തീപിടുത്തത്തിന് പിന്നാലെ അടച്ച് പൂട്ടി; കോഴിക്കോട് മെഡിക്കൽ കോളേജ് അത്യാഹിത വിഭാഗം തുറന്ന് പ്രവർത്തിക്കുന്നതിൽ അനിശ്ചിതത്വം തുടരുന്നു, ആരോഗ്യമന്ത്രിയുടെ ഇടപെടൽ തേടി രോഗികൾ

തീപിടുത്തത്തിന് പിന്നാലെ അടച്ച് പൂട്ടിയ കോഴിക്കോട് മെഡിക്കൽ കോളേജ് അത്യാഹിത വിഭാഗം തുറന്ന് പ്രവർത്തിക്കുന്നതിൽ അനിശ്ചിതത്വം തുടരുന്നു. തീപിടുത്തം ഉണ്ടായതിന് പിന്നാലെ ഇലക്ട്രിക് ഇൻസ്പെക്ട‌റേറ്റ് വിഭാഗം ഇതുവരെ അന്തിമ റിപ്പോർട്ട് സമർപ്പിച്ചിട്ടില്ലെന്ന കാരണത്താൽ കെട്ടിടത്തിലെ വൈദ്യുതി സംബന്ധമായ പ്രശ്നങ്ങളും പരിഹരിക്കാൻ ആയിട്ടില്ലെന്നാണ് വിവരം. വിഷയത്തിൽ ആരോഗ്യമന്ത്രി വീണ ജോർജ് ഇടപെടണമെന്നാണ് രോഗികൾ ആവശ്യപ്പെടുന്നത്.

മെഡിക്കൽ കോളേജിലെ സൂപ്പർ സ്പെഷ്യാലിറ്റി അത്യാഹിത വിഭാഗമാണ് തുറന്ന് പ്രവർത്തിക്കാൻ വൈകുന്നത്. മെയ് രണ്ടിന് യുപിഎസ് മുറിയിലുണ്ടായ പൊട്ടിത്തെറി മൂലം അടച്ചുപൂട്ടിയ കോഴിക്കോട് മെഡിക്കൽ കോളേജിലെ കാഷ്വാലിറ്റി മൂന്ന് ദിവസത്തിനുള്ളിൽ തുറന്ന് പ്രവർത്തിപ്പിക്കുമെന്നാണ് പിറ്റേ തന്നെ ദിവസം ആരോഗ്യമന്ത്രി അറിയിച്ചിരുന്നെങ്കിലും ഇതുവരെയും പ്രശ്നം പരിഹരിക്കാനായിട്ടില്ല.

ഇലക്ട്രിക് ഇൻസ്പെക്ട‌റേറ്റ് വിഭാഗം ഇതുവരെയും അന്തിമ റിപ്പോർട്ട് സമർപ്പിച്ചിട്ടില്ല. അതിനാൽ തന്നെ കെട്ടിടത്തിലെ വൈദ്യുതി സംബന്ധമായ പ്രശ്നങ്ങളും പരിഹരിക്കാൻ ആയിട്ടില്ല. യുപിഎസ് മുറിയിലെ ബാറ്ററികൾ മുഴുവനായി മാറ്റി സ്ഥാപിക്കണം. കെട്ടിടം പൂർണമായും ഉപയോഗപ്രദമാണെന്ന് വിവിധ വകുപ്പുകൾ സാക്ഷ്യപ്പെടുത്തി റിപ്പോർട്ടും സമർപ്പിക്കണമെന്നിരിക്കെ ഈ നടപടികളും പൂർത്തിയായിട്ടില്ല. ഇലക്ട്രിക് ഇൻസ്പെക്ടറേറ്റ് വിഭാഗവും, പിഡബ്ല്യുഡിയും, ഡോക്‌ടർമാരുടെ സംഘവുമാണ് ആരോഗ്യമന്ത്രി നിർദ്ദേശിച്ച പ്രകാരം പരിശോധന നടത്തിയത്.

കെട്ടിടം നിർമിച്ച എച്ച്.എൽ.എൽ പരിശോധന നടത്തിയതിൻ്റെ അടിസ്ഥാനത്തിൽ കെട്ടിടത്തിന്റെ പ്രശ്നങ്ങൾ പരിഹരിക്കാൻ എന്തു നടപടിയാണ് സ്വീകരിക്കുക എന്നതിനെക്കുറി ച്ച് കൃത്യമായ പ്ലാൻ സമർപ്പിക്കണമെന്ന് ആശുപത്രി അധികൃതർ ആവശ്യപ്പെട്ടെങ്കിലും അത് ലഭ്യമായിട്ടില്ല. ആദ്യ പൊട്ടിത്തറിക്ക് പിന്നാലെ അടിയന്തര സാഹചര്യത്തിൽ കാഷ്വാലിറ്റി പ്രവർത്തന സജ്ജമാക്കുമെന്ന് അറിയിച്ചിരുന്നു. എന്നാൽ രണ്ടാമത് തീപ്പിടിത്തം ഉണ്ടാകുമ്പോൾ അവിടെ രോഗികൾ ഉണ്ടായതിൽ ആശുപത്രി അധികൃതർക്ക് നോട്ടീസ് നൽകി വിശദീകരണം ആവശ്യപ്പെടുക മാത്രമാണ് ചെയ്‌തത്. അതേസമയം അത്യാഹിത വിഭാഗം തുറന്നു പ്രവർത്തിക്കാൻ വൈകുന്ന സാഹചര്യത്തിൽ ആരോഗ്യ മന്ത്രിയുടെ ഇടപെടൽ വേണമെന്നാണ് രോഗികളുടെ ആവശ്യം.

Latest Stories

അക്യുപങ്ചറിസ്റ്റുകളായ മാതാപിതാക്കൾ ചികിത്സ നൽകിയില്ല; മഞ്ഞപ്പിത്തം ബാധിച്ച് ഒരു വയസുകാരൻ മരിച്ചു, കുട്ടിക്ക് പ്രതിരോധ കുത്തിവെപ്പുകളൊന്നും എടുത്തിരുന്നില്ല

'സൂംബ തെറ്റാണ്, പാടില്ലെന്നത് വിതണ്ഡാവാദം'; വിദ്യാഭ്യാസ കാര്യങ്ങളില്‍ മതം ആജ്ഞാപിക്കാന്‍ പുറപ്പെടരുതെന്ന് എം എ ബേബി; അല്‍പവസ്ത്രം ധരിച്ചാണ് സൂംബയില്‍ കുട്ടികള്‍ പങ്കെടുക്കുന്നതെന്ന് പറയുന്നത് അറിവില്ലായ്മ കൊണ്ട്

IND VS ENG: ബുംറ വിക്കറ്റുകൾ നേടാതിരുന്നത് എന്ത് കൊണ്ടാണെന്ന് എനിക്ക് അറിയാം, ആ കാരണം ഇല്ലായിരുന്നെങ്കിൽ ഇംഗ്ലണ്ട് തീർന്നേനെ: മുഹമ്മദ് കൈഫ്‌

നടിയും മോഡലുമായ ഷെഫാലി ജരിവാല അന്തരിച്ചു

IND VS ENG: ഗംഭീർ മോനെ, ഇങ്ങനെ പോയാൽ നിന്റെ കാര്യത്തിൽ തീരുമാനമാകും: ആകാശ് ചോപ്ര

ഇറാന്‍ നടത്തിയ ആക്രമണത്തില്‍ അമേരിക്കയും ഇസ്രയേലും വിറച്ചു; യുഎസ് ഇടപെട്ടത് ഇസ്രയേല്‍ ഇല്ലാതാകുമെന്നായപ്പോള്‍; അവകാശവാദവുമായി ആയത്തുള്ള അലി ഖമനേയി

മുന്നിലുള്ളത് രണ്ട് ദിവസങ്ങൾ മാത്രം; പുതിയ പോലീസ് മേധാവിയായി യുപിഎസ്‌സി ചുരുക്കപ്പട്ടികയിൽ ഇല്ലാത്ത ഉദ്യോഗസ്ഥനെ നിയമിക്കാൻ സർക്കാർ ശ്രമം, നിയമോപദേശം തേടി

വളരെ ക്രിയേറ്റീവായി ചിന്തിക്കുന്ന ഒരാൾ, താഴേക്ക് നോക്കി പറയുന്നതൊക്കെ കേട്ട് തലയാട്ടും; ആക്ഷൻ പറഞ്ഞയുടനെ ട്രാൻസ്‌ഫോം ആകും : അഥർവ

'വിദ്യാർഥികൾക്ക് വ്യായാമങ്ങൾ വേണം, മതം പരിധിവിട്ട് എല്ലാത്തിലും ഇടപെടാൻ ശ്രമിക്കുന്നത് ശരിയല്ല'; സൂംബയുമായി ബന്ധപ്പെട്ട വിവാദം എന്തിനെന്നറിയില്ലെന്ന് ബിനോയ് വിശ്വം

'ചര്‍ച്ച ചെയ്ത് നല്ലതെന്ന് പറഞ്ഞാല്‍ എതിര്‍ക്കില്ല'; കേരള കോണ്‍ഗ്രസ് എമ്മിൻ്റെ യുഡിഎഫ് പ്രവേശനത്തിൽ പി ജെ ജോസഫ്