കൊടകര കുഴൽപ്പണ കേസ്; ഏഴര ലക്ഷം രൂപ കൂടി കണ്ടെടുത്തു, ബാക്കിത്തുക കണ്ടെത്താൻ ഊർജ്ജിത ശ്രമം

കൊടകര കുഴൽപ്പണക്കേസിൽ കൂടുതൽ കവർച്ചാ പണം കണ്ടെടുത്തു. കണ്ണൂരിൽ നിന്ന് ഏഴര ലക്ഷം രൂപയാണ് പൊലീസ് കണ്ടെടുത്തത്. കവർച്ച പണത്തിനായി ഇന്ന് കണ്ണൂരിലും കോഴിക്കോടും പരിശോധന തുടരും. പണമോ പണമിടപാടുകളോ കൃത്യമായി കണ്ടെത്തിയാൽ മാത്രമേ കവർച്ചാക്കേസിൽ കുറ്റപത്രം സമർപ്പിക്കാനാകൂ.  തട്ടിക്കൊണ്ടുപോയത് കുഴൽപ്പണമാണെന്നും 3.5 കോടിയുണ്ടായിരുന്നെന്നും കോടതിയിൽ റിപ്പോർട്ട് നൽകിയ അന്വേഷണ സംഘത്തിന് അത് തെളിയിക്കുന്ന തരത്തിലുള്ള തെളിവുകൾ കോടതിയിൽ ഹാജരാക്കണം.

കൊടകര കുഴൽപ്പണ കവർച്ച കേസിൽ ജയിലിൽ കഴിയുന്ന മൂന്ന് പ്രതികൾ കടമായി നൽകിയതും സൂക്ഷിയ്ക്കാൻ ഏൽപിച്ചതുമായ പണമാണ് അന്വേഷണ സംഘം കണ്ടെടുത്തത്. പ്രതികളായ ബഷീർ, റൗഫ്, സജീഷ് എന്നിവരെ ജയിലിൽ വെച്ച് ചോദ്യം ചെയ്തപ്പോൾ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. കണ്ണൂരിൽ നിന്നാണ് ഏഴര ലക്ഷം കണ്ടെടുത്തത്. ഇതോടെ കവർച്ച ചെയ്ത ഒന്നരക്കോടിയോളം രൂപ പൊലീസ് പിടിച്ചെടുത്തു. മൂന്നരക്കോടിയിൽ ഇനി രണ്ട് കോടി രൂപ കണ്ടെത്താനുണ്ട്.

അതേസമയം ധർമരാജൻ അന്വേഷണ സംഘം മുമ്പാകെ ബിസിനസ് സംബന്ധമായ രേഖകളുടെ പകർപ്പുകൾ ഹാജരാക്കി. സപ്ലൈകോയിൽ വിതരണക്കാരനായതിന്റെ രേഖകളാണ് ഹാജരാക്കിയത്. രേഖകളുടെ ഒറിജിനൽ ഹാജരാക്കാൻ അന്വേഷണ സംഘം ധർമരാജനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ