മന്ത്രി ആര്‍ ബിന്ദുവിനെതിരായ നീക്കങ്ങള്‍ക്ക് കേന്ദ്ര പിന്തുണയില്ല; സന്ദീപ് വാര്യരുടെ അപേക്ഷ തള്ളി അറ്റോര്‍ണി ജനറല്‍

സുപ്രീംകോടതി കേന്ദ്രനയങ്ങളോട് ചേര്‍ന്ന് നില്‍ക്കുന്നുവെന്ന മന്ത്രി ആര്‍. ബിന്ദുവിന്റെ പ്രസ്താവനക്കെതിരെ ക്രിമിനല്‍ കോടതിയലക്ഷ്യത്തിന് അനുമതി നല്‍കണമെന്ന അപേക്ഷ തള്ളി. ബിജെപി നേതാവായ സന്ദീപ് വാര്യരുടെ അപേക്ഷയാണ് അറ്റോര്‍ണി ജനറല്‍ ആര്‍. വെങ്കിട്ടരമണി തള്ളിയത്. ബിന്ദു നടത്തിയ പരാമര്‍ശങ്ങള്‍ കോടതി അലക്ഷ്യത്തിന്റെ പരിധിയില്‍ വരില്ലെന്ന് അറ്റോര്‍ണി ജനറല്‍ വ്യക്തമാക്കി.

സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. രാജശ്രീ എം.എസിന്റെ നിയമനം റദ്ദാക്കിക്കൊണ്ടുള്ള വിധിക്കെതിരെ വിദ്യാഭ്യാസമന്ത്രി ആര്‍. ബിന്ദു നടത്തിയ അഭിപ്രായ പ്രകടനം സുപ്രീം കോടതിയെ അപകീര്‍ത്തിപ്പെടുത്തുന്നതും, ഇകഴ്ത്തി കാണിക്കുന്നതുമാണെന്നും അറ്റോര്‍ണി ജനറലിന് നല്‍കിയ അപേക്ഷയില്‍ ആരോപിച്ചിരുന്നു. നവംബര്‍ 18-ന് മന്ത്രി കൊച്ചിയില്‍ നടത്തിയ അഭിപ്രായ പ്രകടനത്തിന് എതിരെയാണ് നടപടി ആവശ്യപ്പെട്ടുളള അപേക്ഷ സന്ദീപ് നല്‍കിയത്.

ബിന്ദുവിന്റെ പരാമര്‍ശങ്ങള്‍ 1971 ലെ കോടതി യലക്ഷ്യ നിയമത്തിലെ 15 (1) (ബി) പ്രകാരം കോടതി അലക്ഷ്യത്തിന്റെ പരിധിയില്‍ വരില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അറ്റോര്‍ണി ജനറല്‍ ആവശ്യം തള്ളിയത്. ‘സുപ്രീം കോടതി പോലും കേന്ദ്ര നയങ്ങള്‍ക്ക് ഒപ്പം നില്‍ക്കുകയാണ്. ഉന്നത വിദ്യാഭ്യാസ രംഗത്ത് പിടിമുറുക്കുന്നതിനായി കേന്ദ്രീകരണം നടപ്പാക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ഇത് നമ്മുടെ ബഹുസ്വരതയെ തകര്‍ക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഈ നയങ്ങള്‍ക്ക് ഒപ്പം ചേര്‍ന്ന് പോകുന്നതാണ് സുപ്രീം കോടതി വിധിയെന്നായിരുന്നു ബിന്ദു നടത്തിയ പ്രസ്താവന. തന്റെ അപേക്ഷ തള്ളിയ എജിയുടെ നടപടിക്ക് എതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് സന്ദീപ് വാര്യര്‍ ഫേസ്ബുക്കിലൂടെ അറിയിച്ചു.

കുറിപ്പിന്റെ പൂര്‍ണരൂപം:

മന്ത്രി ആര്‍. ബിന്ദു നടത്തിയ കോടതി അലക്ഷ്യ പരാമര്‍ശത്തിനെതിരെ നിയമനടപടി സ്വീകരിക്കാനുള്ള അനുമതിക്കായി ഞാന്‍ ബഹു അറ്റോര്‍ണി ജനറലിന് നല്‍കിയ അപേക്ഷ തിരസ്‌കരിച്ചതായി അറിയിച്ചിട്ടുണ്ട് . ഈ തീരുമാനത്തെ ബഹു. സുപ്രീം കോടതിയില്‍ അടുത്ത ആഴ്ച തന്നെ ചലഞ്ച് ചെയ്യാനുള്ള നടപടികള്‍ ആരംഭിച്ചു . നിയമ പോരാട്ടവുമായി മുന്നോട്ട് പോകും .

Latest Stories

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ