തീപിടുത്തത്തിന് പിന്നാലെ അടച്ച് പൂട്ടി; കോഴിക്കോട് മെഡിക്കൽ കോളേജ് അത്യാഹിത വിഭാഗം തുറന്ന് പ്രവർത്തിക്കുന്നതിൽ അനിശ്ചിതത്വം തുടരുന്നു, ആരോഗ്യമന്ത്രിയുടെ ഇടപെടൽ തേടി രോഗികൾ

തീപിടുത്തത്തിന് പിന്നാലെ അടച്ച് പൂട്ടിയ കോഴിക്കോട് മെഡിക്കൽ കോളേജ് അത്യാഹിത വിഭാഗം തുറന്ന് പ്രവർത്തിക്കുന്നതിൽ അനിശ്ചിതത്വം തുടരുന്നു. തീപിടുത്തം ഉണ്ടായതിന് പിന്നാലെ ഇലക്ട്രിക് ഇൻസ്പെക്ട‌റേറ്റ് വിഭാഗം ഇതുവരെ അന്തിമ റിപ്പോർട്ട് സമർപ്പിച്ചിട്ടില്ലെന്ന കാരണത്താൽ കെട്ടിടത്തിലെ വൈദ്യുതി സംബന്ധമായ പ്രശ്നങ്ങളും പരിഹരിക്കാൻ ആയിട്ടില്ലെന്നാണ് വിവരം. വിഷയത്തിൽ ആരോഗ്യമന്ത്രി വീണ ജോർജ് ഇടപെടണമെന്നാണ് രോഗികൾ ആവശ്യപ്പെടുന്നത്.

മെഡിക്കൽ കോളേജിലെ സൂപ്പർ സ്പെഷ്യാലിറ്റി അത്യാഹിത വിഭാഗമാണ് തുറന്ന് പ്രവർത്തിക്കാൻ വൈകുന്നത്. മെയ് രണ്ടിന് യുപിഎസ് മുറിയിലുണ്ടായ പൊട്ടിത്തെറി മൂലം അടച്ചുപൂട്ടിയ കോഴിക്കോട് മെഡിക്കൽ കോളേജിലെ കാഷ്വാലിറ്റി മൂന്ന് ദിവസത്തിനുള്ളിൽ തുറന്ന് പ്രവർത്തിപ്പിക്കുമെന്നാണ് പിറ്റേ തന്നെ ദിവസം ആരോഗ്യമന്ത്രി അറിയിച്ചിരുന്നെങ്കിലും ഇതുവരെയും പ്രശ്നം പരിഹരിക്കാനായിട്ടില്ല.

ഇലക്ട്രിക് ഇൻസ്പെക്ട‌റേറ്റ് വിഭാഗം ഇതുവരെയും അന്തിമ റിപ്പോർട്ട് സമർപ്പിച്ചിട്ടില്ല. അതിനാൽ തന്നെ കെട്ടിടത്തിലെ വൈദ്യുതി സംബന്ധമായ പ്രശ്നങ്ങളും പരിഹരിക്കാൻ ആയിട്ടില്ല. യുപിഎസ് മുറിയിലെ ബാറ്ററികൾ മുഴുവനായി മാറ്റി സ്ഥാപിക്കണം. കെട്ടിടം പൂർണമായും ഉപയോഗപ്രദമാണെന്ന് വിവിധ വകുപ്പുകൾ സാക്ഷ്യപ്പെടുത്തി റിപ്പോർട്ടും സമർപ്പിക്കണമെന്നിരിക്കെ ഈ നടപടികളും പൂർത്തിയായിട്ടില്ല. ഇലക്ട്രിക് ഇൻസ്പെക്ടറേറ്റ് വിഭാഗവും, പിഡബ്ല്യുഡിയും, ഡോക്‌ടർമാരുടെ സംഘവുമാണ് ആരോഗ്യമന്ത്രി നിർദ്ദേശിച്ച പ്രകാരം പരിശോധന നടത്തിയത്.

കെട്ടിടം നിർമിച്ച എച്ച്.എൽ.എൽ പരിശോധന നടത്തിയതിൻ്റെ അടിസ്ഥാനത്തിൽ കെട്ടിടത്തിന്റെ പ്രശ്നങ്ങൾ പരിഹരിക്കാൻ എന്തു നടപടിയാണ് സ്വീകരിക്കുക എന്നതിനെക്കുറി ച്ച് കൃത്യമായ പ്ലാൻ സമർപ്പിക്കണമെന്ന് ആശുപത്രി അധികൃതർ ആവശ്യപ്പെട്ടെങ്കിലും അത് ലഭ്യമായിട്ടില്ല. ആദ്യ പൊട്ടിത്തറിക്ക് പിന്നാലെ അടിയന്തര സാഹചര്യത്തിൽ കാഷ്വാലിറ്റി പ്രവർത്തന സജ്ജമാക്കുമെന്ന് അറിയിച്ചിരുന്നു. എന്നാൽ രണ്ടാമത് തീപ്പിടിത്തം ഉണ്ടാകുമ്പോൾ അവിടെ രോഗികൾ ഉണ്ടായതിൽ ആശുപത്രി അധികൃതർക്ക് നോട്ടീസ് നൽകി വിശദീകരണം ആവശ്യപ്പെടുക മാത്രമാണ് ചെയ്‌തത്. അതേസമയം അത്യാഹിത വിഭാഗം തുറന്നു പ്രവർത്തിക്കാൻ വൈകുന്ന സാഹചര്യത്തിൽ ആരോഗ്യ മന്ത്രിയുടെ ഇടപെടൽ വേണമെന്നാണ് രോഗികളുടെ ആവശ്യം.

Latest Stories

ഇന്ത്യൻ നായകൻ ആകാൻ ഏറ്റവും യോഗ്യൻ ശ്രേയസ് അയ്യരാണ്: വീരേന്ദര്‍ സെവാഗ്

അത് എഐ ചിപ്പല്ല, ഭഗവാന്റെ അനുഗ്രഹമാണ് ബാറ്റിൽ ഉള്ളത്'; പാകിസ്ഥാൻ താരത്തിന് മാസ്സ് മറുപടിയുമായി വൈഭവ്

കോഹ്‌ലിയും രോഹിതും അടുത്ത ഏകദിന ലോകകപ്പ് കളിക്കണം, അത് അവരുടെ ആവശ്യമല്ല, ഇന്ത്യയുടെ ആവശ്യമാണ്: ശിഖർ ധവാൻ

എനിക്ക് അധികം പ്രായമില്ല, വൈഭവിനെ പോലെ ഞാനും കുട്ടിയാണ്: യശസ്‌വി ജയ്‌സ്വാൾ

'ഇന്ത്യൻ ബോളർമാരെ ഞാൻ വെറുക്കുന്നു, അവരെ നേരിടാൻ അവസരം ലഭിച്ചാൽ ആക്രമിച്ച് തന്നെ കളിക്കും'; വിവാദ പ്രസ്താവനയുമായി പാക് താരം

'സഞ്ജുവിനെ ഒരിക്കലും ടി-20 നായകനാക്കാൻ സാധിക്കില്ല, അവനെ പൂർണമായി വിശ്വസിക്കാൻ പറ്റില്ല'; തുറന്നടിച്ച് വീരേന്ദര്‍ സെവാഗ്

ബംഗാളില്‍ കനത്ത പോളിങ്; മൂന്നു മണിവരെ 78% പോളിങ് രേഖപ്പെടുത്തി; ക്രമക്കേട് ആരോപണവുമായി ബിജെപി; വോട്ടിങ് യന്ത്രത്തില്‍ കൃത്രിമം നടന്നുവെന്നു കണ്ടെത്തുന്ന ബൂത്തുകളില്‍ റീ പോളിങ് നടത്തുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

പണം പിന്‍വലിക്കാന്‍ അസ്ഥികൂടവുമായി ബാങ്കിലെത്തിയ സംഭവത്തില്‍ വിശദീകരണവുമായി ഒഡീഷ ഗ്രാമീണ്‍ ബാങ്ക്; രേഖകള്‍ ഹാജരാക്കാന്‍ മാത്രമാണ് ആവശ്യപ്പെട്ടത്, ജിതു മുണ്ടയ്ക്ക് നടപടിക്രമങ്ങള്‍ അറിയില്ല

വിരമിച്ചിട്ടും ഔദ്യോഗിക ചിഹ്നം പതിപ്പിച്ച കാറിൽ യാത്ര; 250 രൂപ ഫൈനടച്ച് ടോമിൻ ത‍ച്ചങ്കരി; പിഴയീ‌ടാക്കി മോട്ടോർ വാഹന വകുപ്പ്

രാജ്യത്തെ വിമാന സര്‍വീസുകള്‍ ഏതുനിമിഷവും നിലച്ചേക്കാമെന്ന് വിമാനക്കമ്പനികളുടെ കൂട്ടായ്മ; ഇന്ധനവില കുതിച്ചുയര്‍ന്നതോടെ എയര്‍ ഇന്ത്യ അടക്കം കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് കത്തയച്ചു