റോഡുകളുടെ അവസ്ഥ എല്ലാ മാസവും പരിശോധിക്കും, വര്‍ക്കിംഗ് കലണ്ടര്‍ ഇറക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്

സംസ്ഥാനത്തെ എല്ലാ റോഡുകളും നന്നാക്കണമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. റോഡുകള്‍ ഏത് വകുപ്പിന്റെ ആണെന്ന് ജനങ്ങള്‍ക്ക് അറിയേണ്ട കാര്യമില്ല. റോഡുകളുടെ അവസ്ഥ എല്ലാ മാസവും പരിശോധിക്കുമെന്നും മന്ത്രി വ്യക്തമാക്കി. പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ നേരിട്ടെത്തിയാണ് പരിശോധന നടത്തുക. റോഡ് നിര്‍മ്മാണത്തിനുള്ള വര്‍ക്കിങ് കലണ്ടര്‍ ഏര്‍പ്പെടുത്തുമെന്നും മന്ത്രി അറിയിച്ചു.

മഴ മാറുന്നതോടെ റോഡുകളുടെ അറ്റകുറ്റപ്പണികള്‍ ആരംഭിക്കും. ഒക്ടോബര്‍ മുതല്‍ അഞ്ച് മാസം കൊണ്ട് പണി പൂര്‍ത്തിയാക്കാനാണ് ലക്ഷ്യം. വകുപ്പ് ഉദ്യോഗസ്ഥര്‍ ഓഫീസില്‍ ഇരുന്ന് റിപ്പോര്‍ട്ട് തയ്യാറാക്കുകയല്ല വേണ്ടത്. അവര്‍ നേരിട്ടെത്തി റോഡുകളുടെ അവസ്ഥ പരിശോധിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കണം. റിപ്പോര്‍ട്ടില്‍ റോഡിന്റെ ഫോട്ടോയും ഉള്‍പ്പെടുത്തണമെന്നും നിര്‍ദ്ദേശം നല്‍കിയട്ടുണ്ട്.

റോഡിന്റെ പ്രവര്‍ത്തി നടത്താന്‍ സാധ്യമാകുന്ന ക്രമീകരണം, ഭരണാനുമതിക്കും, സാങ്കേതിക അനുമതിക്കും, ടെന്‍ഡര്‍ വിളിക്കുന്നതിനും എല്ലാം കൃത്യമായ സമയക്രമം എന്നിവ തീരുമാനിക്കും. പ്രവര്‍ത്തനങ്ങള്‍ അനന്തമായി നീണ്ടു പോകാന്‍ അനുവദിക്കില്ല. ഇതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തന കലണ്ടര്‍ പൊതുമരാമത്ത് പുറത്തിറക്കും. അത് കര്‍ശനമായും പിന്തുടരുന്നുണ്ടെന്ന് ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് ആകെ ഒന്നര ലക്ഷത്തിലധികം കിലോമീറ്റര്‍ റോഡാണുള്ളത്. അതില്‍ ഒരു ലക്ഷം കിലോമീറ്ററോളം റോഡ് മറ്റു വകുപ്പുകള്‍ക്ക് കീഴിലാണ്. 32,000 കിലോമീറ്റര്‍ മാത്രമാണ് പൊതുമരാമത്തിന്റെ റോഡ്. എന്നാല്‍ റോഡുകള്‍ ഏത് വകുപ്പിന് കീഴിലാണെന്ന് പൊതുജനങ്ങള്‍ക്ക് നോക്കേണ്ട കാര്യമല്ല. എല്ലാ റോഡുകളും നന്നാവുകയാണ് വേണ്ടത്. റോഡുകളുടെ കാര്യത്തില്‍ ഉത്തരവാദിത്തം നടപ്പിലാക്കാനായുള്ള ശ്രമം കാര്യക്ഷമമായി നടക്കുന്നണ്ടെന്ന് മന്ത്രി പറഞ്ഞു.

Latest Stories

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി

'സൗന്ദര്യവും പാരമ്പര്യവും നോക്കിയല്ല സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നത്, ഈട്ടി തടിയായാലും തേക്കായാലും മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോകും'; എംപിമാർ മത്സരിക്കേണ്ട : രാജ്‌മോഹൻ ഉണ്ണിത്താന്‍

കൊല്ലത്ത് ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ റോഡിലിട്ട് വെട്ടിക്കൊന്നു; ആക്രമണം സ്റ്റേഷനിലെത്തി മടങ്ങുന്നതിനിടെ

ലഡാക്ക് പ്രക്ഷോഭ നായകനും സാമൂഹിക പ്രവർത്തകനുമായ സോനം വാങ്ചുക്കിന് മോചനം; ആറുമാസത്തെ തടവിന് ശേഷം എന്‍.എസ്.ഐ പിൻവലിക്കാൻ കേന്ദ്ര തീരുമാനം