'മുതുകില്‍ ചവിട്ടി, ലാത്തികൊണ്ട് അടിച്ചു'; വിദ്യാര്‍ത്ഥിയ്ക്ക് പൊലീസിന്റെ ക്രൂര മര്‍ദ്ദനം; തല്ലി ചതച്ചത് ഇതര സംസ്ഥാന തൊഴിലാളിയുടെ മകനെ

ആലപ്പുഴ മണ്ണഞ്ചേരിയില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ പൊലീസ് സ്റ്റേഷനില്‍ വിളിച്ച് വരുത്തി മര്‍ദ്ദിച്ചതായി പരാതി. ഇതര സംസ്ഥാന തൊഴിലാളി യൂസഫിന്റെ മകന്‍ ബര്‍ക്കത്ത് അലിയെയാണ് മര്‍ദ്ദിച്ചത്. വിദ്യാര്‍ത്ഥിയുടെ മുതുകില്‍ ചവിട്ടിയതായും ലാത്തികൊണ്ട് അടിച്ചതായും പരാതിയുണ്ട്. വാഹനാപകടവുമായി ബന്ധപ്പെട്ടാണ് കുട്ടിയെ സ്റ്റേഷനിലേക്ക് വിളിച്ച് വരുത്തിയത്.

ആലപ്പുഴ മണ്ണഞ്ചേരി പൊലീസ് സ്റ്റേഷനിലാണ് സംഭവം നടന്നത്. സ്റ്റേഷനിലെ ക്യാമറയില്ലാത്ത സ്ഥലത്ത് വച്ചായിരുന്നു പൊലീസിന്റെ മൂന്നാം മുറ അരങ്ങേറിയത്. കഴിഞ്ഞ വ്യാഴാഴ്ച വിദ്യാര്‍ത്ഥി സഞ്ചരിച്ച ഇലക്ട്രിക് സ്‌കൂട്ടര്‍ ഒരു പെണ്‍കുട്ടിയുടെ വാഹനത്തില്‍ കൂട്ടിയിടിച്ചിരുന്നു. ഇതേ തുടര്‍ന്ന് പൊലീസ് വിദ്യാര്‍ത്ഥിയെ സ്റ്റേഷനിലേക്ക് വിളിച്ച് വരുത്തി. പൊലീസ് സ്റ്റേഷനില്‍ നടന്ന ചര്‍ച്ചയില്‍ വിഷയം തീര്‍പ്പാക്കിയിരുന്നു.

കഴിഞ്ഞ ദിവസം വിദ്യാര്‍ത്ഥിയെ വീണ്ടും സ്റ്റേഷനില്‍ വിളിച്ച് വരുത്തി. ഇതേ തുടര്‍ന്ന് പത്താം ക്ലാസുകാരന്‍ മാതാപിതാക്കള്‍ക്കൊപ്പമാണ് സ്റ്റേഷനില്‍ എത്തിയത്. ഇവരോട് ആയിരം രൂപ അടയ്ക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടു. എന്നാല്‍ വിഷയം നേരത്തെ പരിഹരിച്ചതാണെന്നും ഇനി പണം നല്‍കാനാവില്ലെന്നും ഇവര്‍ അറിയിച്ചു.

ഇതേ തുടര്‍ന്ന് പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിയെ ആറ് മണിക്കൂര്‍ സ്റ്റേഷനില്‍ ഇരുത്തി. ഈ സമയം കുട്ടിയെ മാതാപിതാക്കളെ കാണാന്‍ അനുവദിച്ചില്ല. ഇതിനിടയിലാണ് കുട്ടിയെ സ്റ്റേഷനിലെ ക്യാമറ ഇല്ലാത്ത സ്ഥലത്തെത്തിച്ച് മര്‍ദ്ദിച്ചതായി ആരോപണമുള്ളത്. വിദ്യാര്‍ത്ഥിയുടെ ശരീരത്ത് മര്‍ദ്ദനമേറ്റതിന്റെ അടയാളങ്ങളുണ്ടെന്ന് ചികിത്സ തേടിയ ചെട്ടികാട് സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടര്‍ അറിയിച്ചു. എന്നാല്‍ വിദ്യാര്‍ത്ഥി പ്രായപൂര്‍ത്തിയാകാത്ത ആളാണെന്ന് അറിയില്ലെന്നായിരുന്നു പൊലീസിന്റെ വാദം.

Latest Stories

ഞാൻ വിരമിക്കൽ പ്രഖ്യാപിച്ചത് ആ ഒരു കാരണം കൊണ്ടാണ്, എനിക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു അത്: യുവരാജ് സിങ്

'പൂച്ച പെറ്റുകിട‌ക്കുന്ന ഖജനാവ്'; ബജറ്റിൽ ജനങ്ങൾ വിശ്വസിക്കരുത്, പത്ത് വർഷം ചെയ്യാതിരുന്ന കാര്യങ്ങൾ ചെയ്യുമെന്ന് പ്രഖ്യാപിക്കുകയാണ്; ആളുകളെ കബളിപ്പിക്കാനുള്ള ബജറ്റെന്ന് വി ഡി സതീശൻ

'രണ്ടു മണിക്കൂറും 53 മിനിട്ടും'; തോമസ് ഐസക്കിനും ഉമ്മൻചാണ്ടിക്കും ശേഷം കേരള നിയമസഭയിലെ ദൈര്‍ഘ്യമേറിയ നാലാമത്തെ ബജറ്റ് അവതരിപ്പിച്ച് കെഎൻ ബാലഗോപാൽ

Kerala Budget 2026: ക്ഷേമ പെൻഷനായി 14500 കോടി വകയിരുത്തി സർക്കാർ; സ്ത്രീ സുരക്ഷ പെൻഷന് 3820 കോടി

Kerala Budget 2026: 'എസ്ഐആർ മത ന്യൂനപക്ഷങ്ങളിൽ വലിയ ആശങ്ക ഉണ്ടാക്കുന്നു'; പരിഹരിക്കാനായി എല്ലാ പൗരന്മാർക്കും കേരളത്തിൽ നേറ്റിവിറ്റി കാർഡ്

ബജറ്റ് 2026: ആശമാർക്കും അങ്കണവാടി വർക്കർമാർക്കും ആശ്വാസം, 1000 കൂട്ടി ധനമന്ത്രിയുടെ പ്രഖ്യാപനം; ഹെൽപ്പൽമാർക്ക് 500 രൂപയും വർധിപ്പിച്ചു

Kerala Budget 2026; പ്രധാന പ്രഖ്യാപനങ്ങൾ

'സംസ്ഥാനങ്ങളുടെ സാമ്പത്തിക അധികാരം കേന്ദ്രം കവര്‍ന്നെടുക്കുന്നു'; ബജറ്റ് പ്രസംഗത്തില്‍ കേന്ദ്രത്തെ രൂക്ഷമായി വിമര്‍ശിച്ച് ധനമന്ത്രി

'അപകടത്തിൽപ്പെട്ടവർക്ക് ആദ്യ അഞ്ചു ദിവസം സൗജന്യ ചികിത്സ, തൊഴിലുറപ്പ് പദ്ധതിക്കായി 1000 കോടി'; വമ്പൻ പ്രഖ്യാപനങ്ങളുമായി രണ്ടാം പിണറായി സർക്കാരിൻ്റെ അവസാനത്തെ ബജറ്റ്

'നടന്നത് ദൗര്‍ഭാഗ്യകരമായ അപകടം, രാഷ്ട്രീയവത്ക്കരിക്കരുത്'; അജിത് പവാറിന്റെ മരണത്തില്‍ ശരത് പവാർ