മരട് പുനരധിവാസത്തിൽ ആശയക്കുഴപ്പം; ഫ്ലാറ്റ് ഒഴിയാൻ തയ്യാറാകാതെ ഉടമകൾ

മരടിലെ ഫ്ലാറ്റിൽ നിന്നും ഉടമകളാരും ഒഴിഞ്ഞില്ല. പുനരധിവാസത്തിലെ ആശയക്കുഴപ്പം തീർക്കാതെ ഒഴിഞ്ഞു പോകില്ലെന്നാണ് നിലപാട്. ഇവിടെ നിന്ന് ഇതുവരെ ഒഴിഞ്ഞു പോയത് വാടകക്കാർ മാത്രമാണ്. സര്‍ക്കാർ ഒരുക്കിയ 521 ബദൽ ഇടങ്ങളിൽ പലതിലും ഒഴിവില്ല. ഫ്ലാറ്റ് ഉടമകൾക്ക് സ്വയം ഒഴിഞ്ഞു പോകാനുള്ള സമയപരിധി ഒക്ടോബർ മൂന്നിനാണ് അവസാനിക്കുന്നത്. നാലു ഫ്ലാറ്റ് സമുച്ചയങ്ങളിൽ നിന്ന് ഒഴിയാനുള്ളത് 196 കുടുംബങ്ങളും. നിശ്ചിത സമയപരിധിക്കുള്ളിൽ ഫ്ലാറ്റ് ഒഴിപ്പിക്കൽ അസാദ്ധ്യമെന്നാണ് സൂചന.

ജില്ലാ അധികൃതർ തയ്യാറാക്കിയ പട്ടികയിലെ ഭൂരിഭാഗം ഫ്ലാറ്റുകളും മരടിൽനിന്ന് ഒഴിയുന്നവരെ താമസിപ്പിക്കാൻ തയ്യാറായിട്ടില്ല. പട്ടികയിലെ ഫ്ലാറ്റ് ഉടമകളുമായി ബന്ധപ്പെടുമ്പോൾ അപ്പാർട്മെന്റുകൾ വാടകയ്ക്കു നൽകാനില്ലെന്ന പ്രതികരണമാണു ലഭിച്ചതെന്ന് മരട് ഭവന സംരക്ഷണ സമിതി പ്രസിഡന്റ് ഷംസുദ്ദീൻ കരുനാഗപ്പള്ളി പറഞ്ഞു. സർക്കാർ നൽകിയത് ഒഴിവില്ലാത്ത അപ്പാർട്‌മെന്റുകളുടെ പട്ടികയാണെന്നാണ് ആക്ഷേപം. പുതിയ പട്ടിക നൽകണമെന്നാണ് ഫ്ലാറ്റ് നിവാസികളുടെ ആവശ്യം.

ശരിയായ അന്വേഷണം നടത്താതെയാണു ജില്ലാ ഭരണകൂടം പട്ടിക തയ്യാറാക്കിയിട്ടുള്ളതെന്നും ഇവർ പറയുന്നു. സൗകര്യങ്ങളുണ്ടോയെന്നു നോക്കാനായി നേരിട്ടു ഫ്ലാറ്റ് കാണാൻ ചെന്ന സ്ത്രീകൾ ഉൾപ്പെടെയുള്ളവരോടു മോശമായാണു പലരും പെരുമാറിയതെന്നും ഫ്ലാറ്റ് ഉടമകൾക്ക് പരാതിയുണ്ട്.  അപ്പാർട്മെന്റുകൾ നൽകാൻ തയ്യാറുള്ളവർ വലിയ തുകയാണു വാടകയായി ചോദിക്കുന്നത്. ഫ്ലാറ്റ് ഒഴിയുന്നവർക്കു പുനരധിവാസം ഉറപ്പാക്കാൻ സർക്കാർ നേരിട്ട് ഇടപെടണമെന്നും ഇവർ ആവശ്യപ്പെട്ടു.

Latest Stories

ഒറ്റ ദിവസം കൂടിയത് 8640 രൂപ, പിടിവിട്ടു സ്വര്‍ണവില; ഒരു പവന് 1,31,160 രൂപ; ഒന്നര ലക്ഷമില്ലാതെ ഒരു പവന്റെ സ്വര്‍ണാഭരണം വാങ്ങാനാവില്ല; ഒറ്റ മാസത്തില്‍ വന്ന വ്യത്യാസം 31,000ല്‍ അധികം രൂപ; വില്‍പന ഇടിഞ്ഞു

ശബരിമല സ്വർണക്കൊള്ള കേസ്; കെ പി ശങ്കരദാസ് വീണ്ടും റിമാൻഡിൽ, എസ് ശ്രീകുമാറിന് ജാമ്യം

സ്വപ്നങ്ങളെ കൊല്ലുന്ന വ്യവസായം

ഞാൻ വിരമിക്കൽ പ്രഖ്യാപിച്ചത് ആ ഒരു കാരണം കൊണ്ടാണ്, എനിക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു അത്: യുവരാജ് സിങ്

'പൂച്ച പെറ്റുകിട‌ക്കുന്ന ഖജനാവ്'; ബജറ്റിൽ ജനങ്ങൾ വിശ്വസിക്കരുത്, പത്ത് വർഷം ചെയ്യാതിരുന്ന കാര്യങ്ങൾ ചെയ്യുമെന്ന് പ്രഖ്യാപിക്കുകയാണ്; ആളുകളെ കബളിപ്പിക്കാനുള്ള ബജറ്റെന്ന് വി ഡി സതീശൻ

'രണ്ടു മണിക്കൂറും 53 മിനിട്ടും'; തോമസ് ഐസക്കിനും ഉമ്മൻചാണ്ടിക്കും ശേഷം കേരള നിയമസഭയിലെ ദൈര്‍ഘ്യമേറിയ നാലാമത്തെ ബജറ്റ് അവതരിപ്പിച്ച് കെഎൻ ബാലഗോപാൽ

Kerala Budget 2026: ക്ഷേമ പെൻഷനായി 14500 കോടി വകയിരുത്തി സർക്കാർ; സ്ത്രീ സുരക്ഷ പെൻഷന് 3820 കോടി

Kerala Budget 2026: 'എസ്ഐആർ മത ന്യൂനപക്ഷങ്ങളിൽ വലിയ ആശങ്ക ഉണ്ടാക്കുന്നു'; പരിഹരിക്കാനായി എല്ലാ പൗരന്മാർക്കും കേരളത്തിൽ നേറ്റിവിറ്റി കാർഡ്

ബജറ്റ് 2026: ആശമാർക്കും അങ്കണവാടി വർക്കർമാർക്കും ആശ്വാസം, 1000 കൂട്ടി ധനമന്ത്രിയുടെ പ്രഖ്യാപനം; ഹെൽപ്പൽമാർക്ക് 500 രൂപയും വർധിപ്പിച്ചു

Kerala Budget 2026; പ്രധാന പ്രഖ്യാപനങ്ങൾ