ലൈഫ് മിഷന്‍ പദ്ധതി വിവാദം; കമ്മീഷന്‍ വാങ്ങിയെന്ന പരാതിയില്‍ സര്‍ക്കാര്‍ അന്വേഷണം പരിഗണനയിലെന്ന് മന്ത്രി എ.കെ ബാലന്‍

ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് കമ്മീഷന്‍ വാങ്ങിയെന്ന പരാതിയില്‍ സര്‍ക്കാര്‍ അന്വേഷണം പരിഗണനയിലെന്ന് മന്ത്രി എ കെ ബാലന്‍. ലൈഫ് മിഷനുമായി ബന്ധപ്പെട്ട് ഒപ്പിടാന്‍ പാടില്ലെന്ന് നിയമവകുപ്പ് പറഞ്ഞിട്ടില്ല. നിയമവകുപ്പ് നിര്‍ദേശിച്ചതൊക്കെ എം.ഒ.യുവില്‍ ഉണ്ട്. ഇത്തരം ധാരണാപത്രത്തിന് വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതി വേണ്ടെന്നും  എ കെ ബാലന്‍  പറഞ്ഞു. കേന്ദ്ര ഏജന്‍സികള്‍ നടത്തുന്ന അന്വേഷണത്തിന് പൂര്‍ണ പിന്തുണ നല്‍കുമെന്നും മന്ത്രി വിശദമായ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

എന്നാല്‍ ലൈഫ് മിഷൻ പദ്ധതിയെ കുറിച്ചുയരുന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ ഒരു കൺസൾട്ടൻസിയും മാറ്റാൻ ഉദ്ദേശമില്ലെന്ന് എ.കെ ബാലൻ കൂട്ടിച്ചേര്‍ത്തു. ഇപ്പോഴുള്ളവരെ വെച്ച് മുന്നോട്ട് പോകുമെന്നും മന്ത്രി വ്യക്തമാക്കി. പാവങ്ങൾക്ക് വീടു കിട്ടുന്നതിൽ പ്രതിപക്ഷത്തിന് അസൂയയാണെന്നും, രാജ്യദ്രോഹപരമായ നടപടിയാണ് അവരുടേതെന്നും, ജനങ്ങളോട് മാപ്പ് പറയേണ്ടി വരുമെന്നും ബാലൻ പറഞ്ഞു. അതോടൊപ്പം കൂടെയുള്ള എം.എൽ.എമാർ അവിടെത്തന്നെ ഉണ്ടാകുമെന്ന് വിചാരിക്കേണ്ടെന്നും മന്ത്രി പ്രതിപക്ഷത്തോട് പറഞ്ഞു.

അതേസമയം വടക്കാഞ്ചേരിയിലെ ലൈഫ് മിഷന്‍ ഫ്ലാറ്റ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട ഫയലുകള്‍ മുഖ്യമന്ത്രി വിളിപ്പിച്ചു. നിയമ, തദ്ദേശവകുപ്പുകളുടെ ഫയലുകളാണ് വിളിപ്പിച്ചത്. ഫ്ലാറ്റ് നിര്‍മ്മാണം ഉള്‍പ്പെടെ പ്രോജക്ടുകളില്‍ കരാറുകാരെ തിരഞ്ഞെടുക്കുന്നതടക്കമുള്ള വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തി വെവ്വേറെ കരാര്‍ ഉണ്ടാകണമെന്ന് ധാരണാപത്രത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ഇതനുസരിച്ചുള്ള തുടര്‍കരാറുകള്‍ ഉണ്ടായില്ല.

Latest Stories

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ