എറണാകുളം-അങ്കമാലി അതിരൂപതയിലെ കുര്‍ബാന തര്‍ക്കം; പ്രശ്‌ന പരിഹാരത്തിന് വത്തിക്കാന്‍ പ്രതിനിധി ഇന്ന് കൊച്ചിയിലെത്തും

എറണാകുളം-അങ്കമാലി അതിരൂപതയിലെ കുര്‍ബാന തര്‍ക്കം പരിഹരിക്കാന്‍ വത്തിക്കാന്‍ പ്രതിനിധി സിറില്‍ വാസില്‍ ഇന്ന് കൊച്ചിയിലെത്തും. അതിരൂപതയിലെ വൈദികരും സഭാ നേതൃത്വവുമായുള്ള തര്‍ക്ക പരിഹാരത്തിനായി മാര്‍പ്പാപ്പ നിയോഗിച്ച പൊന്തിഫിക്കല്‍ ഡെലിഗേറ്റ് ആര്‍ച്ച് ബിഷപ്പ് ആണ് സിറില്‍ വാസില്‍. ആര്‍ച്ച് ബിഷപ്പ് ഒരാഴ്ച കൊച്ചിയില്‍ തങ്ങി സഭയിലെ തര്‍ക്ക പരിഹാരങ്ങള്‍ക്കുള്ള ചര്‍ച്ചകള്‍ നടത്തും.

രാവിലെ 8ന് നെടുമ്പാശ്ശേരിയില്‍ എത്തുന്ന വത്തിക്കാന്‍ പ്രതിനിധി തുടര്‍ന്ന് എറണാകുളം അങ്കമാലി അതിരൂപത ആസ്ഥാനത്തേക്ക് എത്തും. ഏകീകൃത കുര്‍ബാന നടത്തണമെന്ന മാര്‍പാപ്പയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് മാര്‍ സിറില്‍ വാസില്‍ വീണ്ടുമെത്തുന്നത്. സെന്റ് മേരീസ് ബസലിക്കയില്‍ ഏകീകൃത കുര്‍ബാന അര്‍പ്പിക്കാന്‍ നേരത്തെ ആര്‍ച്ച് ബിഷപ്പ് എത്തിയപ്പോള്‍ ഒരു വിഭാഗം തടഞ്ഞത് സംഘര്‍ഷത്തിന് കാരണമായിരുന്നു.

എറണാകുളം-അങ്കമാലി അതിരൂപത തര്‍ക്കം പരിഹരിച്ച് ഡിസംബര്‍ 25ന് മുന്‍പ് ഏകീകൃത കുര്‍ബാന നടപ്പിലാക്കണമെന്ന് മാര്‍പാപ്പ കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കൊച്ചിയിലേക്ക് പുറപ്പെടുന്നതിന് മുന്‍പ് ആര്‍ച്ച് ബിഷപ്പ് മാര്‍പാപ്പയെ നേരില്‍ കണ്ട് സംസാരിച്ചുവെന്നാണ് വിവരം. കൊച്ചിയിലെത്തിയ ശേഷം സിറില്‍ വാസില്‍ ഇരുവിഭാഗങ്ങളുമായി ചര്‍ച്ച നടത്തും.

Latest Stories

കേരളം അടക്കം അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും

ആലുവ അതുൽ കൊലപാതകം: മുഴുവൻ പ്രതികളും പിടിയിൽ

'എപ്പോഴും ഭാഗ്യം തുണയ്ക്കണമെന്നില്ല, വൈഭവ് കുറെ പഠിക്കേണ്ടതുണ്ട്': റോബിൻ ഉത്തപ്പ

അമേരിക്കയുമായി ഒരു ചർച്ചയ്ക്കുമില്ല, യുദ്ധം അഞ്ച് വർഷത്തേക്ക് തുടരാനും തയ്യാർ; ട്രംപിനെ തള്ളി ഇറാൻ

'ഫാസ്റ്റ് ബോളർമാരിലെ ഉസ്മാൻ താരിഖാണ് ജസ്പ്രീത് ബുംറ'; പാകിസ്ഥാൻ സിലക്ടറിന്റെ വാക്കുകൾക്കെതിരെ വിമർശനം ശക്തം

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം