ഡ്രൈവിംഗ് ടെസ്റ്റിലെ മാറ്റങ്ങള്‍ക്കെതിരെ തൊഴിലാളി സംഘടനകള്‍; സംയുക്ത സമരം നാളെ മുതല്‍

സംസ്ഥാനത്തെ ഡ്രൈവിംഗ് ടെസ്റ്റില്‍ അടിമുടി മാറ്റങ്ങള്‍ക്ക് ഗതാഗത വകുപ്പ് തയ്യാറെടുക്കുമ്പോള്‍ സമരം പ്രഖ്യാപിച്ച് സംയുക്ത തൊഴിലാളി സംഘടനകള്‍. നാളെ മുതല്‍ ആണ് സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റില്‍ ഗതാഗത വകുപ്പ് പരിഷ്‌കാരങ്ങള്‍ നടപ്പാക്കുമെന്ന് അറിയിച്ചിരുന്നത്. ഡ്രൈവിംഗ് ടെസ്റ്റില്‍ നടപ്പാക്കുന്ന പരിഷ്‌കാരങ്ങളിലെ അതൃപ്തിയാണ് സമരത്തിന് പിന്നില്‍.

നാളെ മുതലുള്ള ഡ്രൈവിംഗ് ടെസ്റ്റ് ബഹിഷ്‌കരിക്കാനാണ് സിഐടിയു പ്രഖ്യാപനം. ബഹിഷ്‌കരണം പിന്‍വലിക്കില്ലെന്നും സമരവുമായി മുന്നോട്ട് പോകുമെന്നും സിഐടിയു അറിയിച്ചിട്ടുണ്ട്. നാളെ മുതല്‍ സിഐടിയു, ഐഎന്‍ടിയുസി, ബിഎംഎസ് സംഘടനകളുടെ സംയുക്ത സമരവും ആരംഭിക്കും. ഡ്രൈവിംഗ് പരിഷ്‌കരണവുമായി ബന്ധപ്പെട്ട് ഗതാഗത വകുപ്പ് പുറത്തിറക്കിയ സര്‍ക്കുലര് പിന്‍വലിക്കുന്നതുവരെ സമരം തുടരാനാണ് തൊഴിലാളി സംഘടനകളുടെ തീരുമാനം.

സമരത്തിന്റെ ഭാഗമായി ഡ്രൈവിംഗ് ടെസ്റ്റ് നടത്തുന്ന കേന്ദ്രങ്ങള്‍ നിശ്ചലമാക്കുമെന്നാണ് തൊഴിലാളി സംഘടനകളുടെ പ്രഖ്യാപനം. ആര്‍ടി ഓഫീസുമായി ബന്ധപ്പെട്ട സേവനങ്ങളുമായി സഹകരിക്കില്ലെന്നും തൊഴിലാളി സംഘടനകള്‍ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം പ്രതിദിനം 30 ലൈസന്‍സ് ടെസ്റ്റുകളെന്ന മന്ത്രിയുടെ പ്രഖ്യാപനത്തില്‍ ഇളവ് വരുത്തിയിട്ടുണ്ട്.

പ്രതിദിനം 60 ലൈസന്‍സ് ടെസ്റ്റുകളാണ് പുതുതായി അനുവദിച്ചിട്ടുള്ളത്. 40 പുതിയ അപേക്ഷകരെയും 20 രണ്ടാം അവസരക്കാരെയുമാണ് ഇതില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്. ടെസ്റ്റുകള്‍ക്കായി പുതിയ ട്രാക്ക് ഒരുക്കാന്‍ ഗതാഗത വകുപ്പ് നിര്‍ദ്ദേശിച്ചിരുന്നെങ്കിലും ട്രാക്കുകളുടെ നിര്‍മ്മാണം പൂര്‍ത്തിയായിട്ടില്ല.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

ഇടുക്കിയുടെ മലനിരകളില്‍ ഒളിപ്പിച്ച ആ നിഗൂഢത പുറത്ത് വരുന്നു; 'കൂടോത്രം' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി!

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി