കെപിസിസി രാഷ്ട്രീയകാര്യ സമിതി; അംഗ സംഖ്യ 18ല്‍ നിന്ന് 36 ആയി; വിഎം സുധീരനും തരൂരും ഇടം നേടി

കെപിസിസി രാഷ്ട്രീയകാര്യ സമിതി പുനഃസംഘടിപ്പിച്ച് എഐസിസി. ഇതോടെ 18 അംഗങ്ങളില്‍ നിന്ന് 36 ആയി വര്‍ദ്ധിച്ചു. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗമായ ശശി തരൂര്‍ ഉള്‍പ്പെടെയുള്ളവര്‍ കെപിസിസി രാഷ്ട്രീയകാര്യ സമിതിയില്‍ ഇടം നേടി. പാര്‍ട്ടിയില്‍ വനിത പ്രാതിനിധ്യവും വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.

ഷാനിമോള്‍ ഉസ്മാന്‍, ബിന്ദു കൃഷ്ണ, പത്മജ വേണുഗോപാല്‍, പികെ ജയലക്ഷ്മി എന്നിവരാണ് രാഷ്ട്രീയകാര്യ സമിതിയില്‍ ഇടം നേടിയ വനിതകള്‍. നേരത്തെ ഷാനിമോള്‍ ഉസ്മാന്‍ മാത്രമായിരുന്നു സമിതിയില്‍ ഉണ്ടായിരുന്നത്. സമിതിയില്‍ നിന്ന് രാജിവച്ച് പുറത്ത് പോയ മുതിര്‍ന്ന നേതാവ് വിഎം സുധീരനെയും പുതിയ സമിതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

കോണ്‍ഗ്രസില്‍ തിരിച്ചെത്തിയ ചെറിയാന്‍ ഫിലിപ്പിനെയും സമിതിയില്‍ ഉള്‍പ്പെടുത്തി. അതേ സമയം എകെ ആന്റണിയെ സമിതിയില്‍ നിന്ന് ഒഴിവാക്കിയപ്പോള്‍ മുല്ലപ്പള്ളി രാമചന്ദ്രനെ സമിതിയില്‍ നിലനിറുത്തിയിട്ടുണ്ട്. അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, ആര്യാടന്‍ മുഹമ്മദ്, നേരത്തെ പാര്‍ട്ടി വിട്ട കെവി തോമസ്, പിസി ചാക്കോ എന്നിവരെ സമിതിയില്‍ നിന്ന് ഒഴിവാക്കി.

Latest Stories

നെടുമ്പാശ്ശേരിയില്‍ വിമാനം താഴ്ന്ന് പറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു; ഒരാള്‍ക്ക് പരിക്ക്

'നിപ പ്രതിരോധത്തില്‍ ഏകോപനമില്ലായ്മ തുടരുന്നു, മുന്‍ സര്‍ക്കാര്‍ കാണിച്ച ജാഗ്രത ഇപ്പോള്‍ കാണാനില്ല'; ആരോഗ്യവകുപ്പിനെ വിമർശിച്ച് പിണറായി വിജയന്‍

കോഴിക്കോട് വീണ്ടും ഷിഗെല്ല കേസ്; പയ്യോളിയിൽ 9 വയസുകാരന് രോഗബാധ സ്ഥിരീകരിച്ചു

ഇന്ത്യയുടെ തീരങ്ങളിൽ നിശ്ശബ്ദമായി നടക്കുന്നത് ഒരു പരിസ്ഥിതി ദുരന്തമല്ല, ഒരു രാഷ്ട്രീയ കുറ്റകൃത്യമാണ്

'പറയുന്നതല്ല നടപ്പാക്കുന്നത്, ആളെ പറ്റിക്കൽ'; KSRTC ബസിലെ സ്ത്രീകളുടെ സൗജന്യയാത്രയുടെ ഉദ്‌ഘാടനത്തിൽ നിന്നും സിപിഐഎം എംഎൽഎമാർ വിട്ടുനിൽക്കുമെന്ന് എം വി ഗോവിന്ദൻ

'സ‍ർക്കാരിൻ്റെ വീഴ്ചകൾക്ക് അവരെ ഉത്തരവാദികളാക്കാനും നമ്മുടെ ശബ്ദമുയർത്താനും ഒപ്പം ചേരുക';സിജെപി പ്രതിഷേധത്തിൽ പങ്കെടുക്കാൻ പ്രകാശ് രാജും

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ല'; പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്‍ മൊഴി നല്‍കി

'നരേന്ദ്രമോദിയെ വാരിപ്പുണരട്ടെ', രാഹുൽ ഗാന്ധിക്ക് മുന്നിൽ വാരിപ്പുണരാൻ നിന്നുകൊടുക്കുന്ന ആളല്ല പിണറായി: കെ. എൻ. ബാലഗോപാൽ

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ