കൊടകരയിൽ കവർന്ന മൂന്നരക്കോടി ബി.ജെ.പി.യുടേത്; എല്ലാം കെ.സുരേന്ദ്രൻറെ അറിവോടെയെന്ന് കുറ്റപത്രം‍

കൊടകര കുഴൽപ്പണക്കേസിൽ കവർച്ച ചെയ്യപ്പെട്ട മൂന്നരക്കോടി രൂപ കൊണ്ടുവന്നത് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻറെ അറിവോടെയെന്ന് പ്രത്യേക അന്വേഷണ സംഘം. ഏപ്രിൽ മൂന്നിന് പുലർച്ചെ കാർ തട്ടിയെടുത്ത് കവർന്ന മൂന്നരക്കോടി രൂപയും ബി.ജെ.പി.യുടേത് തന്നെയാണ്.  സംഘടനാ സെക്രട്ടറി എം.ഗണേശൻ, ഓഫിസ് സെക്രട്ടറി ജി.ഗിരീശൻ എന്നിവർക്കും സംഭവത്തെക്കുറിച്ച് അറിയാമായിരുന്നു. കേസിലെ പരാതിക്കാരനായ ആർഎസ്എസ് നേതാവും ഹവാല ഇടപാടുകാരനുമായ ധർമരാജന്റെ മൊഴിയും ഫോൺ രേഖകളും ഉൾപ്പെടെയുള്ള തെളിവുകളുടെ അടിസ്ഥാനത്തിലാണ് അന്വേഷണ സംഘത്തിൻറെ വിലയിരുത്തൽ.  കേസിൽ വെള്ളിയാഴ്‌ച ഇരിങ്ങാലക്കുട കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.

625 പേജുള്ള കുറ്റപത്രത്തിൽ കവർച്ചയുമായി ബന്ധമുള്ള 22 പേരാണ് പ്രതിപ്പട്ടികയിൽ. ഇതിൽ ബിജെപി നേതാക്കൾ ആരുമില്ല. 219 സാക്ഷികളുള്ളതിൽ ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ ഏഴാമതായുണ്ട്. കെ. സുരേന്ദ്രന്റെ മകൻ ഹരികൃഷ്ണൻ, പണം കൊടുത്തുവിട്ടെന്ന് അവകാശപ്പെടുന്ന ധർമരാജൻ, ബി.ജെ.പി. ആലപ്പുഴ ജില്ലാ ട്രഷറർ കെ.ജി. കർത്താ, ബി.ജെ.പി. സംഘടനാ ജനറൽ സെക്രട്ടറി എം. ഗണേഷ് തുടങ്ങി 19 നേതാക്കളും സാക്ഷികളാണ്.

നിയമസഭാ തിരഞ്ഞെടുപ്പിൽ ചട്ടവിരുദ്ധമായി ഉപയോഗിക്കാൻ കർണാടകയിൽ നിന്നു ബിജെപി നേതൃത്വത്തിന്റെ അറിവോടെ കടത്തിക്കൊണ്ടുവന്നതാണു പണമെന്നു കുറ്റപത്രത്തിൽ വ്യക്തമാക്കുന്നു. കോഴിക്കോടു നിന്നു വരുന്ന വഴി, തൃശൂരിൽ വച്ച് 6.25 കോടി രൂപ ബിജെപി നേതാക്കൾക്കു കൈമാറിയെന്നും ബാക്കി 3.5 കോടിയിലേറെ രൂപയുമായി ആലപ്പുഴയിലേക്കു പോകുന്നതുവഴിയാണു കവർച്ചയെന്നും കുറ്റപത്രത്തിലുണ്ട്. ബിജെപിയും സിപിഎമ്മും തമ്മിലുള്ള രാഷ്ട്രീയ പോരാട്ടമായി മാറിയ കേസിൽ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ എൻ.കെ.ഉണ്ണികൃഷ്ണന്റെ നിയമോപദേശം കൂടി സ്വീകരിച്ച ശേഷമാണ് ഇന്നലെ ഇരിങ്ങാലക്കുട കോടതിയിൽ കുറ്റപത്രം നൽകിയത്.

കേസിൽ ഇനിയും കൂടുതൽ അന്വേഷണം ആവശ്യമാണെന്നും കുറ്റപത്രത്തിൽ പറയുന്നു. എ.സി.പി. വി.കെ. രാജുവാണ് കേസിന്റെ അന്വേഷണോദ്യോഗസ്ഥൻ.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക