'ഞങ്ങള്‍ അനുഭവിക്കുന്ന വിഷമം ഇനി ആര്‍ക്കും ഉണ്ടാകരുതേ എന്നാണ് പ്രാര്‍ത്ഥന; ഫ്‌ളാറ്റുകളില്‍ താമസിക്കുന്ന എല്ലാവരും കോടീശ്വരന്മാരൊന്നുമല്ല': ഫ്‌ളാറ്റ് പൊളിക്കല്‍ ആഘോഷമാക്കിയവരോട് ഇവര്‍ പറയുന്നു

മരടിലെ ഫ്‌ളാറ്റ് പൊളിക്കല്‍ അക്ഷരാര്‍ത്ഥത്തില്‍ ആഘോഷമാക്കുകയായിരുന്നു ഇവിടുത്തെ മാധ്യമങ്ങളും ജനങ്ങളും. ഇത്തരമൊരു സംഭവം കേരളത്തില്‍ ആദ്യമായതു കൊണ്ടു തന്നെ പൂരക്കാഴ്ച കാണാന്‍ വരുന്നതു പോലെയാണ് ആളുകള്‍ ഫ്‌ളാറ്റ് പൊളിക്കുന്നത് കാണാന്‍ തിങ്ങിക്കൂടിയത്.

രണ്ടു ദിവസം കൊണ്ട് നാലു ഫ്‌ളാറ്റുകളാണ് നിയന്ത്രിത സ്‌ഫോടനത്തിലൂടെ പൊളിച്ചത്. ഫോട്ടോയെടുത്തും സെല്‍ഫിയെടുത്തും ആളുകള്‍ ആഘോഷിക്കുമ്പോള്‍ ഇതൊന്നും കാണാനുള്ള കരുത്തില്ലാതെ, സ്വന്തം കിടപ്പാടം എന്നന്നേക്കുമായി നഷ്ടപ്പെടുന്ന ദു:ഖത്തിലായിരുന്നു ഉടമകള്‍.

ഇങ്ങനെയൊരു അവസ്ഥ മറ്റൊരാള്‍ക്കും ഉണ്ടാകരുതേ എന്നാണ് പ്രാര്‍ത്ഥന. സ്വന്തം കിടപ്പാടം നഷ്ടപ്പെടുന്ന ഒരവസ്ഥ വരുമ്പോഴേ വേദന മനസ്സിലാകൂ എന്നും ഇവര്‍ ഫ്‌ളാറ്റ് പൊളിക്കല്‍ ആഘോഷിക്കുന്നവരോട് പറയുന്നു. ഫ്‌ളാറ്റുകളില്‍ താമസിക്കുന്ന എല്ലാവരും കോടിശ്വരന്മാരൊന്നുമല്ല. സാധാരണക്കാരുമുണ്ട്. ഇപ്പോള്‍ പലരുടേയും ജീവിതം തന്നെ മാറിപ്പോയെന്നും തകര്‍ത്ത ഫ്‌ളാറ്റുകളിലൊന്നിലെ താമസക്കാരായിരുന്ന ദമ്പതികള്‍ കൈരളി ചാനലിനോട് പറഞ്ഞു.

“ഇന്നലെ എച്ച്ടുഒ പൊളിച്ചതിനു ശേഷം അവിടെ പോയിരുന്നു. അവിടെ ഉണ്ടായിരുന്ന പലരുടേയും കമന്റുകള്‍ കേട്ടപ്പോള്‍ വിഷമം തോന്നി. അവര്‍ ആഘോഷിക്കുകയാണ്. ഫ്‌ളാറ്റില്‍ താമസിക്കുന്ന എല്ലാവരും കോടീശ്വരന്മാരല്ല. സാധാരണക്കാരുമുണ്ട്. സ്വന്തം കിടപ്പാടം നഷ്ടപ്പെട്ട പല കുടുംബങ്ങളും ഒറ്റമുറി വീടുകളിലാണ് ഇപ്പോള്‍ കഴിയുന്നത്. ഹോസ്റ്റലുകളില്‍ താമസിക്കുന്നവരുമുണ്ട്.”-അവര്‍ പറഞ്ഞു.

നിയമലംഘനം നടത്തിയ നാലു ഫ്‌ളാറ്റുകളാണ് മരടില്‍ രണ്ടു ദിവസം കൊണ്ട് നിയന്ത്രിത സ്‌ഫോടനത്തിലൂടെ തകര്‍ത്തത്. ശനിയാഴ്ച ആദ്യ ദൗത്യത്തില്‍  ഹോളിഫെയ്ത്ത് എച്ച്.ടു.ഒ. നിലംപൊത്തി. രണ്ടാമത് ആല്‍ഫാ സെറീന്റെ രണ്ട് ടവറുകളുടെ തകര്‍ച്ച. ഞായറാഴ്ച രാവിലെ 11.03ന് ഏറ്റവും വലിയ സമുച്ചയമായ കോറല്‍കോവും നിലംപതിച്ചു. ഏറ്റവും ഒടുവിലായി ഗോള്‍ഡന്‍ കായലോരവും മണ്ണടിഞ്ഞു. അവശിഷ്ടങ്ങള്‍ നീക്കംചെയ്യാന്‍ കരാര്‍ എടുത്തവരുടെ ജോലികളും പൊടിനിറഞ്ഞ വീടുകളുടെ വൃത്തിയാക്കലും അടക്കമുള്ള ജോലികള്‍ ഇനിയും ബാക്കിയാണ്.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക