മറിയം റഷീദ ചാരവനിതയായിരുന്നില്ല, നമ്പി നാരായണനെ സിബി മാത്യു ക്രൂരമായി മര്‍‌ദ്ദിച്ചു, എല്ലാം കളളത്തെളിവുകള്‍: സി ബി ഐ ഹൈക്കോടതിയില്‍

ഐ എസ് ആര്‍ ഒ ചാരവൃത്തിക്കേസില്‍ കുറ്റാരോപിതയായ മാലി വനിത ചാരപ്രവര്‍ത്തനത്തിന് വന്നതായിരുന്നില്ലന്നും അന്ന് സര്‍ക്കിള്‍ ഇന്‍സ്പകടര്‍ ആയിരുന്ന എസ് വിജയന്‍ അവര്‍ക്കെതിരെ കള്ളത്തെളിവുകള്‍ ഉണ്ടാക്കുകയായിരുന്നെന്നും സി ബി ഐ ഹൈക്കോടതിയില്‍.
മുന്‍ ഡി ജി പി സിബി മാത്യുവും എസ് വിജയനും അടക്കം ആരോപണ വിധേയരായ പൊലീസ് ഉദ്യോഗസഥരും ഹൈക്കോടതിയില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയെ എതിര്‍ത്തുകൊണ്ടാണ് സി ബി ഐ ഈ നിലപാട് എടുത്തത്.

1994 ഒക്ടോബര്‍ 14 ന് മറിയം റഷീദയെ തിരുവനന്തപുരത്തെ ഒരു ഹോട്ടലില്‍ വച്ച് സര്‍ക്കിള്‍ ഇന്‍സപക്ടറായിരുന്ന എസ് വിജയന്‍ ശാരീരികമായി ഉപദ്രവിച്ചുവെന്നും സി ബി ഐ അഡി സോളിസിറ്റര്‍ ജനറല്‍ എസ് വി രാജു ഹൈക്കോടതിയെ ബോധിപ്പിച്ചു.

മറിയം റഷീദ രാജ്യം വിട്ടുപോകാതിരിക്കാന്‍ വിജയന്‍ അവരെ അനധികൃതമായി തടഞ്ഞുവയ്കുകയും പാസ്‌പോര്‍ട്ട് പിടിച്ചെടുക്കുകയും ചെയ്തു. ഇദ്ദേഹത്തിന് നിയമപരമായി അതിന് യാതൊരു അധികാരവുമില്ലായിരുന്നു. മാത്രമല്ല മാധ്യമ പ്രവര്‍ത്തകരെ വിളിച്ചു കൊണ്ടു കൊണ്ടുവന്ന് അവരെ സമൂഹത്തിന് മുന്നില്‍ ചാരവനിതയായി ചിത്രീകരിക്കുകയും ചെയ്തു. അവര്‍ ചാരപ്രവര്‍ത്തനം നടത്തുവെന്നത് തികച്ചും തെറ്റായ ആരോപണമായിരുന്നു.

അതോടൊപ്പ ഐ എസ് ആര്‍ ഒ യിലെ ശാസ്ത്രജ്ഞനായ നമ്പി നാരായണനെയും ഈ കേസില്‍ വിജയന്‍ ഉള്‍പ്പെടുത്തി. അതോടൊപ്പം പ്രത്യക അന്വേഷണ സംഘത്തലവനായ സിബി മാത്യുവാകട്ടെ ശശികുമാരന്‍, നമ്പിനാരായണന്‍, എസ് കെ ശര്‍മ കെ ചന്ദ്രശേഖരന്‍ എന്നിവരെ അകാരണമായി യാതൊരു തെളിവുകളും ഇല്ലാതെയാണ് അറസ്റ്റ് ചെയ്തത്. സിബി മാത്യുവടക്കമുള്ള ഉദ്യേഗസ്ഥര്‍ ഇവരെ ശാരീരികമായി പീഡിപ്പിക്കുകയും ചെയ്തു.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക