കെ.എസ്.ഇ.ബി : ഡോ. അശോകിന്റെ നീക്കങ്ങള്‍ പിണറായിയുടെയും , മന്ത്രി കൃഷ്ണന്‍ കുട്ടിയുടെയും അറിവോടെ

സി പി എം യൂണിയനുകളുടെ അപ്രമാദിത്വത്തില്‍ മുഖ്യമന്ത്രിക്ക് അസംതൃപ്്തി.

കെ എസ് ഇ ബിയിലെ സി പി എം അനുകൂല യൂണിയനുകള്‍ക്കെതിരെ ചെയര്‍മാന്‍ ഡോ. ബി അശോക് നടത്തുന്ന നീക്കങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്റെയും, വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടിയുടെയും പൂര്‍ണ്ണ അറിവോടെയെന്ന് സൂചന. കെ എസ് ഇ ബിയിലെ സി പി എം . അനുകൂല യൂണിയനുകളുടെ അപ്രമാദിത്വം അവസാനിപ്പിക്കാന്‍ പിണറായി നിശ്ചയിച്ചുറപ്പിക്കുകയാണ്. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് എം എം മണി വൈദ്യുതി മന്ത്രിയും, എന്‍ എസ് പിള്ള വൈദ്യുതി ബോര്‍ഡ് ചെയര്‍മാനുമായിരിക്കെ സി പി എം അനുകൂല ഓഫീസേഴ്‌സ് യൂണിയനും, ജീവനക്കാരുടെ യൂണിയനുമാണ് ഏതാണ്ട് പൂര്‍ണ്ണമായും കെ എസ് ഇ ബി ഭരിച്ചിരുന്നത്. കോണ്‍ട്രാക്ടര്‍മാരും ഓഫീസേഴ്‌സ് യൂണിയനും സി പി എം നേതൃത്വവും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടാണ് ബോര്‍ഡിനെ നയിച്ചിരുന്നത്. ബോര്‍ഡിന്റെ കയ്യിലുള്ള നൂറു ഏക്കറലധികം ഭൂമി എം എം മണിയുടെ അടുത്ത ബന്ധു ചെയര്‍മാനായ മൂന്നാര്‍ ടൂറിസം ഡവലപ്‌മെന്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റിക്ക് പാട്ടത്തിന് നല്‍കിയതിലും വലിയ ക്രമക്കേടുകളും അഴിമതിയുമുണ്ടായിരുന്നു. എം എം മണിയെ മുന്നില്‍ നിര്‍ത്തി ഓഫീസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റും എം എം മണിയുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ അംഗവുമായിരുന്ന എം ജി സുരേഷാണ് ഇതിന്്് നേതൃത്വം നല്‍കിയത്. ഈ നീക്കത്തില്‍ മുഖ്യമന്ത്രിക്ക് കനത്ത അസംതൃപ്തിയുണ്ടായിരുന്നു. എം എം മണിയെ വീണ്ടും മന്ത്രിയാക്കുന്ന കാര്യത്തെക്കുറിച്ച് പിണറായി രണ്ടാം തവണ ആലോചിക്കാതിരുന്നതും ഇതു കൊണ്ടാണ്. ഇത്തരത്തില്‍ സി പി എം അനുകൂല ഓഫീസേഴ്‌സ് യൂണിയനും കെ എസ് ഇ ബിയെ മറ്റ് സി പി എം യൂണിയനുകളും ബോര്‍ഡിനെ അഴിമതിയില്‍ മുക്കുകയാണന്ന് തിര്ിച്ചറിഞ്ഞപ്പോളാണ് ഈ വിഷയം കൈകാര്യം ചെയ്യാന്‍ പിണറായി തിരുമാനിച്ചത്്.
1987 മുതല്‍ ഇങ്ങോട്ടുള്ള മന്ത്രി സഭകളിലെല്ലാം വൈദ്യതി വകുപ്പ് സി പി എം തന്നെ കൈകാര്യം ചെയ്യുകയായിരുന്നു. എന്നാല്‍ രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലത്ത് എല്ലാവരെയും അമ്പരിപ്പിച്ച് കൊണ്ട് വൈദ്യുതി വകുപ്പ് ജനതാദളില കെ കൃഷ്ണന്‍കുട്ടിക്ക് നല്‍കാന്‍ മുഖ്യമന്ത്രി തിരുമാനിക്കുകയായിരുന്നു. അതോടൊപ്പം കര്‍ക്കശക്കാരനായ ഡോ. ബി അശോകിനെ ചെയര്‍മാന്‍ സ്ഥാനത്തേക്ക് കൊണ്ടുവരികയും ചെയ്തു. ഇതുവഴി സി പി എം യൂണിയനുകളുടെ അഴിമതിക്കും കെടുകാര്യസ്ഥതക്കും മൂക്ക് കയറിടാനാണ് മുഖ്യമന്ത്രി ശ്രമിച്ചത്. വാട്‌സ് ആപ്പ് നിര്‍ദേശം വഴി 90 പേരെ നിയമിക്കുകയും അതിന് ഫിനാന്‍സ് വകുപ്പിന്റെ അനുമതി തേടാതിരിക്കുകയും ചെയ്തതും മുഖ്യമന്ത്രിയെ ചൊടിപ്പിച്ചിരുന്നു. എം എം മണി മന്ത്രിയായിരുന്ന കാലത്ത് കെ എസ് ഇ ബിയുടെ ഭരണം മുഴുവന്‍ കയ്യാളിയിരുന്നത് ഓഫീസേഴ്‌സ് യൂണിയന്‍ അടക്കമുള്ള സി പിഎം തൊഴിലാളി സംഘടനകള്‍ ആയിരുന്നു. അതിനെ തകര്‍ക്കണമെന്ന് ആഗ്രഹിച്ച് കൊണ്ട് തന്നെയാണ് പിണറായി കെ കൃഷണ്ന്‍ കുട്ടിക്ക് വൈദ്യുത വകുപ്പ് നല്‍കുകയും ബി അശോകിനെ ചെയര്‍മാന്‍ സ്ഥാനത്തേക്ക് നിയോഗിക്കുകയും ചെയ്തത്.
ഇത് മനസിലാക്കിക്കൊണ്ടാണ് മ്ന്ത്രി കൃഷ്ണന്‍കുട്ടി അറിഞ്ഞുകൊണ്ടാണ് ചെയര്‍മാന്‍ ഇത്തരത്തില്‍ പ്രസ്താവനകളിറക്കുന്നതെന്ന് മുന്‍ മന്ത്രി എം എം മണി പറഞ്ഞത്. കെ എസ് ഇ ബി യിലെ അഴിഞ്ഞാട്ടങ്ങളെക്കുറിച്ച് ഡോ. ബി അശോക് ഇട്ട ഫേസ് ബുക്ക് പോസ്റ്റ്് വലിയ വിവാദമായിരുന്നു. എന്നാല്‍ അത് ഇടതു സര്‍ക്കാരിന് എതിരെയല്ലന്ന്് മന്ത്രി കൃഷ്ണന്‍കുട്ടി പറഞ്ഞത് എം എം മണിയെ ചൊടിപ്പിച്ചിരുന്നു.

കനത്ത ശമ്പളവും മറ്റ് ആനുകൂല്യങ്ങളും വാങ്ങിക്കുന്നവരാണ് കെ എസ് ഇ ബി യിലെ ഓഫീസര്‍മാര്‍. അവരാണ് കഴിഞ്ഞ രണ്ട് ദിവസമായി വൈദ്യുതി ഭവന് മുന്നില്‍ കൊടി കുത്തി സമരം ചെയ്യുന്നത്. അത് കൊണ്ട് ഈ യൂണിയനുകളുടെ അമിതാധികാര പ്രവണതയും അഴിമതിയും അപ്രമാദിത്വവും തുടച്ച്് നീക്കാന്‍ തന്നെയാണ് പിണറായി വിജയന്റെ നിശബ്ദ പിന്തുണയോടെ മന്ത്രി കൃഷ്ണന്‍കുട്ടിയും ചെയര്‍മാന്‍ ബി അശോകും ശ്രമിക്കുന്നത്.

Latest Stories

ഇന്ത്യൻ നായകൻ ആകാൻ ഏറ്റവും യോഗ്യൻ ശ്രേയസ് അയ്യരാണ്: വീരേന്ദര്‍ സെവാഗ്

അത് എഐ ചിപ്പല്ല, ഭഗവാന്റെ അനുഗ്രഹമാണ് ബാറ്റിൽ ഉള്ളത്'; പാകിസ്ഥാൻ താരത്തിന് മാസ്സ് മറുപടിയുമായി വൈഭവ്

കോഹ്‌ലിയും രോഹിതും അടുത്ത ഏകദിന ലോകകപ്പ് കളിക്കണം, അത് അവരുടെ ആവശ്യമല്ല, ഇന്ത്യയുടെ ആവശ്യമാണ്: ശിഖർ ധവാൻ

എനിക്ക് അധികം പ്രായമില്ല, വൈഭവിനെ പോലെ ഞാനും കുട്ടിയാണ്: യശസ്‌വി ജയ്‌സ്വാൾ

'ഇന്ത്യൻ ബോളർമാരെ ഞാൻ വെറുക്കുന്നു, അവരെ നേരിടാൻ അവസരം ലഭിച്ചാൽ ആക്രമിച്ച് തന്നെ കളിക്കും'; വിവാദ പ്രസ്താവനയുമായി പാക് താരം

'സഞ്ജുവിനെ ഒരിക്കലും ടി-20 നായകനാക്കാൻ സാധിക്കില്ല, അവനെ പൂർണമായി വിശ്വസിക്കാൻ പറ്റില്ല'; തുറന്നടിച്ച് വീരേന്ദര്‍ സെവാഗ്

ബംഗാളില്‍ കനത്ത പോളിങ്; മൂന്നു മണിവരെ 78% പോളിങ് രേഖപ്പെടുത്തി; ക്രമക്കേട് ആരോപണവുമായി ബിജെപി; വോട്ടിങ് യന്ത്രത്തില്‍ കൃത്രിമം നടന്നുവെന്നു കണ്ടെത്തുന്ന ബൂത്തുകളില്‍ റീ പോളിങ് നടത്തുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

പണം പിന്‍വലിക്കാന്‍ അസ്ഥികൂടവുമായി ബാങ്കിലെത്തിയ സംഭവത്തില്‍ വിശദീകരണവുമായി ഒഡീഷ ഗ്രാമീണ്‍ ബാങ്ക്; രേഖകള്‍ ഹാജരാക്കാന്‍ മാത്രമാണ് ആവശ്യപ്പെട്ടത്, ജിതു മുണ്ടയ്ക്ക് നടപടിക്രമങ്ങള്‍ അറിയില്ല

വിരമിച്ചിട്ടും ഔദ്യോഗിക ചിഹ്നം പതിപ്പിച്ച കാറിൽ യാത്ര; 250 രൂപ ഫൈനടച്ച് ടോമിൻ ത‍ച്ചങ്കരി; പിഴയീ‌ടാക്കി മോട്ടോർ വാഹന വകുപ്പ്

രാജ്യത്തെ വിമാന സര്‍വീസുകള്‍ ഏതുനിമിഷവും നിലച്ചേക്കാമെന്ന് വിമാനക്കമ്പനികളുടെ കൂട്ടായ്മ; ഇന്ധനവില കുതിച്ചുയര്‍ന്നതോടെ എയര്‍ ഇന്ത്യ അടക്കം കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് കത്തയച്ചു