദ്ദാക്കില്ല; അതിജീവിതയുടെ നമ്പർ ഫോണിൽ നിന്ന് നീക്കം ചെയ്യണമെന്ന് നിര്‍ദ്ദേശം

സ്വർണവിലയിൽ വൻ ഇടിവ്, ഇന്ന് മാത്രം കുറഞ്ഞത് 4,040 രൂപ; ഒരു ലക്ഷത്തിന് താഴെയെത്തുമോ?

ഖത്തറിനെ തൊട്ടാൽ ലോകത്തിലെ ഏറ്റവും വലിയ വാതകപ്പാടം തീഗോളമാക്കും; ഇറാന് മുന്നറിയിപ്പ് നൽകി മുഴക്കി ട്രംപ്

ഡോ.വന്ദന ദാസ് കൊലക്കേസ്: 'ചെയ്തത് മനഃപൂർവമല്ല, പ്രായശ്ചിത്തം ചെയ്യാൻ തയ്യാറാണ്; ശിക്ഷാവിധിയിൽ ഇളവ് നൽകണമെന്ന് പ്രതി കോടതിയിൽ

സീറ്റ് നൽകിയില്ലെങ്കിൽ പെരുമ്പാവൂരിൽ സ്വതന്ത്രനായി മത്സരിക്കും; പാർട്ടി നീതികേട് കാണിക്കരുത് : എൽദോസ് കുന്നപ്പിള്ളി

ഗുഡ്ബൈയുടെ രാഷ്ട്രീയം: മാധ്യമങ്ങൾ സൃഷ്ടിക്കുന്ന നാടകങ്ങളും കേരളത്തിന്റെ യാഥാർത്ഥ്യ രാഷ്ട്രീയവും

'കെ. സുധാകരന് സീറ്റെങ്കിൽ തനിക്കും വേണം', കോന്നിയിൽ എന്ത് സംഭവിച്ചാലും താൻ ഉത്തരവാദി ആയിരിക്കില്ല : അടൂർ പ്രകാശ്