നാട്ടില്‍ ലക്ഷങ്ങളുടെ കടം, യുകെയില്‍ പുല്ലുവെട്ടലും തോട്ടം ജോലിയും പെയ്ന്റിംഗും; ഏജന്‍സികള്‍ വഴി യുകെയിലേക്ക് പറന്ന മലയാളി നേഴ്‌സുമാര്‍ കുടുങ്ങി കിടക്കുന്നു

കടമെടുത്തും സ്വർണം പണയം വെച്ചുമൊക്കെ സ്വരുക്കൂട്ടിയ പണം ഏജൻസികൾക്ക് കൊടുത്ത് വാനോളം സ്വപ്നങ്ങളുമായി യുകെയിലേക്ക് പറന്ന നേഴ്‌സുമാർ അവിടെ ചെയ്യുന്നത് പുല്ലുവെട്ടലും പെയ്ന്റിങ്ങുമടക്കം ജോലികളെന്ന് റിപ്പോർട്ടുകൾ. കൊച്ചിയിലെ ഏജൻസികൾ വഴി യുകെയിൽ എത്തിയ നാനൂറോളം വരുന്ന മലയാളി നേഴ്‌സുമാർ ആറുമാസമായി  കുടുങ്ങി കിടക്കുകയാണെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. നാട്ടിൽ ലക്ഷങ്ങളുടെ കടവും യുകെയിൽ നിത്യവൃത്തിക്ക് പോലും പണവും ഇല്ലാതായതോടെയാണ് എന്ത് തൊഴിലും ചെയ്യാനുള്ള അവസ്ഥയിലേക്ക് നേഴ്‌സുമാർ എത്തിയത്.

നിർധനർക്ക് ഭക്ഷണം നൽകുന്ന ഫുഡ് ബാങ്കിൽ നിന്ന് ആഹാരം കഴിക്കുന്നവരും ആപ്പിൾ തോട്ടത്തിൽ പണിയെടുക്കുന്നവരും ഉൾപ്പെടെ നിരവധി മലയാളി നേഴ്‌സുമാരാണ് യുകെയിൽ കുടുങ്ങിയിരിക്കുന്നത്. പന്ത്രണ്ടര ലക്ഷത്തോളം രൂപ ഏജസികൾക്ക് നൽകി ഈ വർഷം ആദ്യമാണ് ഇവരിൽ ഭൂരിഭാഗവും യുകെയിലേക്ക് എത്തിയത്. രജിസ്‌ട്രേഷൻ ഫീസ് ഉൾപ്പെടെ മൂന്ന് തവണയാണ്‌ ഇവർ പണം നൽകിയത്.

അഭിമുഖ സമയത്ത് രണ്ട് ലക്ഷത്തോളം രൂപ പണമായി നൽകി. ബാങ്ക് അക്കൊണ്ട് വഴി പണം നൽകാൻ നഴ്‌സുമാർ താല്പ്പര്യപ്പെട്ടെങ്കിലും വലിയ ജിഎസ്ടി നല്കേണ്ടിവരുമെന്ന് പറഞ്ഞ് ഏജൻസികൾ പണമായാണ്  വാങ്ങിയത്. പിന്നീട് ജോലി ഉറപ്പ് നൽകികൊണ്ടുള്ള കത്തിന് പിന്നാലെ മൂന്നര ലക്ഷവും വിസ സമയത്ത് മൂന്നര ലക്ഷവും ഇവർ നൽകി. എന്നാൽ ഇവർക്ക് ലഭിച്ചത് സന്ദർശക വിസയായിരുന്നു. 15 വയസിൽ താഴെയുള്ള ഓട്ടിസം ബാധിച്ച കുട്ടികളെ നോക്കുന്നതുൾപ്പെടെയുള്ള ജോലി വാഗ്ദാനങ്ങളാണ്‌ ഇവർക്ക് നൽകിയിരുന്നത്.

നഴ്‌സുമാരുടെ അവസ്ഥ ചൂണ്ടിക്കാട്ടി യുകെ ചാപ്റ്റർ ലീഗൽസിൽ, വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന് നിവേദനം നൽകിയിരുന്നു. കൂടാതെ ഇന്ത്യൻ സ്ഥാനപതി കാര്യാലയത്തിനോടും സഹായം അഭ്യർത്ഥിച്ചിട്ടുണ്ടെന്ന് പ്രവാസി ലീഗൽസിൽ യുകെ ചാപ്റ്റർ കോർഡിനേറ്റർ സോണിയ സണ്ണി പറഞ്ഞു. തങ്ങളുടെ ശോനീയാവസ്ഥയ്ക്ക് ഇതിലൂടെ പരിഹാരം കാണാനാവുമെന്നാണ് നഴ്‌സുമാരുടെ പ്രതീക്ഷ.

Latest Stories

രാജ്യത്തെ വിമാന സര്‍വീസുകള്‍ ഏതുനിമിഷവും നിലച്ചേക്കാമെന്ന് വിമാനക്കമ്പനികളുടെ കൂട്ടായ്മ; ഇന്ധനവില കുതിച്ചുയര്‍ന്നതോടെ എയര്‍ ഇന്ത്യ അടക്കം കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് കത്തയച്ചു

ഡല്‍ഹി ഹൈക്കോടതിയില്‍ ഓണ്‍ലൈന്‍ വാദത്തിനിടെ സ്‌ക്രീനില്‍ അശ്ലീല ദൃശ്യങ്ങള്‍; കോടതിയുടെ വീഡിയോ കോണ്‍ഫറന്‍സിങ് സംവിധാനം അധികൃതര്‍ നിര്‍ത്തിവെച്ചു

കൊട്ടാരക്കരയിൽ മകൻ അമ്മയെ വെട്ടിപ്പരിക്കേൽപ്പിച്ചു; മകൻ കസ്റ്റഡിയിൽ

നിതിൻ രാജിന്റെ മരണം: അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി, കുടുംബത്തിന്റെ പരാതിയും ലോൺ ആപ്പ് കേസും അന്വേഷിക്കും

ഇടുക്കിയിൽ തൊഴിലാളിക്ക് മൂർഖൻ പാമ്പിന്റെ കടിയേറ്റു

നിയുക്ത മുഖ്യമന്ത്രി വി. ഡി. സതീശന്‍ എന്ന് വിശേഷിപ്പിച്ച് ഫ്‌ലക്‌സ് ബോര്‍ഡ്; കോണ്‍ഗ്രസില്‍ ഫ്‌ലക്‌സ് ബോര്‍ഡ് യുദ്ധം മുറുകുന്നു

അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

കേസെടുക്കാൻ മാത്രമുള്ള ആക്രമണങ്ങൾ ഇന്നലെ നടന്നിട്ടില്ല,ഹർത്താലിൽ പങ്കെടുത്തവർക്കെതിരെയുള്ള കേസുകൾ പിൻവലിക്കണം; കേരളത്തിലെ ജനങ്ങൾ സമരം വിജയിപ്പിച്ചു :കൊടിക്കുന്നിൽ സുരേഷ്

മില്‍മയ്ക്ക് വില കൂട്ടാന്‍ തീരുമാനം; ലിറ്ററിന് നാല് രൂപ വര്‍ധിപ്പിക്കും

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ പശ്ചിമ ബംഗാളില്‍ പരക്കെ അക്രമം; കേന്ദ്രസേന ബിജെപിയുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന് മമത