കേരളത്തില്‍ എവിടെ മത്സരിച്ചാലും ജയിക്കുമെന്ന് കുമ്മനം; പരിഹസിച്ച കടകംപള്ളിക്കും വിമര്‍ശനം

കേന്ദ്ര നേതൃത്വം എന്ത് പദവി തന്നാലും സ്വീകരിക്കുമെന്ന് ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷനും മിസോറാം ഗവര്‍ണറുമായിരുന്ന കുമ്മനം രാജശേഖരന്‍. കേരളത്തില്‍ എവിടെ മത്സരിച്ചാലും ജയിക്കുമെന്നാണ് പ്രതീക്ഷ. തിരുവനന്തപുരം ലോകസഭാ മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി നിയോഗിച്ച കുമ്മനം ഡല്‍ഹിയില്‍ പറഞ്ഞു.

ശബരിമല വിഷയം കേരള രാഷ്ട്രീയം മാറുന്നതിന്റെ നിമിത്തമാണെന്നും ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ വ്യക്തമാക്കി. ചര്‍ച്ച് ആക്ട് മതസ്വാതന്ത്ര്യത്തിന് മേലുള്ള കടന്നു കയറ്റമാണെന്ന് കുറ്റപ്പെടുത്തിയ കുമ്മനം, കേരളത്തില്‍ മതസ്വാതന്ത്ര്യവും ആരാധന സ്വാതന്ത്ര്യവും നിലനില്‍ക്കണമെന്നാണ് അറിയിച്ചത്.

ഗവര്‍ണര്‍ പദവി നഷ്ടപ്പെടുത്തി തെരഞ്ഞെടുപ്പില്‍ മത്സരിക്കാനെത്തിയ തന്നെ പരിഹസിച്ച കടകംപള്ളിക്ക് കുമ്മനം മറുപടി നല്‍കിയിട്ടുണ്ട്. കടിച്ചതും പിടിച്ചതും ലക്ഷ്യമിട്ടല്ല രാഷ്ട്രീയത്തില്‍ വന്നത്, അത്തരം ലക്ഷ്യങ്ങള്‍ കണ്ടുള്ള രാഷ്ട്രീയ പ്രവര്‍ത്തനം കടകം പള്ളിയുടെതാണെന്നായിരുന്നു കുമ്മനത്തിന്റെ പ്രതികരണം. സ്ഥാനം മോഹിച്ച് പൊതുപ്രവര്‍ത്തനത്തിനിറങ്ങിയിട്ടില്ലെന്നും കുമ്മനം വ്യക്തമാക്കി.

സ്ഥാനാര്‍ഥിത്വംകൊണ്ട് കുമ്മനം രാജശേഖരന് നഷ്ടം മാത്രമാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞിരുന്നു. കയ്യിലിരുന്നതും കടിച്ചുപിടിച്ചതും പോയെന്ന അവസ്ഥയാവും. കാത്ത് കാത്തിരുന്ന് അദ്ദേഹത്തിനു കിട്ടിയ സമ്മാനമായ ഗവര്‍ണര്‍ പദവി നഷ്ടപെടുമെന്നല്ലാതെ സ്ഥാനാര്‍ഥിത്വം കൊണ്ട് പ്രത്യേകിച്ചു ഗുണങ്ങളില്ലെന്നു മന്ത്രി പറഞ്ഞിരുന്നു. ഇതിനാണ് ഇപ്പോള്‍ കുമ്മനം മറുപടി നല്‍കിയിരിക്കുന്നത്.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക