ജനങ്ങളാകെ എല്‍ഡിഎഫിന് മൂന്നാമൂഴം വേണമെന്ന് ആഗ്രഹിക്കുന്നു; പിവി അന്‍വര്‍ എല്‍ഡിഎഫിന്റെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളെ ബാധിക്കില്ലെന്ന് എം സ്വരാജ്

കേരളത്തിലെ ജനങ്ങളാകെ എല്‍ഡിഎഫിന് മൂന്നാമൂഴം വേണമെന്ന് ആഗ്രഹിക്കുന്നവരാണെന്ന് നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിലെ സിപിഎം സ്ഥാനാര്‍ത്ഥി എം സ്വരാജ്. എല്‍ഡിഎഫിനെ ചില കാരണങ്ങളാല്‍ എതിര്‍ക്കുന്നവര്‍ക്കും ഉള്ളിന്റെയുള്ളില്‍ ആ ആഗ്രഹമുണ്ടെന്നും സ്വരാജ് പറഞ്ഞു. എല്‍ഡിഎഫ് സര്‍ക്കാരിന്റെ തുടര്‍ഭരണത്തിനുള്ള ചവിട്ടുപടിയാണ് നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പെന്നും സ്വരാജ് കൂട്ടിച്ചേര്‍ത്തു.

പലകുറി ഇടതുപക്ഷം വിജയിച്ച മണ്ഡലമാണ് നിലമ്പൂര്‍. എല്‍ഡിഎഫ് പോരാട്ടം എല്ലാ ഇടതുപക്ഷവിരുദ്ധ ശക്തികള്‍ക്കും എതിരെയാണ്. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിനും തദ്ദേശ തിരഞ്ഞെടുപ്പിനും മുന്‍പുള്ള ഒരേയൊരു ഉപതിരഞ്ഞെടുപ്പാണിത്. ഇനിയൊരു ഉപതിരഞ്ഞെടുപ്പിന് സാധ്യതയില്ലെന്നും സ്വരാജ് പറഞ്ഞു.

പിവി അന്‍വര്‍ മത്സരിച്ചാലും ഇല്ലെങ്കിലും തങ്ങളുടെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളെ ബാധിക്കില്ല. മത്സരരംഗത്തേക്ക് കടന്നുവരുന്നവര്‍ക്കെല്ലാം സ്വാഗതം. പാര്‍ട്ടിയുടെ നടപടിക്രമങ്ങളും രീതികളും അനുസരിച്ചാണ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചത്. തന്നെ സ്ഥാനാര്‍ഥിയാക്കിയുള്ള പാര്‍ട്ടിയുടെ തീരുമാനത്തിനു പിന്നില്‍ ഒരുപാട് ഘടകങ്ങളുണ്ടാവാം. അതിനെ സംബന്ധിച്ച് താന്‍ വിശദീകരിക്കുന്നത് ഉചിതമല്ലെന്നും സ്വരാജ് കൂട്ടിച്ചേര്‍ത്തു.

Latest Stories

വി ശിവന്‍കുട്ടി ഇറങ്ങിപ്പോയത് പ്രോട്ടോക്കോള്‍ ലംഘനം; ഭാരതാംബ ദേശീയ ഐക്യത്തിന്റെ ഭാഗമാണെന്ന് ഗവര്‍ണര്‍

നെഹ്‌റുവിനെതിരായ വിദ്വേഷ പരാമര്‍ശം; പിസി ജോര്‍ജിനെതിരെ ഡിജിപിയ്ക്ക് പരാതി

ബഹിരാകാശത്ത് ചരിത്ര നിമിഷം; ബഹിരാകാശ നിലയത്തിലെത്തിയത് ആദ്യ ഇന്ത്യക്കാരന്‍

ലോകം ആണവ മത്സരത്തിലേക്ക്

കേരളത്തിലെ മുട്ട ക്ഷാമത്തിന് പിന്നില്‍ അമേരിക്ക; മുട്ട വില വര്‍ദ്ധിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍

അഹമ്മദാബാദ് ആകാശദുരന്തം; വിമാനത്തിന്റെ ബ്ലാക് ബോക്സിൽ നിന്ന് വിവരങ്ങൾ ഡൗൺലോഡ് ചെയ്തെന്ന് കേന്ദ്ര സർക്കാർ

ഞാൻ എന്ന് അഭിനയം നിർത്തുന്നോ അന്ന് അമ്മ അഭിനയം തുടങ്ങണമെന്ന് എന്നോടവൾ പറഞ്ഞിട്ടുണ്ട്: മോനിഷയുടെ ഓർമകളിൽ ശ്രീദേവി ഉണ്ണി

റിവൈസിങ് കമ്മിറ്റിയിലും ‘ജാനകി’ക്ക് വെട്ട്; പേര് മാറ്റണമെന്ന് ആവർത്തിച്ച് സെൻസർ ബോ‍ർഡ്, വല്ലാത്ത അവസ്ഥ തന്നെയെന്ന് സംവിധായകൻ

ഇന്ത്യക്കിത് അഭിമാന നിമിഷം; സ്‌പേസ് എക്‌സ് ഡ്രാഗണ്‍ പേടകത്തിന്റെ ഡോക്കിങ് വിജയകരം

എം. സ്വരാജിന് കേരള സാഹിത്യ അക്കാദമി പുരസ്‌കാരം