മറിയം റഷീദ ചാരവനിതയായിരുന്നില്ല, നമ്പി നാരായണനെ സിബി മാത്യു ക്രൂരമായി മര്‍‌ദ്ദിച്ചു, എല്ലാം കളളത്തെളിവുകള്‍: സി ബി ഐ ഹൈക്കോടതിയില്‍

ഐ എസ് ആര്‍ ഒ ചാരവൃത്തിക്കേസില്‍ കുറ്റാരോപിതയായ മാലി വനിത ചാരപ്രവര്‍ത്തനത്തിന് വന്നതായിരുന്നില്ലന്നും അന്ന് സര്‍ക്കിള്‍ ഇന്‍സ്പകടര്‍ ആയിരുന്ന എസ് വിജയന്‍ അവര്‍ക്കെതിരെ കള്ളത്തെളിവുകള്‍ ഉണ്ടാക്കുകയായിരുന്നെന്നും സി ബി ഐ ഹൈക്കോടതിയില്‍.
മുന്‍ ഡി ജി പി സിബി മാത്യുവും എസ് വിജയനും അടക്കം ആരോപണ വിധേയരായ പൊലീസ് ഉദ്യോഗസഥരും ഹൈക്കോടതിയില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയെ എതിര്‍ത്തുകൊണ്ടാണ് സി ബി ഐ ഈ നിലപാട് എടുത്തത്.

1994 ഒക്ടോബര്‍ 14 ന് മറിയം റഷീദയെ തിരുവനന്തപുരത്തെ ഒരു ഹോട്ടലില്‍ വച്ച് സര്‍ക്കിള്‍ ഇന്‍സപക്ടറായിരുന്ന എസ് വിജയന്‍ ശാരീരികമായി ഉപദ്രവിച്ചുവെന്നും സി ബി ഐ അഡി സോളിസിറ്റര്‍ ജനറല്‍ എസ് വി രാജു ഹൈക്കോടതിയെ ബോധിപ്പിച്ചു.

മറിയം റഷീദ രാജ്യം വിട്ടുപോകാതിരിക്കാന്‍ വിജയന്‍ അവരെ അനധികൃതമായി തടഞ്ഞുവയ്കുകയും പാസ്‌പോര്‍ട്ട് പിടിച്ചെടുക്കുകയും ചെയ്തു. ഇദ്ദേഹത്തിന് നിയമപരമായി അതിന് യാതൊരു അധികാരവുമില്ലായിരുന്നു. മാത്രമല്ല മാധ്യമ പ്രവര്‍ത്തകരെ വിളിച്ചു കൊണ്ടു കൊണ്ടുവന്ന് അവരെ സമൂഹത്തിന് മുന്നില്‍ ചാരവനിതയായി ചിത്രീകരിക്കുകയും ചെയ്തു. അവര്‍ ചാരപ്രവര്‍ത്തനം നടത്തുവെന്നത് തികച്ചും തെറ്റായ ആരോപണമായിരുന്നു.

അതോടൊപ്പ ഐ എസ് ആര്‍ ഒ യിലെ ശാസ്ത്രജ്ഞനായ നമ്പി നാരായണനെയും ഈ കേസില്‍ വിജയന്‍ ഉള്‍പ്പെടുത്തി. അതോടൊപ്പം പ്രത്യക അന്വേഷണ സംഘത്തലവനായ സിബി മാത്യുവാകട്ടെ ശശികുമാരന്‍, നമ്പിനാരായണന്‍, എസ് കെ ശര്‍മ കെ ചന്ദ്രശേഖരന്‍ എന്നിവരെ അകാരണമായി യാതൊരു തെളിവുകളും ഇല്ലാതെയാണ് അറസ്റ്റ് ചെയ്തത്. സിബി മാത്യുവടക്കമുള്ള ഉദ്യേഗസ്ഥര്‍ ഇവരെ ശാരീരികമായി പീഡിപ്പിക്കുകയും ചെയ്തു.

Latest Stories

'നടന്നത് ദൗര്‍ഭാഗ്യകരമായ അപകടം, രാഷ്ട്രീയവത്ക്കരിക്കരുത്'; അജിത് പവാറിന്റെ മരണത്തില്‍ ശരത് പവാർ

അജിത് പവാറിന്റെ മരണം; അപകട കാരണം കാഴ്ചപരിധി കുറഞ്ഞതാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രി

ഹേയ് പാകിസ്ഥാൻ, ഓടി രക്ഷപ്പെടൂ, നിങ്ങളുടെ നഖ്‌വിക്ക് തന്നെ ഇന്ത്യയെ ഭയമാണ്, ടൂർണമെന്റിൽ നിന്നും പിന്മാറൂ: കൃഷ്ണമാചാരി ശ്രീകാന്ത്

ക്ഷമിക്കണം സഞ്ജു, ടി-20 ലോകകപ്പിൽ നീ ബെഞ്ചിൽ ഇരിക്കുന്നത് തന്നെയാണ് നല്ലത്; താരത്തിനെതിരെ വൻ ആരാധകരോഷം

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ