'ഞങ്ങള്‍ അനുഭവിക്കുന്ന വിഷമം ഇനി ആര്‍ക്കും ഉണ്ടാകരുതേ എന്നാണ് പ്രാര്‍ത്ഥന; ഫ്‌ളാറ്റുകളില്‍ താമസിക്കുന്ന എല്ലാവരും കോടീശ്വരന്മാരൊന്നുമല്ല': ഫ്‌ളാറ്റ് പൊളിക്കല്‍ ആഘോഷമാക്കിയവരോട് ഇവര്‍ പറയുന്നു

മരടിലെ ഫ്‌ളാറ്റ് പൊളിക്കല്‍ അക്ഷരാര്‍ത്ഥത്തില്‍ ആഘോഷമാക്കുകയായിരുന്നു ഇവിടുത്തെ മാധ്യമങ്ങളും ജനങ്ങളും. ഇത്തരമൊരു സംഭവം കേരളത്തില്‍ ആദ്യമായതു കൊണ്ടു തന്നെ പൂരക്കാഴ്ച കാണാന്‍ വരുന്നതു പോലെയാണ് ആളുകള്‍ ഫ്‌ളാറ്റ് പൊളിക്കുന്നത് കാണാന്‍ തിങ്ങിക്കൂടിയത്.

രണ്ടു ദിവസം കൊണ്ട് നാലു ഫ്‌ളാറ്റുകളാണ് നിയന്ത്രിത സ്‌ഫോടനത്തിലൂടെ പൊളിച്ചത്. ഫോട്ടോയെടുത്തും സെല്‍ഫിയെടുത്തും ആളുകള്‍ ആഘോഷിക്കുമ്പോള്‍ ഇതൊന്നും കാണാനുള്ള കരുത്തില്ലാതെ, സ്വന്തം കിടപ്പാടം എന്നന്നേക്കുമായി നഷ്ടപ്പെടുന്ന ദു:ഖത്തിലായിരുന്നു ഉടമകള്‍.

ഇങ്ങനെയൊരു അവസ്ഥ മറ്റൊരാള്‍ക്കും ഉണ്ടാകരുതേ എന്നാണ് പ്രാര്‍ത്ഥന. സ്വന്തം കിടപ്പാടം നഷ്ടപ്പെടുന്ന ഒരവസ്ഥ വരുമ്പോഴേ വേദന മനസ്സിലാകൂ എന്നും ഇവര്‍ ഫ്‌ളാറ്റ് പൊളിക്കല്‍ ആഘോഷിക്കുന്നവരോട് പറയുന്നു. ഫ്‌ളാറ്റുകളില്‍ താമസിക്കുന്ന എല്ലാവരും കോടിശ്വരന്മാരൊന്നുമല്ല. സാധാരണക്കാരുമുണ്ട്. ഇപ്പോള്‍ പലരുടേയും ജീവിതം തന്നെ മാറിപ്പോയെന്നും തകര്‍ത്ത ഫ്‌ളാറ്റുകളിലൊന്നിലെ താമസക്കാരായിരുന്ന ദമ്പതികള്‍ കൈരളി ചാനലിനോട് പറഞ്ഞു.

“ഇന്നലെ എച്ച്ടുഒ പൊളിച്ചതിനു ശേഷം അവിടെ പോയിരുന്നു. അവിടെ ഉണ്ടായിരുന്ന പലരുടേയും കമന്റുകള്‍ കേട്ടപ്പോള്‍ വിഷമം തോന്നി. അവര്‍ ആഘോഷിക്കുകയാണ്. ഫ്‌ളാറ്റില്‍ താമസിക്കുന്ന എല്ലാവരും കോടീശ്വരന്മാരല്ല. സാധാരണക്കാരുമുണ്ട്. സ്വന്തം കിടപ്പാടം നഷ്ടപ്പെട്ട പല കുടുംബങ്ങളും ഒറ്റമുറി വീടുകളിലാണ് ഇപ്പോള്‍ കഴിയുന്നത്. ഹോസ്റ്റലുകളില്‍ താമസിക്കുന്നവരുമുണ്ട്.”-അവര്‍ പറഞ്ഞു.

നിയമലംഘനം നടത്തിയ നാലു ഫ്‌ളാറ്റുകളാണ് മരടില്‍ രണ്ടു ദിവസം കൊണ്ട് നിയന്ത്രിത സ്‌ഫോടനത്തിലൂടെ തകര്‍ത്തത്. ശനിയാഴ്ച ആദ്യ ദൗത്യത്തില്‍  ഹോളിഫെയ്ത്ത് എച്ച്.ടു.ഒ. നിലംപൊത്തി. രണ്ടാമത് ആല്‍ഫാ സെറീന്റെ രണ്ട് ടവറുകളുടെ തകര്‍ച്ച. ഞായറാഴ്ച രാവിലെ 11.03ന് ഏറ്റവും വലിയ സമുച്ചയമായ കോറല്‍കോവും നിലംപതിച്ചു. ഏറ്റവും ഒടുവിലായി ഗോള്‍ഡന്‍ കായലോരവും മണ്ണടിഞ്ഞു. അവശിഷ്ടങ്ങള്‍ നീക്കംചെയ്യാന്‍ കരാര്‍ എടുത്തവരുടെ ജോലികളും പൊടിനിറഞ്ഞ വീടുകളുടെ വൃത്തിയാക്കലും അടക്കമുള്ള ജോലികള്‍ ഇനിയും ബാക്കിയാണ്.

Latest Stories

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി

'സൗന്ദര്യവും പാരമ്പര്യവും നോക്കിയല്ല സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നത്, ഈട്ടി തടിയായാലും തേക്കായാലും മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോകും'; എംപിമാർ മത്സരിക്കേണ്ട : രാജ്‌മോഹൻ ഉണ്ണിത്താന്‍

കൊല്ലത്ത് ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ റോഡിലിട്ട് വെട്ടിക്കൊന്നു; ആക്രമണം സ്റ്റേഷനിലെത്തി മടങ്ങുന്നതിനിടെ

ലഡാക്ക് പ്രക്ഷോഭ നായകനും സാമൂഹിക പ്രവർത്തകനുമായ സോനം വാങ്ചുക്കിന് മോചനം; ആറുമാസത്തെ തടവിന് ശേഷം എന്‍.എസ്.ഐ പിൻവലിക്കാൻ കേന്ദ്ര തീരുമാനം