കെ.എം മാണി ഒരു പാഠശാല, വിനയവും സഹിഷ്ണുതയും പഠിച്ചത് അദ്ദേഹത്തിൽ നിന്ന്: പി.ശ്രീരാമകൃഷ്ണന്‍

വിനയവും സഹിഷ്ണുതയും എന്തെന്ന് പഠിച്ചത് കെ.എം മാണിയില്‍ നിന്നാണെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍. പാലായില്‍ കെ.എം മാണിയുടെ പ്രതിമ അനാഛാദനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു ശ്രീരാമകൃഷ്ണന്‍. കെ.എം മാണി ഒരു പാഠശാലയാണെന്ന് അലങ്കാരികമായല്ല താൻ പറഞ്ഞതെന്നും സ്പീക്കര്‍ പറഞ്ഞു.

നിലനിന്നിരുന്ന ഏതെങ്കിലും ഒരു പ്രത്യശാസ്ത്രത്തിന്റെ പുറകെ പോവുകയല്ല കെ.എം. മാണി ചെയ്തത്. തന്റേതായ ഒരു തത്വശാസ്‌ത്രം രൂപപ്പെടുത്തി, തന്റേതായ ഒരു സ്ഥാനം കണ്ടെത്തി തനിക്കിരിക്കാനുള്ള കസേര സ്വയം എടുത്ത് രാഷ്ട്രീയത്തിന്റെ ഭൂമികയിൽ ഇരിക്കുകയാണ് അദ്ദേഹം ചെയ്തതെന്നും ശ്രീരാമകൃഷ്ണന്‍ പറഞ്ഞു.

അന്തരിച്ച കെ.എം മാണിയുടെ പൂർണകായ പ്രതിമ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ അനാച്ഛാദനം ചെയ്യുന്നതിനെ പ്രതിപക്ഷം പരിഹസിച്ചിരുന്നു. യു.ഡി.എഫ് ഭരണകാലത്ത് ബാർ കോഴ വിവാദത്തിന്റെ പശ്ചാത്തലത്തിൽ കെ.എം മാണി ബജറ്റ് അവതരിപ്പിച്ചപ്പോൾ പ്രതിഷേധിക്കുകയും സ്പീക്കറിന്റെ ഇരിപ്പിടം തള്ളിത്താഴെയിടുകയും ചെയ്ത ശ്രീരാമകൃഷ്ണന്റെ ചിത്രം ഇന്നലെ വി.ടി ബൽറാം എം.എൽ.എ ഫേസ്ബുക്ക് പോസ്റ്റിൽ പങ്കിട്ടിരുന്നു.

പാലാ കൊട്ടാരമറ്റത്ത് ബസ് ടെർമിനലിന്റെ വിശാലമായ കവാടത്തിന് ഓരം ചേർന്നാണ് പ്രതിമ സ്ഥാപിച്ചിരിക്കുന്നത്. കേരളത്തിൽ ആദ്യമായാണ് മാണിയുടെ പ്രതിമ സ്ഥാപിക്കപ്പെടുന്നത്. കേരള യൂത്ത്ഫ്രണ്ടിന്റെയും, കെ.എം.മാണി ഫൗണ്ടേഷന്റെയും ആഭിമുഖ്യത്തിലാണ് എട്ടരയടിയോളം ഉയരമുള്ള പ്രതിമ സ്ഥാപിക്കുന്നത്. സിമന്റും മാർബിൾ മിശ്രിതവും ചേർത്താണ് പ്രതിമ നിർമ്മിച്ചിട്ടുള്ളത്. യു.ഡി.എഫ് വിട്ട് ഇടതുമുന്നണിയിൽ ചേർന്ന ജോസ് കെ. മാണിയുടെ നിലപാടിനെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഏതു വിധേനയും ന്യായീകരിക്കാനുള്ള ശ്രമത്തിനിടെയാണ് ജോസ് കെ. മാണി വിഭാഗം നഗരത്തില്‍ കെ.എം. മാണിയുടെ പ്രതിമ സ്ഥാപിച്ചിരിക്കുന്നത്.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ