ഡിസി ബുക്സ് ചെയ്തത് കൊടും ചതിയും വഞ്ചനയും; ആത്മകഥ പ്രസിദ്ധീകരിക്കാനുള്ള അനുമതി മാതൃഭൂമിക്ക്; വിവാദങ്ങളില്‍ നിലപാട് വ്യക്തമാക്കി ഇപി ജയരാജന്‍

സിപിഎം കേന്ദ്ര കമ്മിറ്റിയംഗം ഇപി ജയരാജന്റെ ആത്മകഥ പ്രസിദ്ധീകരിക്കാനുള്ള അനുമതി മാതൃഭൂമി ബുക്കിന്. ഡിസി ബുക്കിന്റെ അവകാശവാദങ്ങള്‍ തള്ളിയാണ് മാതൃഭൂമി ഇപിയുടെ ആത്മകഥ പ്രസിദ്ധീകരിക്കാനുള്ള അവകാശം നേടിയെടുത്തിരിക്കുന്നത്.

പുസ്തകം വിഷുവിനോട് അനുബന്ധിച്ച് പുറത്തിറങ്ങുമെന്നും പ്രസിദ്ധീകരണാനുമതി നല്‍കിയതായും ജയരാജന്‍ തിരുവനന്തപുരത്തെ മാതൃഭൂമി സാഹിത്യോത്സവ വേദിയില്‍ വ്യക്തമാക്കി.

തന്നോട് ഡിസി ബുക്സ് ചെയ്തത് കൊടും ചതിയും വഞ്ചനയുമാണ്. എന്നെ വ്യക്തിപരമായും പാര്‍ട്ടിയെയും തകര്‍ക്കുന്നതിനുവേണ്ടിയുള്ള ഗൂഢശ്രമമാണ് ഡിസി നടത്തിയത്. പക്ഷേ അന്നുതന്നെ ഞാന്‍ വിഷയത്തില്‍ ഇടപെട്ടതുകൊണ്ട് കാര്യങ്ങള്‍ ജനങ്ങള്‍ക്ക് ബോധ്യമായി.

ഉപതെരഞ്ഞെടുപ്പ് ദിനത്തില്‍ ‘കട്ടന്‍ചായയും പരിപ്പുവടയും -ഒരു കമ്യൂണിസ്റ്റിന്റെ ജീവിതം’ എന്ന പേരില്‍ ഇപി ജയരാജന്റെ ആത്മകഥയെന്ന രീതിയില്‍ ഡിസിബുക്ക്‌സ് ചില ഭാഗങ്ങള്‍ പുറത്തുവിട്ടിരുന്നു. ഇതു പാര്‍ട്ടിയെ വലിയ പ്രതിസന്ധിയിലാക്കിയിരുന്നു. തന്റെ അനുവാദമില്ലാതെ പ്രസിദ്ധീകരിച്ചതാണെന്ന് ചൂണ്ടിക്കാട്ടി ഡിസിക്കെതിരെ ഇപി ജയരാജന്‍ കേസ് നല്‍കിയിരുന്നു. തുടര്‍ന്ന് ഡിസിയുടെ പ്രസിദ്ധീകരണ വിഭാഗത്തിലെ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

Latest Stories

ബിജെപിയിലേക്ക് കൂറുമാറിയ ഏഴ് എംപിമാരെ അയോഗ്യരാക്കണം; രാജ്യസഭ ചെയർമാന് കത്തു നൽകി എഎപി

സംസ്ഥാനത്ത് പാമ്പുകടിയേറ്റ് ഇന്ന് രണ്ടാമതും മരണം; ഇടുക്കിയിൽ വയോധിക മരിച്ചു

“കണ്ണടഞ്ഞ ക്യാമറ, തുടരുന്ന ലോകം: രഘുറായിയുടെ ദൃശ്യജീവിതം”

കടുത്ത വെയിലിനെ അവഗണിച്ച് പൂരനഗരിയിലേക്ക് ജനസാഗരം; വെടിക്കെട്ടില്ലാതെ, നിയന്ത്രണങ്ങളോടെ തൃശൂർ പൂരം

'പോടാ പുല്ലേ പൊലീസേ' മുദ്രാവാക്യം; ആർ. ശ്രീലേഖയെ ചോദ്യം ചെയ്യാനായി ഹാജരാകാൻ നോട്ടീസ് നൽകും

സംസ്ഥാനത്ത് ഇന്നും ഉഷ്ണതരംഗ മുന്നറിയിപ്പ്; അഞ്ച് ജില്ലകളിൽ ഓറഞ്ച് അലേർട്ട്

ഒരു സന്ധ്യയുടെ വെളിച്ചത്തിൽ: ഗുരുസ്മരണം

സംസ്ഥാനത്ത് വീണ്ടും പാമ്പുകടിയേറ്റ് മരണം; കണ്ണൂരില്‍ വയോധിക മരിച്ചു

'ട്രംപും പ്രഥമ വനിതയും സുരക്ഷിതരെന്ന് അറിഞ്ഞതിൽ ആശ്വാസം'; ജനാധിപത്യത്തിൽ അക്രമത്തിന് സ്ഥാനമില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

എനിക്ക് ഏറ്റവും ഇഷ്ടമുള്ള ബാറ്ററാണ് വൈഭവ്, അവന്റെ ബാറ്റിംഗ് കാണാൻ നല്ല രസമാണ്: പാറ്റ് കമ്മിൻസ്