ഹൈക്കോടതി ഉത്തരവില്‍ തൃശൂര്‍ പൂരം നടത്താന്‍ സാധിക്കില്ല; സുപ്രീംകോടതിയെ സമീപിക്കും; ഇല്ലെങ്കില്‍ പൂരം ഉപേക്ഷിക്കേണ്ടിവരുമെന്ന് തിരുവമ്പാടി- പാറമേക്കാവ് ദേവസ്വങ്ങള്‍

ഹൈകോടതിയുടെ പുതിയ ഉത്തരവ് അനുസരിച്ച് തൃശൂര്‍ പൂരം നടത്താന്‍ സാധിക്കില്ലെന്നും പൂരം തന്നെ ഉപേക്ഷിക്കേണ്ടിവരുമെന്നും തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങള്‍. ഹൈക്കോടതി മാര്‍ഗനിര്‍ദേശങ്ങള്‍ക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുന്ന കാര്യം ആലോചനയിലാണെന്നും ഭാരവാഹികള്‍ വ്യക്തമാക്കി.
പകല്‍ ആനകളെ എഴുന്നള്ളിക്കുന്നതിന് കടുത്ത നിയന്ത്രണമാണ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്.

വെളുപ്പിന് കണിമംഗലം ശാസ്താവ് വരുന്നത് മുതല്‍ ഉച്ചക്ക് പാറമേക്കാവിലമ്മ എഴുന്നള്ളുന്നത് വരെയുള്ള എഴുന്നള്ളിപ്പുകള്‍ ഇതുപ്രകാരം നടത്താനാവില്ല. മൂന്നു മീറ്റര്‍ അകലം പാലിച്ചാല്‍ തെക്കേ ഗോപുരനടയിലും പാറമേക്കാവ് ക്ഷേത്രത്തിനു മുന്നിലും ആനകളെ നിര്‍ത്താനുമാവില്ല. കുടമാറ്റത്തിന് 15 ആനകളെ അണിനിരത്താനും സാധിക്കില്ല. ഇതുകൊണ്ടാണ് പൂരം ഉപേക്ഷിക്കേണ്ട സാഹചര്യമാണെന്ന് പറയുന്നതെന്ന് ദേവസ്വങ്ങള്‍ പറഞ്ഞു.

നാളെ വിപുലമായ പ്രതിഷേധ കണ്‍വെന്‍ഷന്‍ തൃശൂരില്‍ ചേരുന്നുണ്ട്. ഘട്ടംഘട്ടമായി കൂടുതല്‍ സമരപരിപാടികളിലേക്കു നീങ്ങാനാണ് ദേവസ്വങ്ങളുടെ നീക്കം. ആറാട്ടുപുഴയില്‍ ഇന്ന് വൈകീട്ട് പ്രതിഷേധ പ്രതീകാത്മക പൂരം സംഘടിപ്പിക്കുന്നുണ്ട്.

തൃശൂര്‍ ജില്ലയിലെ 1600 ഉത്സവങ്ങളുടെ എഴുന്നള്ളിപ്പുകള്‍ പ്രതിസന്ധിയിലാണ്. പുതിയ ആനകള്‍ കേരളത്തില്‍ വരുന്നില്ല. നിലവിലുള്ള ആനകളെ എഴുന്നള്ളിക്കാന്‍ നിയമപരമായ തടസ്സമുണ്ടെന്നും ദേവസ്വങ്ങള്‍ പറഞ്ഞു.

എഴുന്നള്ളിപ്പില്‍ ആനകള്‍ തമ്മില്‍ 3 മീറ്റര്‍ അകലം, പൊതുവഴിയില്‍ രാവിലെ 9നും വൈകിട്ട് 5നും ഇടയില്‍ ആനകളെ ഉപയോഗിച്ചുള്ള പരിപാടികള്‍ പാടില്ല, രാത്രി പത്തുമണിക്കും രാവിലെ നാലിനും ഇടയില്‍ ആനകളെ യാത്ര ചെയ്യിക്കരുത്, ദിവസത്തില്‍ 8 മണിക്കൂര്‍ വിശ്രമം, തുടര്‍ച്ചയായി 3 മണിക്കൂറില്‍ കൂടുതല്‍ ആനകളെ എഴുന്നള്ളിക്കരുത്, ദിവസം 30 കിലോമീറ്ററില്‍ കൂടുതല്‍ നടത്തുകയോ 125 കി.മീയില്‍ കൂടുതല്‍ വാഹനത്തില്‍ കൊണ്ടുപോകരുത് തുടങ്ങി ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട മാര്‍ഗരേഖ ഹൈക്കോടതി നവംബറില്‍ പുറത്തിറക്കിയിരുന്നു.

Latest Stories

ഞാൻ വിരമിക്കൽ പ്രഖ്യാപിച്ചത് ആ ഒരു കാരണം കൊണ്ടാണ്, എനിക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു അത്: യുവരാജ് സിങ്

'പൂച്ച പെറ്റുകിട‌ക്കുന്ന ഖജനാവ്'; ബജറ്റിൽ ജനങ്ങൾ വിശ്വസിക്കരുത്, പത്ത് വർഷം ചെയ്യാതിരുന്ന കാര്യങ്ങൾ ചെയ്യുമെന്ന് പ്രഖ്യാപിക്കുകയാണ്; ആളുകളെ കബളിപ്പിക്കാനുള്ള ബജറ്റെന്ന് വി ഡി സതീശൻ

'രണ്ടു മണിക്കൂറും 53 മിനിട്ടും'; തോമസ് ഐസക്കിനും ഉമ്മൻചാണ്ടിക്കും ശേഷം കേരള നിയമസഭയിലെ ദൈര്‍ഘ്യമേറിയ നാലാമത്തെ ബജറ്റ് അവതരിപ്പിച്ച് കെഎൻ ബാലഗോപാൽ

Kerala Budget 2026: ക്ഷേമ പെൻഷനായി 14500 കോടി വകയിരുത്തി സർക്കാർ; സ്ത്രീ സുരക്ഷ പെൻഷന് 3820 കോടി

Kerala Budget 2026: 'എസ്ഐആർ മത ന്യൂനപക്ഷങ്ങളിൽ വലിയ ആശങ്ക ഉണ്ടാക്കുന്നു'; പരിഹരിക്കാനായി എല്ലാ പൗരന്മാർക്കും കേരളത്തിൽ നേറ്റിവിറ്റി കാർഡ്

ബജറ്റ് 2026: ആശമാർക്കും അങ്കണവാടി വർക്കർമാർക്കും ആശ്വാസം, 1000 കൂട്ടി ധനമന്ത്രിയുടെ പ്രഖ്യാപനം; ഹെൽപ്പൽമാർക്ക് 500 രൂപയും വർധിപ്പിച്ചു

Kerala Budget 2026; പ്രധാന പ്രഖ്യാപനങ്ങൾ

'സംസ്ഥാനങ്ങളുടെ സാമ്പത്തിക അധികാരം കേന്ദ്രം കവര്‍ന്നെടുക്കുന്നു'; ബജറ്റ് പ്രസംഗത്തില്‍ കേന്ദ്രത്തെ രൂക്ഷമായി വിമര്‍ശിച്ച് ധനമന്ത്രി

'അപകടത്തിൽപ്പെട്ടവർക്ക് ആദ്യ അഞ്ചു ദിവസം സൗജന്യ ചികിത്സ, തൊഴിലുറപ്പ് പദ്ധതിക്കായി 1000 കോടി'; വമ്പൻ പ്രഖ്യാപനങ്ങളുമായി രണ്ടാം പിണറായി സർക്കാരിൻ്റെ അവസാനത്തെ ബജറ്റ്

'നടന്നത് ദൗര്‍ഭാഗ്യകരമായ അപകടം, രാഷ്ട്രീയവത്ക്കരിക്കരുത്'; അജിത് പവാറിന്റെ മരണത്തില്‍ ശരത് പവാർ