ഡിസി ബുക്സ് ചെയ്തത് കൊടും ചതിയും വഞ്ചനയും; ആത്മകഥ പ്രസിദ്ധീകരിക്കാനുള്ള അനുമതി മാതൃഭൂമിക്ക്; വിവാദങ്ങളില്‍ നിലപാട് വ്യക്തമാക്കി ഇപി ജയരാജന്‍

സിപിഎം കേന്ദ്ര കമ്മിറ്റിയംഗം ഇപി ജയരാജന്റെ ആത്മകഥ പ്രസിദ്ധീകരിക്കാനുള്ള അനുമതി മാതൃഭൂമി ബുക്കിന്. ഡിസി ബുക്കിന്റെ അവകാശവാദങ്ങള്‍ തള്ളിയാണ് മാതൃഭൂമി ഇപിയുടെ ആത്മകഥ പ്രസിദ്ധീകരിക്കാനുള്ള അവകാശം നേടിയെടുത്തിരിക്കുന്നത്.

പുസ്തകം വിഷുവിനോട് അനുബന്ധിച്ച് പുറത്തിറങ്ങുമെന്നും പ്രസിദ്ധീകരണാനുമതി നല്‍കിയതായും ജയരാജന്‍ തിരുവനന്തപുരത്തെ മാതൃഭൂമി സാഹിത്യോത്സവ വേദിയില്‍ വ്യക്തമാക്കി.

തന്നോട് ഡിസി ബുക്സ് ചെയ്തത് കൊടും ചതിയും വഞ്ചനയുമാണ്. എന്നെ വ്യക്തിപരമായും പാര്‍ട്ടിയെയും തകര്‍ക്കുന്നതിനുവേണ്ടിയുള്ള ഗൂഢശ്രമമാണ് ഡിസി നടത്തിയത്. പക്ഷേ അന്നുതന്നെ ഞാന്‍ വിഷയത്തില്‍ ഇടപെട്ടതുകൊണ്ട് കാര്യങ്ങള്‍ ജനങ്ങള്‍ക്ക് ബോധ്യമായി.

ഉപതെരഞ്ഞെടുപ്പ് ദിനത്തില്‍ ‘കട്ടന്‍ചായയും പരിപ്പുവടയും -ഒരു കമ്യൂണിസ്റ്റിന്റെ ജീവിതം’ എന്ന പേരില്‍ ഇപി ജയരാജന്റെ ആത്മകഥയെന്ന രീതിയില്‍ ഡിസിബുക്ക്‌സ് ചില ഭാഗങ്ങള്‍ പുറത്തുവിട്ടിരുന്നു. ഇതു പാര്‍ട്ടിയെ വലിയ പ്രതിസന്ധിയിലാക്കിയിരുന്നു. തന്റെ അനുവാദമില്ലാതെ പ്രസിദ്ധീകരിച്ചതാണെന്ന് ചൂണ്ടിക്കാട്ടി ഡിസിക്കെതിരെ ഇപി ജയരാജന്‍ കേസ് നല്‍കിയിരുന്നു. തുടര്‍ന്ന് ഡിസിയുടെ പ്രസിദ്ധീകരണ വിഭാഗത്തിലെ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

Latest Stories

ഫുക്കറ്റിലേക്ക് പോയ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിന്റെ ലാന്‍ഡിങ് ഗിയര്‍ പൊട്ടി അപകടം; വീല്‍ ഊരിത്തെറിച്ച് തെന്നി നീങ്ങി, ഹാര്‍ഡ് ലാന്‍ഡിങ്ങില്‍ തെന്നി മാറി ദുരന്തം; ആര്‍ക്കും പരിക്കില്ല

ഹോര്‍മൂസില്‍ ഇന്ത്യയിലേക്ക് വന്ന തായ് കപ്പലിന് നേര്‍ക്ക് ആക്രമണം; കപ്പലിന് തീപിടിച്ചു

വീട്ടുകാർ പ്രണയം എതിർത്തു, കാമുകനുമായി കേരളത്തിലെത്തിയ വൈറൽ താരം മൊണാലിസ വിവാഹിതയാകുന്നു

കേരളത്തിന് മോദിയുടെ ഗ്യാരന്റിയുണ്ട്, ഇത്തവണ അവസരം തന്നാല്‍ വികസനം ഉറപ്പാക്കാമെന്ന് പ്രധാനമന്ത്രി മോദി; 'കേരളത്തില്‍ മാറ്റം അനിവാര്യമാണ്, എന്‍ഡിഎയ്ക്ക് അവസരം തന്നാല്‍ അത്ഭുതകരമായ കാഴ്ച കാണാം'

സോളാര്‍ കേസില്‍ ഗണേഷ് കുമാറിന് തിരിച്ചടി; നിയമസഭാ തിരഞ്ഞെടുപ്പ് വരെ നടപടികള്‍ നിര്‍ത്തിവെയ്ക്കണമെന്ന ഹര്‍ജി കോടതി തള്ളി

ആലുവയില്‍ എന്‍.ഡി.ആര്‍. ഇന്‍ഡസ്ട്രിയല്‍ പാര്‍ക്ക് ഉദ്ഘാടനം ചെയ്ത് മന്ത്രി പി രാജീവ്; 250 കോടിയുടെ നിക്ഷേപം

10,800 കോടി രൂപയുടെ വികസന പദ്ധതികള്‍; തിരഞ്ഞെടുപ്പ് അടുത്തിരിക്കെ സംസ്ഥാനത്ത് പ്രധാനമന്ത്രി മോദിയുടെ ഉദ്ഘാടന മാമാങ്കം

പ്രണയമോ അധികാരമോ? ഗണേഷ് കുമാർ വിവാദവും കേരളത്തിലെ പുരുഷാധിപത്യത്തിന്റെ നീണ്ട ചരിത്രവും

പശ്ചിമേഷ്യന്‍ യുദ്ധത്തില്‍ നട്ടംതിരിയുന്നത് രാജ്യത്തെ അടുക്കളകളും; എല്‍പിജി വില കൂട്ടലിന് പിന്നാലെ ക്ഷാമവും; ഗാര്‍ഹിക സിലിണ്ടര്‍ ബുക്കിങ്ങിന് 25 ദിവസത്തെ ഇടവേള; പ്രതിസന്ധിയില്‍ അടച്ചുപൂട്ടുന്ന ഹോട്ടലുകള്‍

സമാന്തര ഉദ്ഘാടനം നടത്തി സര്‍ക്കാരിന്റെ പ്രതിഷേധം; പ്രധാനമന്ത്രിയുടെ ദേശീയ പാത വികസന ഉദ്ഘാടനം ബഹിഷ്‌കരിച്ച സര്‍ക്കാര്‍ ബദലായി ഉദ്ഘാടനം നടത്തി