അധ്യാപക പരിശീലനത്തിനെന്ന പേരിൽ ജോളി പതിനൊന്ന് തവണ സംസ്ഥാനം വിട്ടു; പോയത് ചെന്നൈയിലും കോയമ്പത്തൂരിലുമെന്ന് റിപ്പോർട്ട്

കൂടത്തായി കൂട്ടക്കൊലപാതക കേസിലെ മുഖ്യപ്രതി ജോളി അധ്യാപക പരിശീലനത്തിനെന്ന പേരിൽ സംസ്ഥാനം വിട്ടത് പതിനൊന്ന് തവണയെന്ന് റിപ്പോർട്ട്. ചെന്നൈയിലും കോയമ്പത്തൂരിലുമാണ് ജോളി പോയത്. സുഹൃത്തായ അധ്യാപകനും ബന്ധു എം എസ് മാത്യുവും കൂടെയുണ്ടായിരുന്നു. സ്ഥലം കാണുകയും വസ്ത്രം വാങ്ങുകയുമായിരുന്നു യാത്രയുടെ ലക്ഷ്യമെന്ന് ജോളി മൊഴി നൽകിയതായാണ് വിവരം.

എൻഐടി അധ്യാപികയെന്നായിരുന്നു ജോളി ബന്ധുക്കളേയും നാട്ടുകാരേയും പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നത്. അധ്യാപികയുടെ ഭാരിച്ച ഉത്തരവാദിത്തങ്ങളുടെ ഭാഗമായാണ് യാത്രയെന്നായിരുന്നു ജോളി കുടുംബാംഗങ്ങളെ ധരിപ്പിച്ചത്. ക്ലാസിന്റെ തിരക്കിലാകുമെന്നതിനാൽ ബന്ധുക്കൾക്ക് ഫോണിൽ ബന്ധപ്പെടുന്നതിനും നിയന്ത്രണമുണ്ടായിരുന്നു. രണ്ട് ദിവസത്തെ പരിശീലനം, രണ്ട് ദിവസത്തെ യാത്ര എന്ന നിലയിലായിരുന്നു ജോളിയുടെ സഞ്ചാരമെന്നാണ് വിവരം. അതേസമയം, ജോളിയുടെ മൊഴി അന്വേഷണ സംഘം പൂർണമായും വിശ്വാസത്തിലെടുത്തിട്ടില്ല. നഗരങ്ങളിൽ താമസിച്ചതിന് പിന്നിൽ ജോളിയുടെ മറ്റ് സൗഹൃദങ്ങളാണോ എന്ന് അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്.

അതിനിടെ ജോളിയുടെ രണ്ടാം ഭർത്താവ് ഷാജുവിന്റെ ആദ്യ ഭാര്യ സിലിയെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റ് ഉടൻ ഉണ്ടാകുമെന്ന് സൂചന. ഇത് സംബന്ധിച്ച രേഖ അന്വേഷണ സംഘം ശനിയാഴ്ച കോടതിയിൽ നൽകും. മറ്റ് കേസുകളുടെ കാലപ്പഴക്കവും തെളിവുകൾ ശേഖരിക്കാനുള്ള സാങ്കേതിക തടസങ്ങളും കണക്കിലെടുത്താണ് സിലിയുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റ് രേഖപ്പെടുത്താനൊരുങ്ങുന്നത്.

Latest Stories

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി

'സൗന്ദര്യവും പാരമ്പര്യവും നോക്കിയല്ല സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നത്, ഈട്ടി തടിയായാലും തേക്കായാലും മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോകും'; എംപിമാർ മത്സരിക്കേണ്ട : രാജ്‌മോഹൻ ഉണ്ണിത്താന്‍

കൊല്ലത്ത് ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ റോഡിലിട്ട് വെട്ടിക്കൊന്നു; ആക്രമണം സ്റ്റേഷനിലെത്തി മടങ്ങുന്നതിനിടെ

ലഡാക്ക് പ്രക്ഷോഭ നായകനും സാമൂഹിക പ്രവർത്തകനുമായ സോനം വാങ്ചുക്കിന് മോചനം; ആറുമാസത്തെ തടവിന് ശേഷം എന്‍.എസ്.ഐ പിൻവലിക്കാൻ കേന്ദ്ര തീരുമാനം