ഫ്‌ളാറ്റുകള്‍ തവിടു പൊടിയായത് സെക്കന്റുകള്‍ക്കുള്ളില്‍; ചെലവായത് ലക്ഷങ്ങള്‍

കണ്ണടച്ചു തുറക്കുന്ന വേഗത്തിലാണ് മരടില്‍ ഫ്‌ളാറ്റുകള്‍ നിലംപൊത്തിയത്. ഹോളി ഫെയ്ത്ത് എച്ച്2ഒ, ആല്‍ഫ സെറീന്‍ എന്നീ ഫ്‌ളാറ്റുകളാണ് തകര്‍ന്നടിഞ്ഞത്. എന്നാല്‍ അത്ര നിസാരമല്ല ഈ പൊളിക്കല്‍. മാസങ്ങള്‍ നീണ്ട ആസൂത്രണമുണ്ട് സ്‌ഫോടനങ്ങള്‍ നടത്തിയതിനു പിന്നില്‍. ലക്ഷങ്ങളാണ് ഈ നാലു ഫ്‌ളാറ്റുകളും തകര്‍ത്തു കളയാന്‍ ചെലവാകുന്നത്.

ഹോളി ഫെയ്ത്ത് എച്ച്ടുഒ

എച്ച്ടുഒ ആണ് ഏറ്റവും ആദ്യം പൊളിച്ചത്. ഹോളി ഫെയ്ത്ത് ബില്‍ഡേഴ്‌സ് & ഡവലപേഴ്‌സ് നിര്‍മ്മിച്ച ഈ ഫ്‌ളാറ്റ് കുണ്ടന്നൂര്‍ കായല്‍ തീരത്ത് കുണ്ടന്നൂര്‍തേവര മേല്‍പ്പാലത്തിന് സമീപമായിരുന്നു സ്ഥിതി ചെയ്തിരുന്നത്. 64,02,240 രൂപയാണ് പൊളിക്കാന്‍ ചെലവായത്.

ആല്‍ഫ സെറീന്‍

കുണ്ടന്നൂര്‍ കായല്‍ തീരത്ത് ലെ മെറീഡിയന്‍ ഹോട്ടലിന് മറുകരയില്‍ ഇരട്ട കെട്ടിടങ്ങള്‍ അടങ്ങിയ ഈ ഫ്‌ളാറ്റ് എച്ച് ടു ഒയ്ക്ക് പിന്നാലെ തകര്‍ന്നു വീണു. ആല്‍ഫാ വെഞ്ചേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡാണ് ആല്‍ഫ സെറീന്‍ നിര്‍മ്മിച്ചത്.
ചെന്നൈയിലെ വിജയ് സ്റ്റീല്‍സിനായിരുന്നു പൊളിക്കുന്നതിനുള്ള ചുമതല.
ചെലവ്: 61,00,000 രൂപ

കണ്ണാടിക്കാട് ഗോള്‍ഡന്‍ കായലോരം

ചമ്പക്കര കനാല്‍ തീര റോഡിനോടു ചേര്‍ന്ന് തൈക്കുടം പാലത്തിനു സമീപം സ്ഥിതി ചെയ്യുന്ന കെട്ടിടമാണിത്. കെ.പി.വര്‍ക്കി & ബില്‍ഡേഴ്‌സിന് ആയിരുന്നു നിര്‍മ്മാണ ചുമതല. 20 കൊല്ലം മുന്‍പ് മരട് പഞ്ചായത്ത് ആയിരുന്നപ്പോള്‍ ആദ്യം പണിത ഫ്‌ലാറ്റ് സമുച്ചയം. ഇതിന്റെ ചുവടു പിടിച്ചായിരുന്നു മറ്റു കെട്ടിടങ്ങള്‍ക്കും അനുമതി.

ഫ്‌ളാറ്റിനോട് ചേര്‍ന്ന് അങ്കണവാടിയും ഏതാനും വീടുകളുമുള്ളത് വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. അവശിഷ്ടങ്ങള്‍ അങ്കണവാടി കെട്ടിടത്തിനു മുകളിലേക്കു വീഴാതിരിക്കാന്‍ നിയന്ത്രിത സ്‌ഫോടനത്തിനൊപ്പം ഫ്‌ലാറ്റ് രണ്ടായി പിളര്‍ത്തി തകര്‍ക്കാനാണ് നീക്കം. കെട്ടിടത്തിന്റെ ഒരു വശത്തെ അവശിഷ്ടങ്ങള്‍ മുന്‍ഭാഗത്തേക്കും മറുവശത്തേതു പിറകിലേക്കും വീഴ്ത്താനാണു ശ്രമം. പൊളിക്കാനുള്ളവയില്‍ ഏറ്റവും ചെറിയ ഫ്‌ലാറ്റു കൂടിയാണിത്. ചെലവ്: 21,02,720 രൂപ

ജെയിന്‍ കോറല്‍ കോവ്

നെട്ടൂര്‍ കായല്‍ തീരത്തെ ഈ ഫ്‌ലാറ്റാണ് പൊളിക്കുന്നതില്‍ ഏറ്റവും വലുത്.
ജെയിന്‍ ഹൗസിങ് ആന്‍ഡ് കണ്‍സ്ട്രക്ഷന്‍സ് നിര്‍മ്മിച്ചതാണിത്. കായലിലേക്ക് ഇറക്കിപ്പണിതിരിക്കുന്നതിനാല്‍ അവശിഷ്ടങ്ങള്‍ കായലിലേക്ക് വീഴാതെ വേണം പൊളിക്കാന്‍. ഫ്‌ലാറ്റിനോടു ചേര്‍ന്ന് കെഎസ്ഇബി വൈദ്യുതി ടവറും ചെറിയ കെട്ടിടവുമുമുള്ളത് വെല്ലുവിളി ഉയര്‍ത്തുന്നു.
ചെലവ്: 86,76,720 രൂപ

Latest Stories

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി