കൊടകരയിൽ കവർന്ന മൂന്നരക്കോടി ബി.ജെ.പി.യുടേത്; എല്ലാം കെ.സുരേന്ദ്രൻറെ അറിവോടെയെന്ന് കുറ്റപത്രം‍

കൊടകര കുഴൽപ്പണക്കേസിൽ കവർച്ച ചെയ്യപ്പെട്ട മൂന്നരക്കോടി രൂപ കൊണ്ടുവന്നത് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻറെ അറിവോടെയെന്ന് പ്രത്യേക അന്വേഷണ സംഘം. ഏപ്രിൽ മൂന്നിന് പുലർച്ചെ കാർ തട്ടിയെടുത്ത് കവർന്ന മൂന്നരക്കോടി രൂപയും ബി.ജെ.പി.യുടേത് തന്നെയാണ്.  സംഘടനാ സെക്രട്ടറി എം.ഗണേശൻ, ഓഫിസ് സെക്രട്ടറി ജി.ഗിരീശൻ എന്നിവർക്കും സംഭവത്തെക്കുറിച്ച് അറിയാമായിരുന്നു. കേസിലെ പരാതിക്കാരനായ ആർഎസ്എസ് നേതാവും ഹവാല ഇടപാടുകാരനുമായ ധർമരാജന്റെ മൊഴിയും ഫോൺ രേഖകളും ഉൾപ്പെടെയുള്ള തെളിവുകളുടെ അടിസ്ഥാനത്തിലാണ് അന്വേഷണ സംഘത്തിൻറെ വിലയിരുത്തൽ.  കേസിൽ വെള്ളിയാഴ്‌ച ഇരിങ്ങാലക്കുട കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.

625 പേജുള്ള കുറ്റപത്രത്തിൽ കവർച്ചയുമായി ബന്ധമുള്ള 22 പേരാണ് പ്രതിപ്പട്ടികയിൽ. ഇതിൽ ബിജെപി നേതാക്കൾ ആരുമില്ല. 219 സാക്ഷികളുള്ളതിൽ ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ ഏഴാമതായുണ്ട്. കെ. സുരേന്ദ്രന്റെ മകൻ ഹരികൃഷ്ണൻ, പണം കൊടുത്തുവിട്ടെന്ന് അവകാശപ്പെടുന്ന ധർമരാജൻ, ബി.ജെ.പി. ആലപ്പുഴ ജില്ലാ ട്രഷറർ കെ.ജി. കർത്താ, ബി.ജെ.പി. സംഘടനാ ജനറൽ സെക്രട്ടറി എം. ഗണേഷ് തുടങ്ങി 19 നേതാക്കളും സാക്ഷികളാണ്.

നിയമസഭാ തിരഞ്ഞെടുപ്പിൽ ചട്ടവിരുദ്ധമായി ഉപയോഗിക്കാൻ കർണാടകയിൽ നിന്നു ബിജെപി നേതൃത്വത്തിന്റെ അറിവോടെ കടത്തിക്കൊണ്ടുവന്നതാണു പണമെന്നു കുറ്റപത്രത്തിൽ വ്യക്തമാക്കുന്നു. കോഴിക്കോടു നിന്നു വരുന്ന വഴി, തൃശൂരിൽ വച്ച് 6.25 കോടി രൂപ ബിജെപി നേതാക്കൾക്കു കൈമാറിയെന്നും ബാക്കി 3.5 കോടിയിലേറെ രൂപയുമായി ആലപ്പുഴയിലേക്കു പോകുന്നതുവഴിയാണു കവർച്ചയെന്നും കുറ്റപത്രത്തിലുണ്ട്. ബിജെപിയും സിപിഎമ്മും തമ്മിലുള്ള രാഷ്ട്രീയ പോരാട്ടമായി മാറിയ കേസിൽ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ എൻ.കെ.ഉണ്ണികൃഷ്ണന്റെ നിയമോപദേശം കൂടി സ്വീകരിച്ച ശേഷമാണ് ഇന്നലെ ഇരിങ്ങാലക്കുട കോടതിയിൽ കുറ്റപത്രം നൽകിയത്.

കേസിൽ ഇനിയും കൂടുതൽ അന്വേഷണം ആവശ്യമാണെന്നും കുറ്റപത്രത്തിൽ പറയുന്നു. എ.സി.പി. വി.കെ. രാജുവാണ് കേസിന്റെ അന്വേഷണോദ്യോഗസ്ഥൻ.

Latest Stories

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി

'സൗന്ദര്യവും പാരമ്പര്യവും നോക്കിയല്ല സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നത്, ഈട്ടി തടിയായാലും തേക്കായാലും മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോകും'; എംപിമാർ മത്സരിക്കേണ്ട : രാജ്‌മോഹൻ ഉണ്ണിത്താന്‍

കൊല്ലത്ത് ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ റോഡിലിട്ട് വെട്ടിക്കൊന്നു; ആക്രമണം സ്റ്റേഷനിലെത്തി മടങ്ങുന്നതിനിടെ

ലഡാക്ക് പ്രക്ഷോഭ നായകനും സാമൂഹിക പ്രവർത്തകനുമായ സോനം വാങ്ചുക്കിന് മോചനം; ആറുമാസത്തെ തടവിന് ശേഷം എന്‍.എസ്.ഐ പിൻവലിക്കാൻ കേന്ദ്ര തീരുമാനം