കെ.സി.ആറിന്റെ മകള്‍ കല്‍വകുന്തല കവിതയെ പൂട്ടി; ഇന്‍കം ടാക്‌സ്, ഇ.ഡി റെയിഡുകള്‍ നടത്തിയ ഐ.ആര്‍.എസുകാരന്‍; കേരളത്തിലെ ഇ.ഡിയെ നയിക്കാന്‍ ദിനേശ് പരുച്ചൂരി

വിവിധ ഇന്‍കം ടാക്‌സ് എന്‍ഫോഴ്‌സ്‌മെന്റ് റെയിഡുകള്‍ക്ക് നേതൃത്വം കൊടുത്ത ഇന്ത്യന്‍ റവന്യൂ സര്‍വീസ് ഓഫീസറെ കേരളത്തിന്റെയാകെ ചുമതലയുള്ള ഇഡി തലവനായി നിയോഗിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രാലയം. ഹൈദരാബാദ് ഇഡി അഡീഷണല്‍ ഡയറക്ടറായിരുന്ന ദിനേശ് പരുച്ചൂരിയെയാണ് കൊച്ചി മേഖല ഓഫീസ് തലവനായി നിയോഗിച്ചിരിക്കുന്നത്. അടുത്ത ആഴ്ച്ച അദേഹം ചുമതലയേല്‍ക്കും.

കൊച്ചിയുടെ ചുമതല ഉണ്ടായിരുന്ന ജോയിന്റ് ഡയറക്ടര്‍ മനീഷ് ഗോദാര ബെംഗളൂരു മേഖലയുടെ തലവനായി മാറ്റി നിയോഗിച്ചിട്ടുണ്ട്. 2009 ഐആര്‍എസ് ബാച്ച് ഒദ്യോഗസ്ഥനാണ് ദിനേഷ്. ആദായ നികുതി വകുപ്പില്‍നിന്ന് ഡപ്യൂട്ടേഷനിലാണ് ദിനേശ് പരുച്ചൂരി ഇഡിയില്‍ എത്തിയത്. തെലുങ്കാന സ്വദേശിയായ അദേഹം നിരവധി ഇന്‍കം ടാക്‌സ് ഇഡി റെയിഡുകള്‍ക്ക് നേതൃത്വം നല്‍കിയിട്ടുണ്ട്.

രാഷ്ട്രീയക്കാര്‍ക്ക് വഴങ്ങാത്ത, രാജ്യത്തെ ഖജനാവിന്റെ ചോര്‍ച്ച അടക്കുന്ന മിടുക്കനായ ഐആര്‍എസുകാരനെന്നാണ് ദിനേശ് പരുച്ചൂരിയെ മാധ്യമങ്ങള്‍ അടക്കം വിശേഷിപ്പിക്കുന്നത്. 2022 ജൂലൈ 31നാണ് ഡെപ്യൂട്ടേഷന്‍ അടിസ്ഥാനത്തില്‍ അഡീഷണല്‍ ഡയറക്ടറായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റില്‍ ജോലിയില്‍ പ്രവേശിക്കുന്നത്.
നേരത്തെ, ട്രാന്‍സ്‌കോയുടെ ജോയിന്റ് ഡയറക്ടറായി ആന്ധ്രാപ്രദേശില്‍ സേവനമനുഷ്ഠിച്ച അദ്ദേഹം ഹൈദരാബാദിലും മുംബൈയിലും ആദായനികുതി വകുപ്പില്‍ വിവിധ പദവികളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ടോളിവുഡ് മയക്കുമരുന്ന് കേസ്, ഇഎസ്ഐ കുംഭകോണം, കാര്‍വി സ്റ്റോക്ക് മാര്‍ക്കറ്റ് തട്ടിപ്പ്, ലോണ്‍ ആപ്പ് കേസ്, ഏറ്റവും പുതിയ ചിക്കോട്ടി പ്രവീണിന്റെ കാസിനോ തുടങ്ങി നിരവധി വിവാദമായ കേസുകള്‍ അന്വേഷിച്ചത് ഇദേഹം അടങ്ങിയ ടീമായിരുന്നു.

ഡല്‍ഹി മദ്യനയ അഴിമതിയില്‍ തെലുങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിന്റെ മകള്‍ കല്‍വകുന്തല കവിതയ്‌ക്കെതിരെ കുറ്റപത്രം നല്‍കിയത് ദിനേശ് പരുച്ചൂരിയാണ്. കേസില്‍ ഉള്‍പ്പെട്ട ഇന്തോ സ്പിരിറ്റി കമ്പനിയില്‍ കവിതയ്ക്ക് പരോക്ഷ ഓഹരിയുണ്ടന്നാണ് ഇഡിയുടെ കണ്ടെത്തല്‍. മറ്റൊരു പ്രതിക്കെതിരെ നല്‍കിയ കുറ്റപത്രത്തിലാണ് കവിതയ്‌ക്കെതിരെയും പരാമര്‍ശമുള്ളത്.

കവിത പ്രവര്‍ത്തിച്ചത് പ്രതിയായ അരുണ്‍ രാമചന്ദ്രന്‍ പിള്ളയെ മുന്‍നിര്‍ത്തിയെന്നും ഇന്തോ സ്പിരിറ്റി കമ്പനിയില്‍ 65 ശതമാനത്തോളം ഓഹരി കവിതയുടെ പേരിലാണെന്നും കുറ്റപത്രത്തില്‍ ഇഡി വ്യക്തമാക്കിയിരുന്നു. ഡല്‍ഹിയിലെ എഎപി സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും മന്ത്രിമാര്‍ക്കും വേണ്ടി കവിത പ്രവര്‍ത്തിച്ചതായും ഇഡി പറഞ്ഞിരുന്നു. തെലുങ്കാനയില്‍ സ്വദേശിയല്ലാത്ത ഉദ്യോഗസ്ഥനെ നിയമിക്കാനാണ് ദിനേശ് പരുച്ചൂരിയെ സ്ഥാനക്കയറ്റം നല്‍കി കേരളത്തിലേക്ക് മാറ്റിയത്. സ്വര്‍ണ്ണ കടത്തില്‍ കേരളത്തിലെ ഇഡി അന്വേഷണം അവസാന ഘട്ടത്തില്‍ എത്തി കുറ്റപത്രം സമര്‍പ്പിക്കാന്‍ ഒരുങ്ങുമ്പോഴാണ് ദിനേശ് പരുച്ചൂരിയുടെ വരവെന്നും ശ്രദ്ധേയമാണ്.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ