'ഏകച്ഛത്രാധിപതിയല്ല, സമവായത്തിലൂടെ പ്രവര്‍ത്തിക്കുകയാണ് നയം';എം.എം മണിക്ക് മറുപടിയുമായി കെ.എസ്.ഇ.ബി ചെയര്‍മാന്‍

കെ.എസ്.ഇ.ബി ചെയര്‍മാന്‍ ഏകച്ഛത്രാധിപതിയെ പോലെ പെരുമാറുന്നുവെന്ന മുന്‍ മന്ത്രി എം.എം മണിയുടെ വിമര്‍ശനത്തിന് മറുപടിയുമായി ബി.അശോക്. ഏകച്ഛത്രാധിപതിയല്ലെന്നും, സമവായത്തിലൂടെ പ്രവര്‍ത്തിക്കുക എന്നതാണ് നയമെന്നും അശോക് പറഞ്ഞു. വൈദ്യുതി വാങ്ങല്‍ കരാര്‍ വഴി 800 കോടി രൂപയുടെ അധികച്ചെലവ് ഉണ്ടായെന്നും മനോരമയുമായുള്ള അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.

അതിരപ്പിള്ളി പദ്ധതി വൈദ്യുതി ബോര്‍ഡിന്റെ പരിഗണനയിലില്ല. പരിസ്ഥിതി അനുമതി നഷ്ടമാകാതിരിക്കാന്‍ നടപടി തുടരുകയാണ്. മുന്‍ മന്ത്രിമാരായ എ.കെ ബാലന്‍, എം.എം മണി എന്നിവരുമായി നല്ല ബന്ധമാണെന്ന് അശോക് പറഞ്ഞു. സി.പി.എം ഇതര മന്ത്രിമാര്‍ വന്നപ്പോള്‍ സാഹചര്യങ്ങളുമായി പൊരുത്തപ്പെട്ടുവരാന്‍ സമയമെടുത്തു.

ഓഫീസര്‍മാര്‍ തൊഴിലാളി നേതാവുന്നത് ശരിയല്ല. ഉദ്യോഗക്കയറ്റത്തിന് തൊഴിലാളി – സംഘടന ബന്ധം ഉപേക്ഷിക്കണമെന്നാണ് ഹൈക്കോടതി വിധിയെന്നും അശോക് പറഞ്ഞു. ഓഫീസര്‍മാര്‍ മാനേജ്‌മേന്റിന്റെ ഭാഗമാണ്. ചര്‍ച്ചയ്ക്ക് അവര്‍ വരുന്നത് മാനേജ്‌മെന്റിനെ ദുര്‍ബലമാക്കും.

കെ.എസ്.ഇ.ബി ചെയര്‍മാന്‍ ഫെയ്സ്ബുക്കില്‍ പോസ്റ്റിട്ടതിനെതിരെ ആയിരുന്നു എം.എം മണിയുടെ പ്രതികരണം. കാണേണ്ടവരൊക്കെ കണ്ടശേഷമാണ് പോസ്റ്റ് പിന്‍വലിച്ചത്. മര്യാദകേടാണ് കാണിച്ചതെന്നും പെരുമാറ്റം ഏകച്ഛത്രാധിപതിയെ പോലെയാണെന്നും മണി തുറന്നടിച്ചിരുന്നു.

ചെയര്‍മാന്റെ ഫെയ്സ്ബുക്ക് പോസ്റ്റില്‍ മുന്‍സര്‍ക്കാരിന്റെ കരാറുകളെക്കുറിച്ച് ആരോപണം ഉന്നയിച്ചിരുന്നു. അത് പ്രതിപക്ഷം ആയുധമാക്കി. എന്നാല്‍ അത് ആയുധമാക്കാനുള്ള യോഗ്യത പ്രതിപക്ഷത്തില്ല. വൈദ്യുതി ബോര്‍ഡിനകത്ത് ഏറ്റവും വൃത്തികേട് ചെയ്ത ആളുകളാണ് അവരെന്നായിരുന്നു മണിയുടെ ആരോപണം.

വൈദ്യുതിമന്ത്രി കെ.കൃഷ്ണന്‍കുട്ടിക്കെതിരെയും വിമര്‍ശിനം ഉന്നയിച്ചിരുന്നു. വകുപ്പിലെ കാര്യങ്ങള്‍ മനസ്സിലാക്കുന്നതില്‍ മന്ത്രിക്ക് വീഴ്ചപറ്റി. പ്രഗല്‍ഭര്‍ ഭരിച്ച വകുപ്പാണെന്ന് മന്ത്രി മനസ്സിലാക്കണം. അവരെടുത്ത നിലപാടിന്റെ ഭാഗമാണ് അന്നൊന്നും പ്രശ്നങ്ങള്‍ ഇല്ലാതെ പോയത്. കെ.എസ്.ഇ.ബി ചെയര്‍മാനെ നിയന്തിക്കാന്‍ മന്ത്രിക്ക് കഴിയണമെന്നും മണി അഭിപ്രായപ്പെട്ടിരുന്നു.

Latest Stories

ധര്‍മ്മടത്ത് പിണറായി വിജയന്‍, പേരാവൂരില്‍ കെകെ ശൈലജ; 9 മന്ത്രിമാരും മല്‍സരിക്കും സ്പീക്കര്‍ ഷംസീറിന് സീറ്റില്ല; 86 സീറ്റുകളില്‍ സിപിഎം മല്‍സരിക്കും; സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു

വി ഡി സതീശനെ നേരിടാന്‍ പറവൂരില്‍ ഇ ടി ടൈസണ്‍; സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് സിപിഐ; രണ്ടുടേം വ്യവസ്ഥയില്‍ മന്ത്രി കെ രാജന് ഇളവ്

അസമിലും പുതുച്ചേരിയിലും കേരളത്തിനൊപ്പം ഏപ്രില്‍ 9ന് വോട്ടെടുപ്പ്, മേയ് 4ന് വോട്ടെണ്ണല്‍; തമിഴ്‌നാട് ഏപ്രില്‍ 23ന് പോളിംഗ് ബൂത്തില്‍, പശ്ചിമ ബംഗാളില്‍ രണ്ട് ഘട്ടം; ഫലം മേയ് 4ന്

സംസ്ഥാനത്ത് ഏപ്രില്‍ 9ന് വോട്ടെടുപ്പ്; മേയ് 4ന് വോട്ടെണ്ണല്‍; തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍; കേരളം തിരഞ്ഞെടുപ്പ് ചൂടിലേക്ക്

ആറ് വിരല്‍ സോഷ്യല്‍ മീഡിയ പ്രചരണത്തില്‍ കഴമ്പില്ല, നെതന്യാഹു കൊല്ലപ്പെട്ടുവെന്നത് വ്യാജ വാര്‍ത്തയെന്ന് ഇസ്രയേല്‍; ജീവനോടെ ഉണ്ടെങ്കില്‍ തിരഞ്ഞുപിടിച്ചു വധിക്കുമെന്ന് ഇറാന്‍ റവല്യൂഷണറി ഗാര്‍ഡ്

കെ ടെറ്റില്‍ കൂടുതല്‍ ഇളവുകളുമായി വിദ്യാഭ്യാസ വകുപ്പ്; സ്ഥാനക്കയറ്റവും ബൈട്രാന്‍സ്ഫര്‍ നിയമനവും നല്‍കാം; രണ്ട് വര്‍ഷത്തിനകം കെ ടെറ്റ് യോഗ്യത നേടണമെന്ന് മാത്രം

6-സീറ്റ് ഇലക്‌ട്രിക് എംപിവിയുമായി കിയ; ഉടൻ ലോഞ്ച് ചെയ്യുമോ?

വികാരാധീനനായി വിതുമ്പി കെ സുധാകരന്‍; പഴയ പോരാട്ടങ്ങളേയും സഹപ്രവര്‍ത്തകരേയും ഓര്‍മ്മിപ്പിച്ച് പ്രസംഗം; മല്‍സരിക്കുന്ന കാര്യം പാര്‍ട്ടി തീരുമാനിക്കുമെന്ന് സമ്മര്‍ദ്ദ നീക്കങ്ങള്‍ക്കിടയില്‍ പ്രതികരണം

തെയ്യത്തിന്റെ തീയിൽ കത്തുന്ന ഒരു ജനതയുടെ മറന്നുപോയ ചരിത്രം; ഒരു ജനതയുടെ സംസ്കാരം നിശ്ശബ്ദമായി ഇല്ലാതാകുമ്പോൾ

ചർച്ചകൾ അന്തിമഘട്ടത്തിൽ, യുഡിഎഫിൽ തർക്കങ്ങൾ ഇല്ല; സീറ്റിനായി ആരും വാശി പിടിക്കുന്നില്ല: വി ഡി സതീശൻ