തീപിടുത്തത്തിന് പിന്നാലെ അടച്ച് പൂട്ടി; കോഴിക്കോട് മെഡിക്കൽ കോളേജ് അത്യാഹിത വിഭാഗം തുറന്ന് പ്രവർത്തിക്കുന്നതിൽ അനിശ്ചിതത്വം തുടരുന്നു, ആരോഗ്യമന്ത്രിയുടെ ഇടപെടൽ തേടി രോഗികൾ

തീപിടുത്തത്തിന് പിന്നാലെ അടച്ച് പൂട്ടിയ കോഴിക്കോട് മെഡിക്കൽ കോളേജ് അത്യാഹിത വിഭാഗം തുറന്ന് പ്രവർത്തിക്കുന്നതിൽ അനിശ്ചിതത്വം തുടരുന്നു. തീപിടുത്തം ഉണ്ടായതിന് പിന്നാലെ ഇലക്ട്രിക് ഇൻസ്പെക്ട‌റേറ്റ് വിഭാഗം ഇതുവരെ അന്തിമ റിപ്പോർട്ട് സമർപ്പിച്ചിട്ടില്ലെന്ന കാരണത്താൽ കെട്ടിടത്തിലെ വൈദ്യുതി സംബന്ധമായ പ്രശ്നങ്ങളും പരിഹരിക്കാൻ ആയിട്ടില്ലെന്നാണ് വിവരം. വിഷയത്തിൽ ആരോഗ്യമന്ത്രി വീണ ജോർജ് ഇടപെടണമെന്നാണ് രോഗികൾ ആവശ്യപ്പെടുന്നത്.

മെഡിക്കൽ കോളേജിലെ സൂപ്പർ സ്പെഷ്യാലിറ്റി അത്യാഹിത വിഭാഗമാണ് തുറന്ന് പ്രവർത്തിക്കാൻ വൈകുന്നത്. മെയ് രണ്ടിന് യുപിഎസ് മുറിയിലുണ്ടായ പൊട്ടിത്തെറി മൂലം അടച്ചുപൂട്ടിയ കോഴിക്കോട് മെഡിക്കൽ കോളേജിലെ കാഷ്വാലിറ്റി മൂന്ന് ദിവസത്തിനുള്ളിൽ തുറന്ന് പ്രവർത്തിപ്പിക്കുമെന്നാണ് പിറ്റേ തന്നെ ദിവസം ആരോഗ്യമന്ത്രി അറിയിച്ചിരുന്നെങ്കിലും ഇതുവരെയും പ്രശ്നം പരിഹരിക്കാനായിട്ടില്ല.

ഇലക്ട്രിക് ഇൻസ്പെക്ട‌റേറ്റ് വിഭാഗം ഇതുവരെയും അന്തിമ റിപ്പോർട്ട് സമർപ്പിച്ചിട്ടില്ല. അതിനാൽ തന്നെ കെട്ടിടത്തിലെ വൈദ്യുതി സംബന്ധമായ പ്രശ്നങ്ങളും പരിഹരിക്കാൻ ആയിട്ടില്ല. യുപിഎസ് മുറിയിലെ ബാറ്ററികൾ മുഴുവനായി മാറ്റി സ്ഥാപിക്കണം. കെട്ടിടം പൂർണമായും ഉപയോഗപ്രദമാണെന്ന് വിവിധ വകുപ്പുകൾ സാക്ഷ്യപ്പെടുത്തി റിപ്പോർട്ടും സമർപ്പിക്കണമെന്നിരിക്കെ ഈ നടപടികളും പൂർത്തിയായിട്ടില്ല. ഇലക്ട്രിക് ഇൻസ്പെക്ടറേറ്റ് വിഭാഗവും, പിഡബ്ല്യുഡിയും, ഡോക്‌ടർമാരുടെ സംഘവുമാണ് ആരോഗ്യമന്ത്രി നിർദ്ദേശിച്ച പ്രകാരം പരിശോധന നടത്തിയത്.

കെട്ടിടം നിർമിച്ച എച്ച്.എൽ.എൽ പരിശോധന നടത്തിയതിൻ്റെ അടിസ്ഥാനത്തിൽ കെട്ടിടത്തിന്റെ പ്രശ്നങ്ങൾ പരിഹരിക്കാൻ എന്തു നടപടിയാണ് സ്വീകരിക്കുക എന്നതിനെക്കുറി ച്ച് കൃത്യമായ പ്ലാൻ സമർപ്പിക്കണമെന്ന് ആശുപത്രി അധികൃതർ ആവശ്യപ്പെട്ടെങ്കിലും അത് ലഭ്യമായിട്ടില്ല. ആദ്യ പൊട്ടിത്തറിക്ക് പിന്നാലെ അടിയന്തര സാഹചര്യത്തിൽ കാഷ്വാലിറ്റി പ്രവർത്തന സജ്ജമാക്കുമെന്ന് അറിയിച്ചിരുന്നു. എന്നാൽ രണ്ടാമത് തീപ്പിടിത്തം ഉണ്ടാകുമ്പോൾ അവിടെ രോഗികൾ ഉണ്ടായതിൽ ആശുപത്രി അധികൃതർക്ക് നോട്ടീസ് നൽകി വിശദീകരണം ആവശ്യപ്പെടുക മാത്രമാണ് ചെയ്‌തത്. അതേസമയം അത്യാഹിത വിഭാഗം തുറന്നു പ്രവർത്തിക്കാൻ വൈകുന്ന സാഹചര്യത്തിൽ ആരോഗ്യ മന്ത്രിയുടെ ഇടപെടൽ വേണമെന്നാണ് രോഗികളുടെ ആവശ്യം.

Latest Stories

'ആശാ വര്‍ക്കര്‍മാരുടെ പ്രതിമാസ വേതന വർധനവ് സ്വാഗതം ചെയ്യുന്നു, പക്ഷെ തൃപ്തി ഇല്ല'; ഇനിയും സർക്കാരിന് ആശമാരെ പരിഗണിക്കാൻ സമയം ഉണ്ടെന്ന് ആശാ വർക്കേഴ്സ്

'ക്രിയാത്മകമായ വിമർശനങ്ങളാകാം, പക്ഷേ അത് സ്വന്തം ആനുകൂല്യങ്ങൾ കൈപ്പറ്റുന്ന അതേ ഖജനാവിനെ തള്ളിപ്പറഞ്ഞുകൊണ്ടാകരുത്'; വി ഡി സതീശന് മറുപടിയുമായി മന്ത്രി വി ശിവൻകുട്ടി

അശ്വ (AŚVA): സ്കൂൾ വിദ്യാഭ്യാസ രംഗത്ത് വിപ്ലവകരമായ മാറ്റത്തിന് തുടക്കം; ലൗഡേലിൽ പ്രഖ്യാപനം

'ഇത് തിരഞ്ഞെടുപ്പ് ലാക്കാക്കിയുള്ള ബജറ്റ് അല്ല, ആശ വർക്കർമാരുടേയും അംഗനവാടി ജീവനക്കാരുടേയുമുൾപ്പെടെയുള്ള അലവൻസിലെ പരിഷ്കരണം ഉത്തരവാദിത്തം'; കെ എൻ ബാലഗോപാൽ

'തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമാകും, രാഹുൽ ഗാന്ധിയുമായി രണ്ട് മണിക്കൂർ എല്ലാം തുറന്ന് സംസാരിച്ചു'; സിപിഐഎമ്മുമായി ചർച്ച നടത്തിയെന്ന വാർത്തകൾ തള്ളി ശശി തരൂർ

'അഞ്ചുവർഷം ജനങ്ങൾക്ക് ഒന്നും കൊടുക്കാത്തവരാണ്, ബജറ്റ് ഭരണ പരാജയത്തിന്റെ ഫസ്റ്റ് ഡോക്യുമെന്റ്'; പി കെ കുഞ്ഞാലിക്കുട്ടി

ഒറ്റ ദിവസം കൂടിയത് 8640 രൂപ, പിടിവിട്ടു സ്വര്‍ണവില; ഒരു പവന് 1,31,160 രൂപ; ഒന്നര ലക്ഷമില്ലാതെ ഒരു പവന്റെ സ്വര്‍ണാഭരണം വാങ്ങാനാവില്ല; ഒറ്റ മാസത്തില്‍ വന്ന വ്യത്യാസം 31,000ല്‍ അധികം രൂപ; വില്‍പന ഇടിഞ്ഞു

ശബരിമല സ്വർണക്കൊള്ള കേസ്; കെ പി ശങ്കരദാസ് വീണ്ടും റിമാൻഡിൽ, എസ് ശ്രീകുമാറിന് ജാമ്യം

സ്വപ്നങ്ങളെ കൊല്ലുന്ന വ്യവസായം

ഞാൻ വിരമിക്കൽ പ്രഖ്യാപിച്ചത് ആ ഒരു കാരണം കൊണ്ടാണ്, എനിക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു അത്: യുവരാജ് സിങ്