ഫ്‌ളാറ്റുകള്‍ തവിടു പൊടിയായത് സെക്കന്റുകള്‍ക്കുള്ളില്‍; ചെലവായത് ലക്ഷങ്ങള്‍

കണ്ണടച്ചു തുറക്കുന്ന വേഗത്തിലാണ് മരടില്‍ ഫ്‌ളാറ്റുകള്‍ നിലംപൊത്തിയത്. ഹോളി ഫെയ്ത്ത് എച്ച്2ഒ, ആല്‍ഫ സെറീന്‍ എന്നീ ഫ്‌ളാറ്റുകളാണ് തകര്‍ന്നടിഞ്ഞത്. എന്നാല്‍ അത്ര നിസാരമല്ല ഈ പൊളിക്കല്‍. മാസങ്ങള്‍ നീണ്ട ആസൂത്രണമുണ്ട് സ്‌ഫോടനങ്ങള്‍ നടത്തിയതിനു പിന്നില്‍. ലക്ഷങ്ങളാണ് ഈ നാലു ഫ്‌ളാറ്റുകളും തകര്‍ത്തു കളയാന്‍ ചെലവാകുന്നത്.

ഹോളി ഫെയ്ത്ത് എച്ച്ടുഒ

എച്ച്ടുഒ ആണ് ഏറ്റവും ആദ്യം പൊളിച്ചത്. ഹോളി ഫെയ്ത്ത് ബില്‍ഡേഴ്‌സ് & ഡവലപേഴ്‌സ് നിര്‍മ്മിച്ച ഈ ഫ്‌ളാറ്റ് കുണ്ടന്നൂര്‍ കായല്‍ തീരത്ത് കുണ്ടന്നൂര്‍തേവര മേല്‍പ്പാലത്തിന് സമീപമായിരുന്നു സ്ഥിതി ചെയ്തിരുന്നത്. 64,02,240 രൂപയാണ് പൊളിക്കാന്‍ ചെലവായത്.

ആല്‍ഫ സെറീന്‍

കുണ്ടന്നൂര്‍ കായല്‍ തീരത്ത് ലെ മെറീഡിയന്‍ ഹോട്ടലിന് മറുകരയില്‍ ഇരട്ട കെട്ടിടങ്ങള്‍ അടങ്ങിയ ഈ ഫ്‌ളാറ്റ് എച്ച് ടു ഒയ്ക്ക് പിന്നാലെ തകര്‍ന്നു വീണു. ആല്‍ഫാ വെഞ്ചേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡാണ് ആല്‍ഫ സെറീന്‍ നിര്‍മ്മിച്ചത്.
ചെന്നൈയിലെ വിജയ് സ്റ്റീല്‍സിനായിരുന്നു പൊളിക്കുന്നതിനുള്ള ചുമതല.
ചെലവ്: 61,00,000 രൂപ

കണ്ണാടിക്കാട് ഗോള്‍ഡന്‍ കായലോരം

ചമ്പക്കര കനാല്‍ തീര റോഡിനോടു ചേര്‍ന്ന് തൈക്കുടം പാലത്തിനു സമീപം സ്ഥിതി ചെയ്യുന്ന കെട്ടിടമാണിത്. കെ.പി.വര്‍ക്കി & ബില്‍ഡേഴ്‌സിന് ആയിരുന്നു നിര്‍മ്മാണ ചുമതല. 20 കൊല്ലം മുന്‍പ് മരട് പഞ്ചായത്ത് ആയിരുന്നപ്പോള്‍ ആദ്യം പണിത ഫ്‌ലാറ്റ് സമുച്ചയം. ഇതിന്റെ ചുവടു പിടിച്ചായിരുന്നു മറ്റു കെട്ടിടങ്ങള്‍ക്കും അനുമതി.

ഫ്‌ളാറ്റിനോട് ചേര്‍ന്ന് അങ്കണവാടിയും ഏതാനും വീടുകളുമുള്ളത് വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. അവശിഷ്ടങ്ങള്‍ അങ്കണവാടി കെട്ടിടത്തിനു മുകളിലേക്കു വീഴാതിരിക്കാന്‍ നിയന്ത്രിത സ്‌ഫോടനത്തിനൊപ്പം ഫ്‌ലാറ്റ് രണ്ടായി പിളര്‍ത്തി തകര്‍ക്കാനാണ് നീക്കം. കെട്ടിടത്തിന്റെ ഒരു വശത്തെ അവശിഷ്ടങ്ങള്‍ മുന്‍ഭാഗത്തേക്കും മറുവശത്തേതു പിറകിലേക്കും വീഴ്ത്താനാണു ശ്രമം. പൊളിക്കാനുള്ളവയില്‍ ഏറ്റവും ചെറിയ ഫ്‌ലാറ്റു കൂടിയാണിത്. ചെലവ്: 21,02,720 രൂപ

ജെയിന്‍ കോറല്‍ കോവ്

നെട്ടൂര്‍ കായല്‍ തീരത്തെ ഈ ഫ്‌ലാറ്റാണ് പൊളിക്കുന്നതില്‍ ഏറ്റവും വലുത്.
ജെയിന്‍ ഹൗസിങ് ആന്‍ഡ് കണ്‍സ്ട്രക്ഷന്‍സ് നിര്‍മ്മിച്ചതാണിത്. കായലിലേക്ക് ഇറക്കിപ്പണിതിരിക്കുന്നതിനാല്‍ അവശിഷ്ടങ്ങള്‍ കായലിലേക്ക് വീഴാതെ വേണം പൊളിക്കാന്‍. ഫ്‌ലാറ്റിനോടു ചേര്‍ന്ന് കെഎസ്ഇബി വൈദ്യുതി ടവറും ചെറിയ കെട്ടിടവുമുമുള്ളത് വെല്ലുവിളി ഉയര്‍ത്തുന്നു.
ചെലവ്: 86,76,720 രൂപ

Latest Stories

ചരിത്രത്തിലാദ്യമായി കേരളത്തില്‍ ഒരു കോര്‍പ്പറേഷന്‍ സ്വന്തമാക്കി എന്‍ഡിഎ; നന്ദി തിരുവനന്തപുരമെന്ന് നരേന്ദ്ര മോദിയുടെ സന്ദേശം

'പാർട്ടിയേക്കാൾ വലുതാണെന്ന ഭാവം, അധികാരപരമായി തന്നേക്കാൾ താഴ്ന്നവരോടുള്ള പുച്ഛം'; മേയർ ആര്യ രാജേന്ദ്രനെ വിമർശിച്ച് ഗായത്രി ബാബു

‘സര്‍ക്കാരിനെതിരായ വിധിയെഴുത്ത്, മിഷൻ 2025 ആക്ഷൻ പ്ലാൻ ശക്തിപ്പെടുത്തിയതിന്റെ ഫലം'; കേരളത്തിലെ ജനങ്ങള്‍ക്ക് നന്ദിയെന്ന് സണ്ണി ജോസഫ്

'ഈ വിജയത്തിന് കാരണം ടീം യുഡിഎഫ്, സർക്കാരിനെതിരെ പ്രതിപക്ഷം ഉന്നയിച്ച കുറ്റപത്രം ജനങ്ങൾ സ്വീകരിച്ചു'; എൽഡിഎഫിന്റെ പരാജയത്തിന്റെ കാരണം സർക്കാരിനെ ജനങ്ങൾ വെറുക്കുന്നതാണെന്ന് വി ഡി സതീശൻ

'ജനം പ്രബുദ്ധരാണ്... എത്ര ബഹളം വെച്ചാലും അവർ കേൾക്കേണ്ടത് കേൾക്കുക തന്നെ ചെയ്യും, കാണേണ്ടത് കാണുക തന്നെ ചെയ്യും'; രാഹുൽ മാങ്കൂട്ടത്തിൽ

നാലില്‍ രണ്ട് പഞ്ചായത്ത് കയ്യില്‍ നിന്ന് പോയി, ഒരെണ്ണം പിടിച്ചെടുത്തു; ട്വന്റി ട്വന്റിയുടെ ശൗര്യം എറണാകുളത്ത് ഏറ്റില്ല

'ജനാധിപത്യം ആണ്, ജനങ്ങളാണ് വിജയ ശില്പികൾ...അത്യധികം അനിവാര്യമായ മാറ്റം തിരഞ്ഞെടുത്ത വോട്ടർമാർക്കും വിജയിച്ച സ്ഥാനാർഥികൾക്കും ആശംസകൾ'; രമേശ് പിഷാരടി

'പെൻഷനെല്ലാം വാങ്ങി ശാപ്പാട് കഴിച്ചു, ജനങ്ങൾ ആനുകൂല്യങ്ങൾ കൈപറ്റി പണിതന്നു; വോട്ടർമാരെ അപമാനിച്ച് എം എം മണി

'ജനങ്ങൾക്ക് വേണ്ടി ചെയ്യാൻ കഴിയുന്ന പരമാവധി കാര്യങ്ങൾ ചെയ്യാൻ ശ്രമിച്ചു, എന്തുകൊണ്ടാണ് ഇത്തരമൊരു വിധി എന്ന് പരിശോധിക്കും'; തിരുത്താനുള്ളത് ശ്രമിക്കുമെന്ന് ടി പി രാമകൃഷ്ണൻ

യുഡിഎഫിന്റെ സർപ്രൈസ് സ്ഥാനാർത്ഥി, കവടിയാറിൽ കെ എസ് ശബരീനാഥന് വിജയം; ശാസ്തമംഗലത്ത് ആര്‍ ശ്രീലേഖയും ജയിച്ചു