ബിജെപിയെ പരാജയപ്പെടുത്താന്‍ കോണ്‍ഗ്രസുമായി സഹകരിക്കും; യെച്യൂരി ലൈനില്‍ എംഎ ബേബി

ബിജെപിയെ പരാജയപ്പെടുത്താന്‍ എവിടെയൊക്കെ കോണ്‍ഗ്രസിന്റെ സഹായം ആവശ്യമുണ്ടോ അവിടെയൊക്കെ സഹകരണം ഉണ്ടാകുമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി എംഎ ബേബി. കോണ്‍ഗ്രസിന്റെ കൂടി സഹായത്തോടെയേ ബിജെപിയെ പരാജയപ്പെടുത്താന്‍ സാധിക്കുകയുള്ളൂവെന്നും എംഎ ബേബി പറഞ്ഞു.

തിരുവനന്തപുരത്ത് മീറ്റ് ദി പ്രസില്‍ സംസാരിക്കുകയായിരുന്നു എംഎ ബേബി. ബിജെപിയുമായുള്ള അനുഭാവം ഒരു കുറച്ചില്‍ ആണെന്ന് മുമ്പ് പലരും കരുതിയിരുന്നുവെന്നും ഇപ്പോള്‍ അത് മാറി വരുന്നുവെന്നും എംഎ ബേബി പറഞ്ഞു. പാത്തും പതുങ്ങിയും സഹകരിച്ചവര്‍ ഇന്ന് പരസ്യമായി രംഗത്ത് വന്നു തുടങ്ങി. ഇന്ത്യ ഭരിക്കുന്ന പാര്‍ട്ടിക്കൊപ്പം എന്ന ചിന്താഗതിയാണ് ഇതിന് ഒരു കാരണമെന്നും എംഎ ബേബി വ്യക്തമാക്കി.

സിപിഎം ഇന്ത്യ സഖ്യത്തില്‍ നിന്ന് പിന്മാറില്ല. ബിജെപിയെ താഴെ ഇറക്കാന്‍ തങ്ങള്‍ മാത്രം മതിയെന്ന് പ്രസ്താവന ഇറക്കിയത് കൊണ്ട് മാത്രം കാര്യമില്ല. കോണ്‍ഗ്രസിന്റെ കൂടി സഹായത്തോടെയേ ഇത് നടക്കൂ. എവിടെയൊക്കെ ബിജെപിയെ പരാജയപ്പെടുത്താന്‍ കോണ്‍ഗ്രസിന്റെ സഹായം ആവശ്യമുണ്ടോ അവിടെയൊക്കെ സഹകരണം ഉണ്ടാകുമെന്നും ബേബി കൂട്ടിച്ചേര്‍ത്തു.

എമ്പുരാന്‍ സിനിമയ്‌ക്കെതിരായ വിവാദങ്ങളിലും സിപിഎം ജനറല്‍ സെക്രട്ടറി പ്രതികരിച്ചു. എമ്പുരാനെതിരായ ഭീഷണി നിസ്സാരമായി കാണാനാവില്ല. ബിജെപിയുടേത് നവ ഫാസിസ്റ്റ് സര്‍ക്കാരാണ്. സംഘ പരിവാറിന്റെ താത്പര്യം സംരക്ഷിക്കാനാണ് പല ഗവര്‍ണര്‍മാരും ശ്രമിക്കുന്നത്. ബിജെപി സര്‍ക്കാരിന്റെ പാവകളായി ഗവര്‍ണര്‍മാര്‍ മാറുന്നുവെന്നും എംഎ ബേബി അഭിപ്രായപ്പെട്ടു.

കോടതികള്‍ ഇത് നിസംഗമായി നോക്കിനില്‍ക്കുന്നു. ഭരണഘടന മൂല്യങ്ങള്‍ സംരക്ഷിക്കേണ്ട ബാധ്യത കോടതികള്‍ക്കുണ്ട്. ഇന്ന് ഇക്കാര്യത്തില്‍ ആശാവഹമായ വിധിയാണ് സുപ്രീം കോടതിയില്‍ നിന്നുണ്ടായതെന്നും എംഎ ബേബി അറിയിച്ചു. അതേസമയം തെറ്റ് തിരുത്തി ഒരാള്‍ തിരിച്ചെത്തിയാല്‍ അയാള്‍ വേണ്ടെന്ന് സിപിഎം പറയില്ലെന്നും ജനറല്‍ സെക്രട്ടറി കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ അവസരവാദ നിലപാടിന്റെ ഭാഗമായി വരുന്നവരോട് ഈ സമീപനമായിരിക്കില്ല. സിപിഎമ്മിന്റെ സ്വാധീന മേഖലയിലും ബിജെപി വളരുന്നുണ്ട്. അത് തിരുത്താന്‍ വേണ്ടിയുള്ള ഇടപെടല്‍ നടത്തും. പ്രായ പരിധി മൂലം പാര്‍ട്ടി ചുമതലകളില്‍ നിന്ന് ഒഴിഞ്ഞവര്‍ മുമ്പത്തേത് പോലെ പാര്‍ടിക്ക് സംഭാവനകള്‍ നല്‍കി തുടര്‍ന്നു പോകുമെന്നും ബേബി പറഞ്ഞു.

അതേസമയം എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ വിവാദ മലപ്പുറം പ്രസംഗം അവഗണിച്ചു തള്ളേണ്ടതെന്നായിരുന്നു എംഎ ബേബിയുടെ പ്രസ്താവന. സംസ്ഥാനത്ത് ഇടതുമുന്നണിക്ക് തുടര്‍ ഭരണം കിട്ടുമോ എന്നതില്‍ തദ്ദേശ തിരഞ്ഞെടുപ്പോടെ വ്യക്തത വരുമെന്നും എംഎ ബേബി വ്യക്തമാക്കി.

Latest Stories

ചരിത്രത്തിലാദ്യമായി കേരളത്തില്‍ ഒരു കോര്‍പ്പറേഷന്‍ സ്വന്തമാക്കി എന്‍ഡിഎ; നന്ദി തിരുവനന്തപുരമെന്ന് നരേന്ദ്ര മോദിയുടെ സന്ദേശം

'പാർട്ടിയേക്കാൾ വലുതാണെന്ന ഭാവം, അധികാരപരമായി തന്നേക്കാൾ താഴ്ന്നവരോടുള്ള പുച്ഛം'; മേയർ ആര്യ രാജേന്ദ്രനെ വിമർശിച്ച് ഗായത്രി ബാബു

‘സര്‍ക്കാരിനെതിരായ വിധിയെഴുത്ത്, മിഷൻ 2025 ആക്ഷൻ പ്ലാൻ ശക്തിപ്പെടുത്തിയതിന്റെ ഫലം'; കേരളത്തിലെ ജനങ്ങള്‍ക്ക് നന്ദിയെന്ന് സണ്ണി ജോസഫ്

'ഈ വിജയത്തിന് കാരണം ടീം യുഡിഎഫ്, സർക്കാരിനെതിരെ പ്രതിപക്ഷം ഉന്നയിച്ച കുറ്റപത്രം ജനങ്ങൾ സ്വീകരിച്ചു'; എൽഡിഎഫിന്റെ പരാജയത്തിന്റെ കാരണം സർക്കാരിനെ ജനങ്ങൾ വെറുക്കുന്നതാണെന്ന് വി ഡി സതീശൻ

'ജനം പ്രബുദ്ധരാണ്... എത്ര ബഹളം വെച്ചാലും അവർ കേൾക്കേണ്ടത് കേൾക്കുക തന്നെ ചെയ്യും, കാണേണ്ടത് കാണുക തന്നെ ചെയ്യും'; രാഹുൽ മാങ്കൂട്ടത്തിൽ

നാലില്‍ രണ്ട് പഞ്ചായത്ത് കയ്യില്‍ നിന്ന് പോയി, ഒരെണ്ണം പിടിച്ചെടുത്തു; ട്വന്റി ട്വന്റിയുടെ ശൗര്യം എറണാകുളത്ത് ഏറ്റില്ല

'ജനാധിപത്യം ആണ്, ജനങ്ങളാണ് വിജയ ശില്പികൾ...അത്യധികം അനിവാര്യമായ മാറ്റം തിരഞ്ഞെടുത്ത വോട്ടർമാർക്കും വിജയിച്ച സ്ഥാനാർഥികൾക്കും ആശംസകൾ'; രമേശ് പിഷാരടി

'പെൻഷനെല്ലാം വാങ്ങി ശാപ്പാട് കഴിച്ചു, ജനങ്ങൾ ആനുകൂല്യങ്ങൾ കൈപറ്റി പണിതന്നു; വോട്ടർമാരെ അപമാനിച്ച് എം എം മണി

'ജനങ്ങൾക്ക് വേണ്ടി ചെയ്യാൻ കഴിയുന്ന പരമാവധി കാര്യങ്ങൾ ചെയ്യാൻ ശ്രമിച്ചു, എന്തുകൊണ്ടാണ് ഇത്തരമൊരു വിധി എന്ന് പരിശോധിക്കും'; തിരുത്താനുള്ളത് ശ്രമിക്കുമെന്ന് ടി പി രാമകൃഷ്ണൻ

യുഡിഎഫിന്റെ സർപ്രൈസ് സ്ഥാനാർത്ഥി, കവടിയാറിൽ കെ എസ് ശബരീനാഥന് വിജയം; ശാസ്തമംഗലത്ത് ആര്‍ ശ്രീലേഖയും ജയിച്ചു