ഫ്‌ളാറ്റുകള്‍ തവിടു പൊടിയായത് സെക്കന്റുകള്‍ക്കുള്ളില്‍; ചെലവായത് ലക്ഷങ്ങള്‍

കണ്ണടച്ചു തുറക്കുന്ന വേഗത്തിലാണ് മരടില്‍ ഫ്‌ളാറ്റുകള്‍ നിലംപൊത്തിയത്. ഹോളി ഫെയ്ത്ത് എച്ച്2ഒ, ആല്‍ഫ സെറീന്‍ എന്നീ ഫ്‌ളാറ്റുകളാണ് തകര്‍ന്നടിഞ്ഞത്. എന്നാല്‍ അത്ര നിസാരമല്ല ഈ പൊളിക്കല്‍. മാസങ്ങള്‍ നീണ്ട ആസൂത്രണമുണ്ട് സ്‌ഫോടനങ്ങള്‍ നടത്തിയതിനു പിന്നില്‍. ലക്ഷങ്ങളാണ് ഈ നാലു ഫ്‌ളാറ്റുകളും തകര്‍ത്തു കളയാന്‍ ചെലവാകുന്നത്.

ഹോളി ഫെയ്ത്ത് എച്ച്ടുഒ

എച്ച്ടുഒ ആണ് ഏറ്റവും ആദ്യം പൊളിച്ചത്. ഹോളി ഫെയ്ത്ത് ബില്‍ഡേഴ്‌സ് & ഡവലപേഴ്‌സ് നിര്‍മ്മിച്ച ഈ ഫ്‌ളാറ്റ് കുണ്ടന്നൂര്‍ കായല്‍ തീരത്ത് കുണ്ടന്നൂര്‍തേവര മേല്‍പ്പാലത്തിന് സമീപമായിരുന്നു സ്ഥിതി ചെയ്തിരുന്നത്. 64,02,240 രൂപയാണ് പൊളിക്കാന്‍ ചെലവായത്.

ആല്‍ഫ സെറീന്‍

കുണ്ടന്നൂര്‍ കായല്‍ തീരത്ത് ലെ മെറീഡിയന്‍ ഹോട്ടലിന് മറുകരയില്‍ ഇരട്ട കെട്ടിടങ്ങള്‍ അടങ്ങിയ ഈ ഫ്‌ളാറ്റ് എച്ച് ടു ഒയ്ക്ക് പിന്നാലെ തകര്‍ന്നു വീണു. ആല്‍ഫാ വെഞ്ചേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡാണ് ആല്‍ഫ സെറീന്‍ നിര്‍മ്മിച്ചത്.
ചെന്നൈയിലെ വിജയ് സ്റ്റീല്‍സിനായിരുന്നു പൊളിക്കുന്നതിനുള്ള ചുമതല.
ചെലവ്: 61,00,000 രൂപ

കണ്ണാടിക്കാട് ഗോള്‍ഡന്‍ കായലോരം

ചമ്പക്കര കനാല്‍ തീര റോഡിനോടു ചേര്‍ന്ന് തൈക്കുടം പാലത്തിനു സമീപം സ്ഥിതി ചെയ്യുന്ന കെട്ടിടമാണിത്. കെ.പി.വര്‍ക്കി & ബില്‍ഡേഴ്‌സിന് ആയിരുന്നു നിര്‍മ്മാണ ചുമതല. 20 കൊല്ലം മുന്‍പ് മരട് പഞ്ചായത്ത് ആയിരുന്നപ്പോള്‍ ആദ്യം പണിത ഫ്‌ലാറ്റ് സമുച്ചയം. ഇതിന്റെ ചുവടു പിടിച്ചായിരുന്നു മറ്റു കെട്ടിടങ്ങള്‍ക്കും അനുമതി.

ഫ്‌ളാറ്റിനോട് ചേര്‍ന്ന് അങ്കണവാടിയും ഏതാനും വീടുകളുമുള്ളത് വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. അവശിഷ്ടങ്ങള്‍ അങ്കണവാടി കെട്ടിടത്തിനു മുകളിലേക്കു വീഴാതിരിക്കാന്‍ നിയന്ത്രിത സ്‌ഫോടനത്തിനൊപ്പം ഫ്‌ലാറ്റ് രണ്ടായി പിളര്‍ത്തി തകര്‍ക്കാനാണ് നീക്കം. കെട്ടിടത്തിന്റെ ഒരു വശത്തെ അവശിഷ്ടങ്ങള്‍ മുന്‍ഭാഗത്തേക്കും മറുവശത്തേതു പിറകിലേക്കും വീഴ്ത്താനാണു ശ്രമം. പൊളിക്കാനുള്ളവയില്‍ ഏറ്റവും ചെറിയ ഫ്‌ലാറ്റു കൂടിയാണിത്. ചെലവ്: 21,02,720 രൂപ

ജെയിന്‍ കോറല്‍ കോവ്

നെട്ടൂര്‍ കായല്‍ തീരത്തെ ഈ ഫ്‌ലാറ്റാണ് പൊളിക്കുന്നതില്‍ ഏറ്റവും വലുത്.
ജെയിന്‍ ഹൗസിങ് ആന്‍ഡ് കണ്‍സ്ട്രക്ഷന്‍സ് നിര്‍മ്മിച്ചതാണിത്. കായലിലേക്ക് ഇറക്കിപ്പണിതിരിക്കുന്നതിനാല്‍ അവശിഷ്ടങ്ങള്‍ കായലിലേക്ക് വീഴാതെ വേണം പൊളിക്കാന്‍. ഫ്‌ലാറ്റിനോടു ചേര്‍ന്ന് കെഎസ്ഇബി വൈദ്യുതി ടവറും ചെറിയ കെട്ടിടവുമുമുള്ളത് വെല്ലുവിളി ഉയര്‍ത്തുന്നു.
ചെലവ്: 86,76,720 രൂപ

Latest Stories

'നടന്നത് ദൗര്‍ഭാഗ്യകരമായ അപകടം, രാഷ്ട്രീയവത്ക്കരിക്കരുത്'; അജിത് പവാറിന്റെ മരണത്തില്‍ ശരത് പവാർ

അജിത് പവാറിന്റെ മരണം; അപകട കാരണം കാഴ്ചപരിധി കുറഞ്ഞതാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രി

ഹേയ് പാകിസ്ഥാൻ, ഓടി രക്ഷപ്പെടൂ, നിങ്ങളുടെ നഖ്‌വിക്ക് തന്നെ ഇന്ത്യയെ ഭയമാണ്, ടൂർണമെന്റിൽ നിന്നും പിന്മാറൂ: കൃഷ്ണമാചാരി ശ്രീകാന്ത്

ക്ഷമിക്കണം സഞ്ജു, ടി-20 ലോകകപ്പിൽ നീ ബെഞ്ചിൽ ഇരിക്കുന്നത് തന്നെയാണ് നല്ലത്; താരത്തിനെതിരെ വൻ ആരാധകരോഷം

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ