ഓച്ചിറയില്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയ കേസ്: മൂന്ന് പേര്‍ അറസ്റ്റില്‍; നാല് പ്രതികള്‍ക്കെതിരെയും പോക്‌സോ

കൊല്ലം ഓച്ചിറയില്‍ പെണ്‍കുട്ടിയ തട്ടിക്കൊണ്ട് പോയ കേസില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. കേസിലെ നാല് പ്രതികള്‍ക്കെതിരെയും പൊലീസ് പോക്‌സോ ചുമത്തി. മുമ്മദ് റോഷന്‍, പ്യാരി, ബിപിന്‍, അനന്തു എന്നിവര്‍ക്കെതിരെയാണ് പോക്‌സോ ചുമത്തിയത്. ഇതില്‍ റോഷന്‍ ഒഴികെ മൂന്ന് പേരും പൊലീസ് പിടിയിലായിട്ടുണ്ട്.

രാജസ്ഥാന്‍ സ്വദേശികളായ തൊഴിലാളികളുടെ 13 കാരിയായ മകളെയാണ് തട്ടിക്കൊണ്ടു പോയത്. കേസില്‍ മുഖ്യ പ്രതി മുഹമ്മദ് റോഷനേയും പെണ്‍കുട്ടിയേയും ഇതുവരെയും കണ്ടെത്താനായില്ല. എന്നാല്‍ മുഖ്യ പ്രതിയുടെ സഹായിയുടെ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഇടുക്കി മൂന്നാര്‍ മേഖല കേന്ദ്രമാക്കിയും ബംഗളൂരു കേന്ദ്രമാക്കിയും പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.

നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഓച്ചിറ സ്വദേശി പ്യാരി(19)യെ കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. പ്യാരി പിടിയിലായതോടെ കേസുമായി ബന്ധപ്പെട്ട് മൂന്നു പേരാണ് അറസ്റ്റിലായത്. ഇയാള്‍ക്കെതിരെ പോലീസ് കാപ്പ ചുമത്തും. കേസില്‍ പിടിയിലാവര്‍ കഞ്ചാവ് ലഹരിക്ക് അടിമപ്പെട്ടവരും രാത്രി കാലങ്ങളില്‍ ആക്രമണം നടത്തി വരുന്നവരുമാണെന്ന് പൊലീസ് പറയുന്നു.

പ്രണയം നിരസിക്കുന്ന വിദ്യാര്‍ത്ഥികളെ അസഭ്യം പറയുകയും വീട്ടില്‍ എത്തി ആക്രമിക്കുന്ന സംഭവും ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ ആഴ്ച പെണ്‍കുട്ടിയെ ആക്രമിച്ച കേസിലും പ്രതിയായിരുന്നു പ്യാരി.

Latest Stories

'ദിലീപ് ഇപ്പോഴും കുറ്റാരോപിതൻ, അവൾക്കൊപ്പം നിന്നത് മാധ്യമങ്ങളും സമൂഹവും മാത്രം'; ഇപ്പോൾ വന്നത് അന്തിമ വിധി അല്ലെന്ന് ഭാഗ്യലക്ഷ്മി

വഞ്ചിയൂരില്‍ കള്ളവോട്ട് ആരോപണം, നൂറിലേറെ കള്ളവോട്ട് ചെയ്‌തെന്ന് ബിജെപി; ആരോപണം നിഷേധിച്ച് സിപിഎം

‘ആർ ശ്രീലേഖയുടെ പോസ്റ്റ് ചട്ടലംഘനം, നിഷ്കളങ്കമെന്ന് കരുതാനാകില്ല'; 51 സീറ്റുകൾ നേടി യുഡിഎഫ് കോർപ്പറേഷൻ നേടുമെന്ന് കെ എസ് ശബരീനാഥൻ

കേരളത്തിലെ എസ്ഐആർ; നടപടികൾ രണ്ടു ദിവസത്തേക്ക് കൂടി നീട്ടാൻ നിർദ്ദേശം നൽകി സുപ്രീംകോടതി

'ഇത്തവണ അരി ഇറക്കുമതിക്ക്'; ഇന്ത്യക്ക് മേൽ വീണ്ടും ഭീഷണിയുമായി ഡൊണാൾഡ് ട്രംപ്, പുതിയ താരിഫ് ചുമത്താൻ നീക്കം

ദിലീപിനെ തിരിച്ചെടുക്കുന്നതില്‍ പ്രതിഷേധം; ഫെഫ്കയില്‍ നിന്ന് രാജിവച്ച് ഭാഗ്യലക്ഷ്മി

“കുറ്റം ‘നോർമൽ’ ആകുന്ന നിമിഷം”

തദ്ദേശ തിരഞ്ഞെടുപ്പ്; പോളിങ് ബൂത്തുകളിൽ വോട്ടര്‍മാരുടെ നീണ്ട നിര, പോളിങ് ഉച്ചയോടെ 50% ശതമാനത്തിലേക്ക്

'ആ പെൺകുട്ടി വീട്ടിലേക്ക് ഓടി വന്ന ദിവസം പ്രതികളെ കൊന്നുകളയണമെന്നാണ് ആഗ്രഹിച്ചത്'; വല്ലാത്തൊരു സമാധാനക്കേടിലാണ്, വിധി വന്നശേഷം പെൺകുട്ടിയെ വിളിച്ചിട്ടില്ല; ലാൽ

തിരഞ്ഞെടുപ്പ് ദിവസം അടൂര്‍ പ്രകാശിന്റെ മലക്കം മറിച്ചില്‍, താന്‍ എന്നും അതിജീവിതയ്‌ക്കൊപ്പം; കെപിസിസി തള്ളിപ്പറഞ്ഞതോടെ ദിലീപ് പിന്തുണയില്‍ തിരുത്തല്‍