'മുതുകില്‍ ചവിട്ടി, ലാത്തികൊണ്ട് അടിച്ചു'; വിദ്യാര്‍ത്ഥിയ്ക്ക് പൊലീസിന്റെ ക്രൂര മര്‍ദ്ദനം; തല്ലി ചതച്ചത് ഇതര സംസ്ഥാന തൊഴിലാളിയുടെ മകനെ

ആലപ്പുഴ മണ്ണഞ്ചേരിയില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ പൊലീസ് സ്റ്റേഷനില്‍ വിളിച്ച് വരുത്തി മര്‍ദ്ദിച്ചതായി പരാതി. ഇതര സംസ്ഥാന തൊഴിലാളി യൂസഫിന്റെ മകന്‍ ബര്‍ക്കത്ത് അലിയെയാണ് മര്‍ദ്ദിച്ചത്. വിദ്യാര്‍ത്ഥിയുടെ മുതുകില്‍ ചവിട്ടിയതായും ലാത്തികൊണ്ട് അടിച്ചതായും പരാതിയുണ്ട്. വാഹനാപകടവുമായി ബന്ധപ്പെട്ടാണ് കുട്ടിയെ സ്റ്റേഷനിലേക്ക് വിളിച്ച് വരുത്തിയത്.

ആലപ്പുഴ മണ്ണഞ്ചേരി പൊലീസ് സ്റ്റേഷനിലാണ് സംഭവം നടന്നത്. സ്റ്റേഷനിലെ ക്യാമറയില്ലാത്ത സ്ഥലത്ത് വച്ചായിരുന്നു പൊലീസിന്റെ മൂന്നാം മുറ അരങ്ങേറിയത്. കഴിഞ്ഞ വ്യാഴാഴ്ച വിദ്യാര്‍ത്ഥി സഞ്ചരിച്ച ഇലക്ട്രിക് സ്‌കൂട്ടര്‍ ഒരു പെണ്‍കുട്ടിയുടെ വാഹനത്തില്‍ കൂട്ടിയിടിച്ചിരുന്നു. ഇതേ തുടര്‍ന്ന് പൊലീസ് വിദ്യാര്‍ത്ഥിയെ സ്റ്റേഷനിലേക്ക് വിളിച്ച് വരുത്തി. പൊലീസ് സ്റ്റേഷനില്‍ നടന്ന ചര്‍ച്ചയില്‍ വിഷയം തീര്‍പ്പാക്കിയിരുന്നു.

കഴിഞ്ഞ ദിവസം വിദ്യാര്‍ത്ഥിയെ വീണ്ടും സ്റ്റേഷനില്‍ വിളിച്ച് വരുത്തി. ഇതേ തുടര്‍ന്ന് പത്താം ക്ലാസുകാരന്‍ മാതാപിതാക്കള്‍ക്കൊപ്പമാണ് സ്റ്റേഷനില്‍ എത്തിയത്. ഇവരോട് ആയിരം രൂപ അടയ്ക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടു. എന്നാല്‍ വിഷയം നേരത്തെ പരിഹരിച്ചതാണെന്നും ഇനി പണം നല്‍കാനാവില്ലെന്നും ഇവര്‍ അറിയിച്ചു.

ഇതേ തുടര്‍ന്ന് പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിയെ ആറ് മണിക്കൂര്‍ സ്റ്റേഷനില്‍ ഇരുത്തി. ഈ സമയം കുട്ടിയെ മാതാപിതാക്കളെ കാണാന്‍ അനുവദിച്ചില്ല. ഇതിനിടയിലാണ് കുട്ടിയെ സ്റ്റേഷനിലെ ക്യാമറ ഇല്ലാത്ത സ്ഥലത്തെത്തിച്ച് മര്‍ദ്ദിച്ചതായി ആരോപണമുള്ളത്. വിദ്യാര്‍ത്ഥിയുടെ ശരീരത്ത് മര്‍ദ്ദനമേറ്റതിന്റെ അടയാളങ്ങളുണ്ടെന്ന് ചികിത്സ തേടിയ ചെട്ടികാട് സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടര്‍ അറിയിച്ചു. എന്നാല്‍ വിദ്യാര്‍ത്ഥി പ്രായപൂര്‍ത്തിയാകാത്ത ആളാണെന്ന് അറിയില്ലെന്നായിരുന്നു പൊലീസിന്റെ വാദം.

Latest Stories

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി