അങ്ങനെയുള്ളവര്‍ മതം വിട്ട് പോകട്ടെ; അഡ്വ. ഷുക്കൂര്‍- ഷീന ദമ്പതികള്‍ക്ക് എതിരെ കെ.എം ഷാജി

സ്പെഷ്യല്‍ മാരേജ് ആക്ട് പ്രകാരം വിവാഹിതനായ അഡ്വ. ഷുക്കൂര്‍-ഷീന ദമ്പതികള്‍ക്കെതിരെ മുസ്ലീം ലീഗ് നേതാവ് കെ എം ഷാജി രംഗത്ത്. ഷുക്കൂര്‍ വക്കീലിന്റെ വിവാഹത്തിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്ന് കെ എം ഷാജി പറഞ്ഞു. വ്യക്തി നിയമത്തെ എതിര്‍ക്കുന്നവര്‍ മതം ഉപേക്ഷിച്ച് പോകട്ടെയെന്നും ഷാജി വിമര്‍ശിച്ചു. വാഫി വഫിയ അലുമിനി അസോസിയേഷന്‍ സംഘടിപ്പിച്ച ശില്‍പശാലയില്‍ സംസാരിക്കവേയാണ് ഷാജി പ്രതികരിച്ചത്.

അതേസമയം ഈ വിഷയത്തില്‍ ലീഗ് ഇതുവരെ നിലപാട് പ്രഖ്യാപിച്ചിട്ടില്ല. ‘പ്രതികരണം അര്‍ഹിക്കുന്ന ഒന്നായി വിവാഹത്തെക്കുറിച്ച് തോന്നിയിട്ടില്ല. മാധ്യമ ശ്രദ്ധ കിട്ടാനുള്ള ചെറിയ ഏര്‍പ്പാടായിട്ടേ തോന്നിയിട്ടുള്ളൂ. അതിലൊന്നും പ്രതികരിക്കാന്‍ ഇഷ്ടപ്പെടുന്നില്ല. ഇസ്ലാമിക പിന്തുടര്‍ച്ചാവകാശത്തെക്കുറിച്ച് ലീഗല്ല, പണ്ഡിത സമൂഹമാണ് പറയേണ്ടത്.’ എന്നായിരുന്നു സാദ്ദിഖലി തങ്ങള്‍ പ്രതികരിച്ചത്. അതേസമയം മത സംഘടനകളുടേയും മത പണ്ഡിതരുടേയും ഭാഗത്ത് നിന്നും രൂക്ഷമായ വിമര്‍ശനമാണ് വിഷയത്തില്‍ ഉയര്‍ന്നത്.

മുസ്ലിം മതാചാര പ്രകാരം ആദ്യം വിവാഹിതരായ ദമ്പതികള്‍ പെണ്‍മക്കളുടെ അവകാശ സംരക്ഷണത്തിനായാണ് വിവാഹിതരായത്. ദാമ്പത്യ ജീവിതം 29-ാം വര്‍ഷം പിന്നിട്ടതിനു ശേഷമാണ് ദമ്പതികള്‍ വീണ്ടും വിവാഹിതരായത്.

Latest Stories

'ശുഭ്മൻ, സായ്, ബട്ലർ എല്ലാം പരാജയപെട്ടു, പവർപ്ലേ നന്നായി ഉപയോഗിച്ചില്ലെങ്കിൽ തോൽക്കും'; വിമർശിച്ച് ഗുജറാത്ത് പരിശീലകൻ

തൃശൂർ വെടിക്കെട്ട് പുരയിലെ സ്‌ഫോടനം: 13 പേർ മരണപെട്ടു

എനിക്ക് നന്ദി പറയാനുള്ളത് ഹാർദിക് ഭായിയോടാണ്, അദ്ദേഹമാണ് എന്നോട് കൃത്യമായി പ്ലാൻ പറഞ്ഞു തന്നത്: അശ്വനി കുമാര്‍

ബോളർമാരുടെ മോശം പ്രകടനം കാരണമാണ് ഞങ്ങൾ തോറ്റത്, അടുത്ത മത്സരത്തിൽ തെറ്റുകൾ തിരുത്തും: ശുഭ്മൻ ഗിൽ

ചൂടിൽ വെന്തുരുകി കേരളം; 12 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

ബംഗാളിലെ ലക്ഷ്മി ഭണ്ഡാറിന് മോദി വിരിച്ച ചക്രവ്യൂഹം; വനിതാ ബില്ലിലെ രാഷ്ട്രീയ കെണിയും പ്രതിപക്ഷത്തിന്റെ ചെറുത്തുനിൽപ്പും

തൃശൂര്‍ പൂരത്തിന് വെടിക്കെട്ടുസാമഗ്രികള്‍ നിര്‍മിക്കുന്നിടത്ത് സ്‌ഫോടനം; 6 മരണം, 40 ഓളം പേര്‍ക്ക് പരിക്ക്

തൃശ്ശൂരിൽ വെടിക്കെട്ട് നിർമാണ കേന്ദ്രത്തിൽ സ്ഫോടനം; നാൽപ്പതോളം പേർക്ക് പരിക്ക്

15 വർഷത്തെ സേവനം; ആപ്പിൾ സിഇഒ സ്ഥാനത്ത് നിന്ന് പടിയിറങ്ങി ടിം കുക്ക്; അടുത്ത സിഇഒയായി ജോൺ ടെർനസ് ചുമതലയേൽക്കും

 കത്തുന്ന അതിരുകൾ, നിശ്ശബ്ദമായ രാജ്യം: മണിപ്പൂർ