കെ.സി.ആറിന്റെ മകള്‍ കല്‍വകുന്തല കവിതയെ പൂട്ടി; ഇന്‍കം ടാക്‌സ്, ഇ.ഡി റെയിഡുകള്‍ നടത്തിയ ഐ.ആര്‍.എസുകാരന്‍; കേരളത്തിലെ ഇ.ഡിയെ നയിക്കാന്‍ ദിനേശ് പരുച്ചൂരി

വിവിധ ഇന്‍കം ടാക്‌സ് എന്‍ഫോഴ്‌സ്‌മെന്റ് റെയിഡുകള്‍ക്ക് നേതൃത്വം കൊടുത്ത ഇന്ത്യന്‍ റവന്യൂ സര്‍വീസ് ഓഫീസറെ കേരളത്തിന്റെയാകെ ചുമതലയുള്ള ഇഡി തലവനായി നിയോഗിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രാലയം. ഹൈദരാബാദ് ഇഡി അഡീഷണല്‍ ഡയറക്ടറായിരുന്ന ദിനേശ് പരുച്ചൂരിയെയാണ് കൊച്ചി മേഖല ഓഫീസ് തലവനായി നിയോഗിച്ചിരിക്കുന്നത്. അടുത്ത ആഴ്ച്ച അദേഹം ചുമതലയേല്‍ക്കും.

കൊച്ചിയുടെ ചുമതല ഉണ്ടായിരുന്ന ജോയിന്റ് ഡയറക്ടര്‍ മനീഷ് ഗോദാര ബെംഗളൂരു മേഖലയുടെ തലവനായി മാറ്റി നിയോഗിച്ചിട്ടുണ്ട്. 2009 ഐആര്‍എസ് ബാച്ച് ഒദ്യോഗസ്ഥനാണ് ദിനേഷ്. ആദായ നികുതി വകുപ്പില്‍നിന്ന് ഡപ്യൂട്ടേഷനിലാണ് ദിനേശ് പരുച്ചൂരി ഇഡിയില്‍ എത്തിയത്. തെലുങ്കാന സ്വദേശിയായ അദേഹം നിരവധി ഇന്‍കം ടാക്‌സ് ഇഡി റെയിഡുകള്‍ക്ക് നേതൃത്വം നല്‍കിയിട്ടുണ്ട്.

രാഷ്ട്രീയക്കാര്‍ക്ക് വഴങ്ങാത്ത, രാജ്യത്തെ ഖജനാവിന്റെ ചോര്‍ച്ച അടക്കുന്ന മിടുക്കനായ ഐആര്‍എസുകാരനെന്നാണ് ദിനേശ് പരുച്ചൂരിയെ മാധ്യമങ്ങള്‍ അടക്കം വിശേഷിപ്പിക്കുന്നത്. 2022 ജൂലൈ 31നാണ് ഡെപ്യൂട്ടേഷന്‍ അടിസ്ഥാനത്തില്‍ അഡീഷണല്‍ ഡയറക്ടറായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റില്‍ ജോലിയില്‍ പ്രവേശിക്കുന്നത്.
നേരത്തെ, ട്രാന്‍സ്‌കോയുടെ ജോയിന്റ് ഡയറക്ടറായി ആന്ധ്രാപ്രദേശില്‍ സേവനമനുഷ്ഠിച്ച അദ്ദേഹം ഹൈദരാബാദിലും മുംബൈയിലും ആദായനികുതി വകുപ്പില്‍ വിവിധ പദവികളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ടോളിവുഡ് മയക്കുമരുന്ന് കേസ്, ഇഎസ്ഐ കുംഭകോണം, കാര്‍വി സ്റ്റോക്ക് മാര്‍ക്കറ്റ് തട്ടിപ്പ്, ലോണ്‍ ആപ്പ് കേസ്, ഏറ്റവും പുതിയ ചിക്കോട്ടി പ്രവീണിന്റെ കാസിനോ തുടങ്ങി നിരവധി വിവാദമായ കേസുകള്‍ അന്വേഷിച്ചത് ഇദേഹം അടങ്ങിയ ടീമായിരുന്നു.

ഡല്‍ഹി മദ്യനയ അഴിമതിയില്‍ തെലുങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിന്റെ മകള്‍ കല്‍വകുന്തല കവിതയ്‌ക്കെതിരെ കുറ്റപത്രം നല്‍കിയത് ദിനേശ് പരുച്ചൂരിയാണ്. കേസില്‍ ഉള്‍പ്പെട്ട ഇന്തോ സ്പിരിറ്റി കമ്പനിയില്‍ കവിതയ്ക്ക് പരോക്ഷ ഓഹരിയുണ്ടന്നാണ് ഇഡിയുടെ കണ്ടെത്തല്‍. മറ്റൊരു പ്രതിക്കെതിരെ നല്‍കിയ കുറ്റപത്രത്തിലാണ് കവിതയ്‌ക്കെതിരെയും പരാമര്‍ശമുള്ളത്.

കവിത പ്രവര്‍ത്തിച്ചത് പ്രതിയായ അരുണ്‍ രാമചന്ദ്രന്‍ പിള്ളയെ മുന്‍നിര്‍ത്തിയെന്നും ഇന്തോ സ്പിരിറ്റി കമ്പനിയില്‍ 65 ശതമാനത്തോളം ഓഹരി കവിതയുടെ പേരിലാണെന്നും കുറ്റപത്രത്തില്‍ ഇഡി വ്യക്തമാക്കിയിരുന്നു. ഡല്‍ഹിയിലെ എഎപി സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും മന്ത്രിമാര്‍ക്കും വേണ്ടി കവിത പ്രവര്‍ത്തിച്ചതായും ഇഡി പറഞ്ഞിരുന്നു. തെലുങ്കാനയില്‍ സ്വദേശിയല്ലാത്ത ഉദ്യോഗസ്ഥനെ നിയമിക്കാനാണ് ദിനേശ് പരുച്ചൂരിയെ സ്ഥാനക്കയറ്റം നല്‍കി കേരളത്തിലേക്ക് മാറ്റിയത്. സ്വര്‍ണ്ണ കടത്തില്‍ കേരളത്തിലെ ഇഡി അന്വേഷണം അവസാന ഘട്ടത്തില്‍ എത്തി കുറ്റപത്രം സമര്‍പ്പിക്കാന്‍ ഒരുങ്ങുമ്പോഴാണ് ദിനേശ് പരുച്ചൂരിയുടെ വരവെന്നും ശ്രദ്ധേയമാണ്.

Latest Stories

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി

'സൗന്ദര്യവും പാരമ്പര്യവും നോക്കിയല്ല സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നത്, ഈട്ടി തടിയായാലും തേക്കായാലും മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോകും'; എംപിമാർ മത്സരിക്കേണ്ട : രാജ്‌മോഹൻ ഉണ്ണിത്താന്‍

കൊല്ലത്ത് ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ റോഡിലിട്ട് വെട്ടിക്കൊന്നു; ആക്രമണം സ്റ്റേഷനിലെത്തി മടങ്ങുന്നതിനിടെ

ലഡാക്ക് പ്രക്ഷോഭ നായകനും സാമൂഹിക പ്രവർത്തകനുമായ സോനം വാങ്ചുക്കിന് മോചനം; ആറുമാസത്തെ തടവിന് ശേഷം എന്‍.എസ്.ഐ പിൻവലിക്കാൻ കേന്ദ്ര തീരുമാനം