കോഴിക്കോട് കെട്ടിട നമ്പര്‍ ക്രമക്കേട് കേസ്; ഉദ്യോഗസ്ഥരടക്കം ആറു പേര്‍ കസ്റ്റഡിയില്‍

കോഴിക്കോട് കെട്ടിട നമ്പര്‍ നല്‍കുന്നതുമായി ബന്ധപ്പെട്ട് ക്രമക്കേട് നടന്ന സംഭവത്തില്‍ ആറു പേര്‍ കസ്റ്റഡിയില്‍. രണ്ട് ഉദ്യോഗസ്ഥര്‍, ഒരു റിട്ടയഡ് ഉദ്യോഗസ്ഥന്‍, രണ്ട് കെട്ടിട ഉടമകള്‍, ഇടനിലക്കാരന്‍ എന്നിവരെയാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്.

ഫറോക്ക് അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ഇവരെ കസ്റ്റഡിയില്‍ എടുത്തത്. കസ്റ്റഡിയില്‍ എടുത്തവരെ ചോദ്യം ചെയ്യുകയാണ്. രണ്ട് കെട്ടിടങ്ങള്‍ക്കാണ് അനുമതിയില്ലാതെ നമ്പര്‍ നല്‍കിയത്. 5 ലക്ഷം രൂപ കൈക്കൂലി നല്‍കിയാണ് ക്രമക്കേട് നടത്തിയിരിക്കുന്നത്.

രാമനാട്ടുകരിയിലും ഇതേ രീതിയില്‍ തട്ടിപ്പ് നടന്നിരുന്നു. നഗരസഭാ സെക്രട്ടറിയുടെയും സൂപ്രണ്ടിന്റെയും പാസ്വേര്‍ഡ് ചോര്‍ത്തിയാണ് കെട്ടിടത്തിന് നമ്പര്‍ നല്‍കിയത്. സംഭവത്തില്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയില്‍ കഴിഞ്ഞ ആറുമാസത്തിനിടെ 300 ഓളം കെട്ടിടങ്ങള്‍ക്ക് നിയമവിരുദ്ധമായി നമ്പര്‍ നല്‍കിയിട്ടുണ്ടെന്നാണ് കണ്ടെത്തല്‍. നിര്‍മാണാനുമതി നല്‍കുന്ന സോഫ്റ്റ് വെയറിന്റെ പാസ്‌വേഡ് ചോര്‍ത്തിയാണ് കെട്ടിടങ്ങള്‍ക്ക് അനുമതി നല്‍കിയിട്ടുള്ളത്. ക്രമക്കേടിന് പിന്നില്‍ വലിയ സംഘം പ്രവര്‍ത്തിക്കുന്നതായാണ് സൂചനയാണ് പൊലീസിനുള്ളത്. അന്വേഷണം പുരോഗമിക്കുകയാണ്.

Latest Stories

കാണുമ്പോൾ ഒരു രസമൊക്കെ ഉണ്ട് എന്നത് സത്യം തന്നെയാണ്, ഇന്നത്തെ ജേക്ക് ഫ്രേസർ അടിച്ച അടി ഇന്ത്യൻ ക്രിക്കറ്റിന്റെ മരണമണി; വരാനിരിക്കുന്നത് വമ്പൻ അപകടം; സംഭവം ഇങ്ങനെ

വദ്രയുടെ മോഹവും അമേഠിയിലെ കോലാഹലവും ഉറഞ്ഞുതുള്ളുന്ന സ്മൃതിയും!

കേരളം കഴിഞ്ഞു, ഇനി കാണാനുള്ളത് യുപിയിലെ കോണ്‍ഗ്രസ് ഒളിപ്പോര്

വസ്ത്രം മാറുമ്പോള്‍ വാതില്‍ തകര്‍ക്കാന്‍ ശ്രമിച്ചു, നിര്‍മ്മാതാവ് മേക്കപ്പ് റൂമില്‍ പൂട്ടിയിട്ടു.. അഞ്ച് മാസത്തെ ശമ്പളവും തന്നിട്ടില്ല: നടി കൃഷ്ണ

വീട്ടുജോലിക്കാരിയുടെ ആത്മഹത്യാ ശ്രമം; 'കങ്കുവ' നിർമ്മാതാവ് കെ ഇ ജ്ഞാനവേല്‍ രാജയ്‌ക്കെതിരെ കേസ്

കോൺ​ഗ്രസിന് പരാജയ ഭീതി; വടകരയിൽ മാത്രമല്ല എല്ലായിടത്തും വോട്ടെടുപ്പ് വൈകി: കെ.കെ ശൈലജ

'സൗദി-ഇന്ത്യ' ബന്ധം ശക്തവും ദൃഢവുമെന്ന്​ സൗദിയിലെ ഇന്ത്യൻ അംബാസഡർ

ആളുകള്‍ പരിഭ്രാന്തരാകേണ്ടതില്ല, ചെറുതോണി, ഇരട്ടയാർ ഡാമുകളിൽ സൈറണിന്റെ ട്രയല്‍ റണ്‍ നടത്തും; അറിയിപ്പുമായി ജില്ലാ കളക്ടർ

ആ ഇന്ത്യൻ താരം കാരണമാണ് ആർസിബിക്ക് കിരീടം കിട്ടാത്തത്, അന്ന് അത് അനുസരിച്ചിരുന്നെങ്കിൽ ട്രോഫി ഷെൽഫിൽ ഇരിക്കുമായിരുന്നു; അനിൽ കുംബ്ലെ പറയുന്നത് ഇങ്ങനെ

ഉഷ്ണതരംഗം: എല്ലാവരും ജാഗ്രത പാലിക്കണം; മുന്നറിയിപ്പുമായി ആരോഗ്യമന്ത്രി