അങ്ങനെയുള്ളവര്‍ മതം വിട്ട് പോകട്ടെ; അഡ്വ. ഷുക്കൂര്‍- ഷീന ദമ്പതികള്‍ക്ക് എതിരെ കെ.എം ഷാജി

സ്പെഷ്യല്‍ മാരേജ് ആക്ട് പ്രകാരം വിവാഹിതനായ അഡ്വ. ഷുക്കൂര്‍-ഷീന ദമ്പതികള്‍ക്കെതിരെ മുസ്ലീം ലീഗ് നേതാവ് കെ എം ഷാജി രംഗത്ത്. ഷുക്കൂര്‍ വക്കീലിന്റെ വിവാഹത്തിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്ന് കെ എം ഷാജി പറഞ്ഞു. വ്യക്തി നിയമത്തെ എതിര്‍ക്കുന്നവര്‍ മതം ഉപേക്ഷിച്ച് പോകട്ടെയെന്നും ഷാജി വിമര്‍ശിച്ചു. വാഫി വഫിയ അലുമിനി അസോസിയേഷന്‍ സംഘടിപ്പിച്ച ശില്‍പശാലയില്‍ സംസാരിക്കവേയാണ് ഷാജി പ്രതികരിച്ചത്.

അതേസമയം ഈ വിഷയത്തില്‍ ലീഗ് ഇതുവരെ നിലപാട് പ്രഖ്യാപിച്ചിട്ടില്ല. ‘പ്രതികരണം അര്‍ഹിക്കുന്ന ഒന്നായി വിവാഹത്തെക്കുറിച്ച് തോന്നിയിട്ടില്ല. മാധ്യമ ശ്രദ്ധ കിട്ടാനുള്ള ചെറിയ ഏര്‍പ്പാടായിട്ടേ തോന്നിയിട്ടുള്ളൂ. അതിലൊന്നും പ്രതികരിക്കാന്‍ ഇഷ്ടപ്പെടുന്നില്ല. ഇസ്ലാമിക പിന്തുടര്‍ച്ചാവകാശത്തെക്കുറിച്ച് ലീഗല്ല, പണ്ഡിത സമൂഹമാണ് പറയേണ്ടത്.’ എന്നായിരുന്നു സാദ്ദിഖലി തങ്ങള്‍ പ്രതികരിച്ചത്. അതേസമയം മത സംഘടനകളുടേയും മത പണ്ഡിതരുടേയും ഭാഗത്ത് നിന്നും രൂക്ഷമായ വിമര്‍ശനമാണ് വിഷയത്തില്‍ ഉയര്‍ന്നത്.

മുസ്ലിം മതാചാര പ്രകാരം ആദ്യം വിവാഹിതരായ ദമ്പതികള്‍ പെണ്‍മക്കളുടെ അവകാശ സംരക്ഷണത്തിനായാണ് വിവാഹിതരായത്. ദാമ്പത്യ ജീവിതം 29-ാം വര്‍ഷം പിന്നിട്ടതിനു ശേഷമാണ് ദമ്പതികള്‍ വീണ്ടും വിവാഹിതരായത്.

Latest Stories

സംസ്ഥാനത്ത് ഈ മാസം റിപ്പോർട്ട് ചെയ്തത് 70 ഷിഗെല്ല കേസുകള്‍, 5 മരണം : മന്ത്രി കെ. മുരളീധരന്‍

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചെന്ന് പറഞ്ഞിട്ടില്ല, പരാതി വ്യക്തി വൈരാഗ്യത്തെ തുടര്‍ന്ന്'; ടിനി ടോമിന്റെ മൊഴിയെടുത്തു

രാഹുൽ സദാശിവന്റെ 'ഒടിയൻ' എത്തുന്നു; പ്രധാനകഥാപാത്രങ്ങളായി പൃഥ്വിരാജും മഞ്ജു വാര്യരും; ടൈറ്റിൽ പോസ്റ്റർ പുറത്ത്

'ചെയ്ത് പോയതിനെല്ലാം ക്ഷമ ചോദിക്കുന്നു, അസുഖ വിവരം അറിഞ്ഞ് തന്നെയാണ് ബിഷപ്പ് വന്നത്...കിച്ചു കാണാൻ വരുമെന്നാണ് വിശ്വാസം'; രേണു സുധി

'പൊതുഇടങ്ങളിലാണെങ്കിൽ പോലും ഒരു വ്യക്തിക്ക് അവരുടേതായ സ്വകാര്യതയുണ്ട്, അത് മാനിക്കപ്പെടുകയും സംരക്ഷിക്കപ്പെടുകയും വേണം'; പാപ്പരാസികൾക്കെതിരെ ഫാത്തിമ തഹിലിയ എംഎൽഎ

പ്രിയദർശിനി പദ്ധതിയുടെ ആദ്യ ദിനം തന്നെ സ്വകാര്യ ബസുകൾക്ക് കനത്ത നഷ്ടം; സമരം ചെയ്യുന്ന കാര്യം പരിഗണനയില്ലെന്ന് സ്വകാര്യ ബസ്സുടമകൾ

ചോദ്യ പേപ്പർ ചോര്‍ച്ച തട്ടിപ്പുകൾ തടയാൻ കേന്ദ്ര നടപടി; ഇന്ത്യയിൽ ടെലഗ്രാമിന് താൽക്കാലിക നിയന്ത്രണം

കഫ് സിറപ്പുകൾക്ക് ഇനി ഡോക്ടറുടെ കുറിപ്പടി നിർബന്ധം; ഓവർ ദി കൗണ്ടർ വില്പന നിരോധിച്ച് കേന്ദ്ര മന്ത്രാലയം

'കുടുംബശ്രീ വനിതകളെയും തൊഴിലുറപ്പ് അമ്മമാരെയും വേതനം നൽകില്ല എന്ന് പറഞ്ഞു വിരട്ടി നവകേരളസദസ്സിലും വനിതാ മതിലിലും നിർബന്ധമായി മണിക്കൂറുകൾ പങ്കെടുപ്പിക്കുന്നതല്ല വിപ്ലവം, ഇതാണ് യഥാർത്ഥ വിപ്ലവം'; കെ എസ് ശബരീനാഥൻ

'എൽഎഡിഎഫ് അല്ലാതെ മറ്റാരുണ്ട്' എന്ന മുദ്രാവാക്യം പാളി, ജനങ്ങൾക്കിടയിൽ മറ്റൊരു ബോധമാണ് സൃഷ്ടിച്ചത്: പി രാജീവ്