ലൈഫ് മിഷന്‍ പദ്ധതി വിവാദം; കമ്മീഷന്‍ വാങ്ങിയെന്ന പരാതിയില്‍ സര്‍ക്കാര്‍ അന്വേഷണം പരിഗണനയിലെന്ന് മന്ത്രി എ.കെ ബാലന്‍

ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് കമ്മീഷന്‍ വാങ്ങിയെന്ന പരാതിയില്‍ സര്‍ക്കാര്‍ അന്വേഷണം പരിഗണനയിലെന്ന് മന്ത്രി എ കെ ബാലന്‍. ലൈഫ് മിഷനുമായി ബന്ധപ്പെട്ട് ഒപ്പിടാന്‍ പാടില്ലെന്ന് നിയമവകുപ്പ് പറഞ്ഞിട്ടില്ല. നിയമവകുപ്പ് നിര്‍ദേശിച്ചതൊക്കെ എം.ഒ.യുവില്‍ ഉണ്ട്. ഇത്തരം ധാരണാപത്രത്തിന് വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതി വേണ്ടെന്നും  എ കെ ബാലന്‍  പറഞ്ഞു. കേന്ദ്ര ഏജന്‍സികള്‍ നടത്തുന്ന അന്വേഷണത്തിന് പൂര്‍ണ പിന്തുണ നല്‍കുമെന്നും മന്ത്രി വിശദമായ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

എന്നാല്‍ ലൈഫ് മിഷൻ പദ്ധതിയെ കുറിച്ചുയരുന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ ഒരു കൺസൾട്ടൻസിയും മാറ്റാൻ ഉദ്ദേശമില്ലെന്ന് എ.കെ ബാലൻ കൂട്ടിച്ചേര്‍ത്തു. ഇപ്പോഴുള്ളവരെ വെച്ച് മുന്നോട്ട് പോകുമെന്നും മന്ത്രി വ്യക്തമാക്കി. പാവങ്ങൾക്ക് വീടു കിട്ടുന്നതിൽ പ്രതിപക്ഷത്തിന് അസൂയയാണെന്നും, രാജ്യദ്രോഹപരമായ നടപടിയാണ് അവരുടേതെന്നും, ജനങ്ങളോട് മാപ്പ് പറയേണ്ടി വരുമെന്നും ബാലൻ പറഞ്ഞു. അതോടൊപ്പം കൂടെയുള്ള എം.എൽ.എമാർ അവിടെത്തന്നെ ഉണ്ടാകുമെന്ന് വിചാരിക്കേണ്ടെന്നും മന്ത്രി പ്രതിപക്ഷത്തോട് പറഞ്ഞു.

അതേസമയം വടക്കാഞ്ചേരിയിലെ ലൈഫ് മിഷന്‍ ഫ്ലാറ്റ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട ഫയലുകള്‍ മുഖ്യമന്ത്രി വിളിപ്പിച്ചു. നിയമ, തദ്ദേശവകുപ്പുകളുടെ ഫയലുകളാണ് വിളിപ്പിച്ചത്. ഫ്ലാറ്റ് നിര്‍മ്മാണം ഉള്‍പ്പെടെ പ്രോജക്ടുകളില്‍ കരാറുകാരെ തിരഞ്ഞെടുക്കുന്നതടക്കമുള്ള വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തി വെവ്വേറെ കരാര്‍ ഉണ്ടാകണമെന്ന് ധാരണാപത്രത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ഇതനുസരിച്ചുള്ള തുടര്‍കരാറുകള്‍ ഉണ്ടായില്ല.

Latest Stories

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി