'22 വര്‍ഷം മുന്‍പു മരിച്ച പിതാവിനെ അധിക്ഷേപിച്ച് ബസുകളില്‍ പോസ്റ്റര്‍ പതിച്ചു; കെഎസ്ആര്‍ടിസിയിലെ പ്രതിസന്ധിയുടെ കാരണം ഞാനല്ല; തുറന്നടിച്ച് സിഎംഡി

തനിക്കും കുടുംബത്തിനുമെതിരെ നടക്കുന്ന വ്യക്തിഹത്യക്കെതിരെ ആഞ്ഞടിച്ച് കെഎസ്ആര്‍ടിസി സിഎംഡിയും ഗതാഗത സെക്രട്ടറിയുമായ ബിജു പ്രഭാകര്‍. 22 വര്‍ഷം മുന്‍പു മരണപ്പെട്ടുപോയ എന്റെ പിതാവിനെ വരെ അധിക്ഷേപിച്ചു കെഎസ്ആര്‍ടിസി ബസുകളില്‍ പോസ്റ്റര്‍ പതിക്കുകയും സമൂഹമാധ്യമങ്ങളില്‍ കുപ്രചാരണം നടത്തുകയും ചെയ്യുന്നുവെന്ന് അദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

കഴിഞ്ഞദിവസം കോട്ടയത്തു ക്ലസ്റ്റര്‍ ഓഫിസറുടെ മരണത്തെ തുടര്‍ന്നു ചേര്‍ന്ന അനുശോചന സമ്മേളനത്തില്‍ സിഎംഡിയ്‌ക്കെതിരെ ഒരു കണ്ടക്ടര്‍ വ്യക്തിപരമായ ആക്ഷേപിച്ചു പ്രസംഗിച്ചിരുന്നു.

ഈ ജീവനക്കാരനെ പിന്നീടു സസ്‌പെന്‍ഡ് ചെയ്തു. വ്യക്തിപരമായി ആക്ഷേപം ചൊരിയുന്നവരുടെ നിലവാരത്തിലേക്കു താഴാന്‍ തന്റെ സംസ്‌കാരം അനുവദിക്കുന്നില്ലെന്നു അദേഹം വ്യക്തമാക്കി. എന്നാല്‍ ജീവനക്കാരെയും മാനേജ്‌മെന്റിനെയും തമ്മില്‍ തെറ്റിക്കാന്‍ തെറ്റായ കാര്യങ്ങള്‍ നിരന്തരം പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടിയുണ്ടാകും. കെഎസ്ആര്‍ടിസിയില്‍ വര്‍ഷങ്ങളായി നിലനില്‍ക്കുന്ന പ്രതിസന്ധിയുടെ മൊത്തം കാരണക്കാരന്‍ രണ്ടരവര്‍ഷം മുന്‍പു മാത്രം ചാര്‍ജ് എടുത്ത സിഎംഡി ആണെന്നുമുള്ള പ്രചാരണമാണു നടക്കുന്നതെന്നും ബിജു പ്രഭാകര്‍ ആരോപിച്ചു.

വെല്ലുവിളികള്‍ ഏറെ ഉണ്ടായിരുന്നുവെങ്കിലും കൃത്യമായി പഠിച്ചു വ്യക്തമായ കാഴ്ചപ്പാടോടുകൂടി സര്‍ക്കാരിന്റെയും മുഖ്യമന്ത്രിയുടെയും ഗതാഗത മന്ത്രിയുടെയും പിന്തുണയോടെ മുന്നോട്ടു പോവുകയാണ്. തൊഴിലാളികള്‍ക്ക് ആദ്യ പരിഗണനകൊടുത്താണ് ഓരോ മാറ്റവും കൊണ്ടുവരുന്നത്. ദീര്‍ഘദൂര സര്‍വീസുകളില്‍ 12 മുതല്‍ 16 മണിക്കൂര്‍ വരെ ഡ്രൈവര്‍മാരും കണ്ടക്ടര്‍മാരും തുടര്‍ച്ചയായി ഡ്യൂട്ടി എടുക്കേണ്ടി വരുന്നതു റോഡ് അപകടങ്ങള്‍ വര്‍ധിച്ചു വരുന്നതിനും ജീവനക്കാര്‍ക്കു മാനസിക സംഘര്‍ഷങ്ങള്‍ ഉണ്ടാകുന്നതിനും കാരണമാകുന്നു എന്നു മൂന്നു വര്‍ഷം ആരോഗ്യവകുപ്പില്‍ പ്രവര്‍ത്തിച്ച തനിക്കു ബോധ്യമായെന്നും അതിനാലാണു നടപടികളെടുത്തതെന്നും സിഎംഡി ബിജു പ്രഭാകര്‍ വ്യക്തമാക്കി.

Latest Stories

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ