മരട് നഗരസഭയിൽ അധികാരത്തർക്കം; ഫ്ലാറ്റ് പൊളിക്കാന്‍ നിയോഗിച്ച പുതിയ സെക്രട്ടറിക്കെതിരെ ഭരണസമിതി

മരടിൽ ഫ്ലാറ്റ് പൊളിക്കാനുള്ള നടപടികൾ തുടരുന്നതിനിടെ സർക്കാർ നിയോഗിച്ച പുതിയ സെക്രട്ടറിയ്ക്കെതിരെ നഗരസഭ ഭരണസമിതി രംഗത്ത്. ഫ്ലാറ്റ് പൊളിക്കലിന് മാത്രമായി നിയമിച്ച ഐഎഎസ് ഉദ്യോഗസ്ഥൻ ദൈനംദിന കാര്യങ്ങൾ ചെയ്യുന്നില്ലെന്നും ഭരണ സ്തംഭനമാണെന്നും കാണിച്ച് സർക്കാറിന് കത്തയച്ചു. അതേസമയം, ഫ്ലാറ്റ് പൊളിക്കാനുള്ള തുടർനടപടികൾ ചർച്ച ചെയ്യാൻ നഗരസഭയുടെ അടിയന്തര കൗൺസിൽ ഇന്ന് ചേരും.

മരടിലെ ഫ്ലാറ്റ് പൊളിക്കൽ വിഷയത്തിൽ സുപ്രീംകോടതി നിലപാട് കടുപ്പിച്ചതോടെയാണ് ഫ്ലാറ്റ് പൊളിപ്പിക്കലിന് മാത്രമായി സർക്കാർ പ്രത്യേക ഉത്തരവിലൂടെ ഐഎഎസ് ഉദ്യോഗസ്ഥനെ നിയമിച്ചത്.നിലവിലുള്ള സെക്രട്ടറിയെ മാറ്റിയായിരുന്നുന നിയമനം. ഫ്ളാറ്റ് പൊളിക്കലിനുള്ള തുടർന്നടപടിയുമായി സബ്കളക്ർ മുന്നോട്ട് പോകുന്നതിനിടെയാണ് നഗരസഭ ഭരണസമിതി ഉദ്യോഗസ്ഥനെതിരെ രംഗത്ത് വരുന്നത്. സെക്രട്ടറി ചുമതലയിൽ വന്ന ഐഎഎസ് ഉദ്യോഗസ്ഥൻ നഗരസഭയുടെ ദൈനംദിന കാര്യങ്ങളിൽ ഇടപടുന്നില്ലെന്നാണ് കൗൺസിലിന്‍റെ പരാതി. തന്‍റെ ചുമതല ഫ്ളാറ്റ് പൊളിക്കൽ മാത്രമാണെന്ന് സബ് കളക്ടർ അറിയിച്ചതായും, ഫയലുകളിൽ ഒപ്പിടാൻ സ്നേഹിൽ കുമാർ സിംഗ് വിസമ്മതിക്കുന്നത് നഗരസഭയുടെ ഭരണം തന്നെ താറുമാറാക്കുകയാണെന്നുമാണ് ഭരണ സർക്കാറിന് അയച്ച കത്തിൽ വ്യക്തമാക്കുന്നു.

ഫ്ലാറ്റ് പൊളിപ്പിക്കലുമായി ബന്ധപ്പെട്ട് നഗരസഭ സെക്രട്ടറിയായ സബ് കളക്ടർ സ്വീകരിക്കുന്ന നടപടികൾ ഭരണസമിതി അറിയാതെയാണ് എന്നാണ്  നഗരസഭ ഭരണസമിതിയുടെ പരാതി. പ്രശ്നം ചർച്ച ചെയ്യാൻ നേരത്തെ വിളിച്ച കൗൺസിൽ യോഗത്തിൽ പങ്കെടുക്കാനും ഉദ്യോഗസ്ഥൻ വിസമ്മതിച്ചെന്നും ഭരണസമതി കത്തിൽ വ്യക്തമാക്കുന്നു. പ്രദേശിക ഭരണസമിതിയെ അപമാനിക്കുകയാണ് ഉദ്യോഗസ്ഥനെന്നും അടിയന്തര പരിഹാരം വേണമെന്നും കത്തിൽ ആവശ്യപ്പെടുന്നുണ്ട്. പ്രശ്നത്തിൽ രാഷ്ട്രീയ ഇടപെടൽ കൂടി ഉയർത്തി കൊണ്ടുവരാനാണ് നഗരസഭയുടെ തീരുമാനം.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക