'ഞങ്ങള്‍ അനുഭവിക്കുന്ന വിഷമം ഇനി ആര്‍ക്കും ഉണ്ടാകരുതേ എന്നാണ് പ്രാര്‍ത്ഥന; ഫ്‌ളാറ്റുകളില്‍ താമസിക്കുന്ന എല്ലാവരും കോടീശ്വരന്മാരൊന്നുമല്ല': ഫ്‌ളാറ്റ് പൊളിക്കല്‍ ആഘോഷമാക്കിയവരോട് ഇവര്‍ പറയുന്നു

മരടിലെ ഫ്‌ളാറ്റ് പൊളിക്കല്‍ അക്ഷരാര്‍ത്ഥത്തില്‍ ആഘോഷമാക്കുകയായിരുന്നു ഇവിടുത്തെ മാധ്യമങ്ങളും ജനങ്ങളും. ഇത്തരമൊരു സംഭവം കേരളത്തില്‍ ആദ്യമായതു കൊണ്ടു തന്നെ പൂരക്കാഴ്ച കാണാന്‍ വരുന്നതു പോലെയാണ് ആളുകള്‍ ഫ്‌ളാറ്റ് പൊളിക്കുന്നത് കാണാന്‍ തിങ്ങിക്കൂടിയത്.

രണ്ടു ദിവസം കൊണ്ട് നാലു ഫ്‌ളാറ്റുകളാണ് നിയന്ത്രിത സ്‌ഫോടനത്തിലൂടെ പൊളിച്ചത്. ഫോട്ടോയെടുത്തും സെല്‍ഫിയെടുത്തും ആളുകള്‍ ആഘോഷിക്കുമ്പോള്‍ ഇതൊന്നും കാണാനുള്ള കരുത്തില്ലാതെ, സ്വന്തം കിടപ്പാടം എന്നന്നേക്കുമായി നഷ്ടപ്പെടുന്ന ദു:ഖത്തിലായിരുന്നു ഉടമകള്‍.

ഇങ്ങനെയൊരു അവസ്ഥ മറ്റൊരാള്‍ക്കും ഉണ്ടാകരുതേ എന്നാണ് പ്രാര്‍ത്ഥന. സ്വന്തം കിടപ്പാടം നഷ്ടപ്പെടുന്ന ഒരവസ്ഥ വരുമ്പോഴേ വേദന മനസ്സിലാകൂ എന്നും ഇവര്‍ ഫ്‌ളാറ്റ് പൊളിക്കല്‍ ആഘോഷിക്കുന്നവരോട് പറയുന്നു. ഫ്‌ളാറ്റുകളില്‍ താമസിക്കുന്ന എല്ലാവരും കോടിശ്വരന്മാരൊന്നുമല്ല. സാധാരണക്കാരുമുണ്ട്. ഇപ്പോള്‍ പലരുടേയും ജീവിതം തന്നെ മാറിപ്പോയെന്നും തകര്‍ത്ത ഫ്‌ളാറ്റുകളിലൊന്നിലെ താമസക്കാരായിരുന്ന ദമ്പതികള്‍ കൈരളി ചാനലിനോട് പറഞ്ഞു.

“ഇന്നലെ എച്ച്ടുഒ പൊളിച്ചതിനു ശേഷം അവിടെ പോയിരുന്നു. അവിടെ ഉണ്ടായിരുന്ന പലരുടേയും കമന്റുകള്‍ കേട്ടപ്പോള്‍ വിഷമം തോന്നി. അവര്‍ ആഘോഷിക്കുകയാണ്. ഫ്‌ളാറ്റില്‍ താമസിക്കുന്ന എല്ലാവരും കോടീശ്വരന്മാരല്ല. സാധാരണക്കാരുമുണ്ട്. സ്വന്തം കിടപ്പാടം നഷ്ടപ്പെട്ട പല കുടുംബങ്ങളും ഒറ്റമുറി വീടുകളിലാണ് ഇപ്പോള്‍ കഴിയുന്നത്. ഹോസ്റ്റലുകളില്‍ താമസിക്കുന്നവരുമുണ്ട്.”-അവര്‍ പറഞ്ഞു.

നിയമലംഘനം നടത്തിയ നാലു ഫ്‌ളാറ്റുകളാണ് മരടില്‍ രണ്ടു ദിവസം കൊണ്ട് നിയന്ത്രിത സ്‌ഫോടനത്തിലൂടെ തകര്‍ത്തത്. ശനിയാഴ്ച ആദ്യ ദൗത്യത്തില്‍  ഹോളിഫെയ്ത്ത് എച്ച്.ടു.ഒ. നിലംപൊത്തി. രണ്ടാമത് ആല്‍ഫാ സെറീന്റെ രണ്ട് ടവറുകളുടെ തകര്‍ച്ച. ഞായറാഴ്ച രാവിലെ 11.03ന് ഏറ്റവും വലിയ സമുച്ചയമായ കോറല്‍കോവും നിലംപതിച്ചു. ഏറ്റവും ഒടുവിലായി ഗോള്‍ഡന്‍ കായലോരവും മണ്ണടിഞ്ഞു. അവശിഷ്ടങ്ങള്‍ നീക്കംചെയ്യാന്‍ കരാര്‍ എടുത്തവരുടെ ജോലികളും പൊടിനിറഞ്ഞ വീടുകളുടെ വൃത്തിയാക്കലും അടക്കമുള്ള ജോലികള്‍ ഇനിയും ബാക്കിയാണ്.

Latest Stories

ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത മൂന്ന് വിസിമാരും കേരളത്തോട് മാപ്പ് പറയണം; വൈസ് ചാൻസലർമാർക്ക് ഉണ്ടായത് ഗുരുതരമായ വീഴ്ച : മുഖ്യമന്ത്രി

പാക്ക് ചെയ്യുന്നതിനുള്ള വസ്തുക്കള്‍ ഇല്ല, സംസ്ഥാനത്ത് ജവാന്‍ മദ്യത്തിന്റെ ഉല്‍പ്പാദനം പൂര്‍ണമായും നിലച്ചു

തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര കലാപം പിളർപ്പിലേക്ക്; യഥാർത്ഥ തൃണമൂൽ തങ്ങളെന്ന് വിമതർ, നാളെ സ്പീക്കർക്ക് കത്ത് നൽകും

നെടുമ്പാശ്ശേരിയില്‍ വിമാനം താഴ്ന്ന് പറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു; ഒരാള്‍ക്ക് പരിക്ക്

'നിപ പ്രതിരോധത്തില്‍ ഏകോപനമില്ലായ്മ തുടരുന്നു, മുന്‍ സര്‍ക്കാര്‍ കാണിച്ച ജാഗ്രത ഇപ്പോള്‍ കാണാനില്ല'; ആരോഗ്യവകുപ്പിനെ വിമർശിച്ച് പിണറായി വിജയന്‍

കോഴിക്കോട് വീണ്ടും ഷിഗെല്ല കേസ്; പയ്യോളിയിൽ 9 വയസുകാരന് രോഗബാധ സ്ഥിരീകരിച്ചു

ഇന്ത്യയുടെ തീരങ്ങളിൽ നിശ്ശബ്ദമായി നടക്കുന്നത് ഒരു പരിസ്ഥിതി ദുരന്തമല്ല, ഒരു രാഷ്ട്രീയ കുറ്റകൃത്യമാണ്

'പറയുന്നതല്ല നടപ്പാക്കുന്നത്, ആളെ പറ്റിക്കൽ'; KSRTC ബസിലെ സ്ത്രീകളുടെ സൗജന്യയാത്രയുടെ ഉദ്‌ഘാടനത്തിൽ നിന്നും സിപിഐഎം എംഎൽഎമാർ വിട്ടുനിൽക്കുമെന്ന് എം വി ഗോവിന്ദൻ

'സ‍ർക്കാരിൻ്റെ വീഴ്ചകൾക്ക് അവരെ ഉത്തരവാദികളാക്കാനും നമ്മുടെ ശബ്ദമുയർത്താനും ഒപ്പം ചേരുക';സിജെപി പ്രതിഷേധത്തിൽ പങ്കെടുക്കാൻ പ്രകാശ് രാജും

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ല'; പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്‍ മൊഴി നല്‍കി