വിവാഹപ്രായം ഉയര്‍ത്തുന്നതിന് പിന്നില്‍ ഹിന്ദുത്വ അജണ്ടയെന്ന് കാസിം ഇരിക്കൂര്‍

പെണ്‍കുട്ടികളുടെ വിവാഹപ്രായം കുറഞ്ഞത് 18 ല്‍ നിന്ന് 21 ആക്കി ഉയര്‍ത്താനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തെ വിമര്‍ശിച്ച് ഐഎന്‍എല്‍ സംസ്ഥാന സെക്രട്ടറി കാസിം ഇരിക്കൂര്‍. മോദി സര്‍ക്കാരിന്റെ ഈ നീക്കത്തിന് പിന്നില്‍ ഹിന്ദുത്വ ഫാഷിസ്റ്റ് അജണ്ടയാണെന്ന് അദ്ദേഹം ആരോപിച്ചു. രാജ്യത്തെ സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ ഇത് കൊണ്ട് മാത്രം പരിഹരിക്കാനാവില്ല. കേന്ദ്രത്തിന്റെ പുതിയ നീക്കത്തിന് പിന്നില്‍ ദുരുദ്ദേശമാണെന്നും കാസിം ഇരിക്കൂര്‍ പറഞ്ഞു.

സ്ത്രീ സമൂഹം നേരിടുന്ന അടിസ്ഥാനപ്രശ്നങ്ങള്‍ കേന്ദ്രം അവഗണിക്കുകയാണ്. അതിന് പകരം വിവാഹപ്രായ വിഷയത്തില്‍ കൈകടത്തുന്നതിന് പിന്നില്‍ മറ്റ് ലക്ഷ്യങ്ങളാണ്. വ്യക്തി നിയമങ്ങളാല്‍ നിയന്ത്രിക്കപ്പെടുന്ന വിവാഹം, വിവാഹ മോചനം തുടങ്ങിയ വിഷയങ്ങളിലേക്കുള്ള സര്‍ക്കാരിന്റെ കടന്നു കയറ്റം ഏകീകൃത സിവില്‍ കോഡിനുവേണ്ടി സംഘപരിവാര്‍ കൊണ്ടുനടക്കുന്ന ഗൂഢപദ്ധതിയുടെ ഭാഗമാണ്.

വിവാഹപ്രായം 16 ല്‍ നിന്ന് 18 ആക്കിക്കൊണ്ട് 1978 ല്‍ ശാര്‍ദാ ആക്ട് ഭേദഗതി ചെയ്തത് യുക്തിഭദ്രമായ കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിലാണ്. തങ്ങളുടെ ജനപ്രതിനിധികളെ തിരഞ്ഞെടുക്കാന്‍ അവകാശമുള്ള ഒരു പെണ്‍കുട്ടിക്ക് ഇണയെ കൂടി തെരഞ്ഞെടുക്കാന്‍ നല്‍കിയ സ്വാതന്ത്ര്യമാണ് അവിടെ ഉയര്‍ത്തിപ്പിടിച്ചത്. ഇപ്പോള്‍ അതിന് മേല്‍ കൈവയ്ക്കുന്നതില്‍ ഗൂഢ ലക്ഷ്യങ്ങളുണ്ട്.

സ്ത്രീകളുടെ ആരോഗ്യം, പോഷകാഹാരം, അന്തസ്സാര്‍ന്ന തൊഴില്‍ തുടങ്ങിയ അടിസ്ഥാന അവകാശങ്ങളെല്ലാം അവര്‍ക്ക് ഉറപ്പാക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു. പൗരസമൂഹത്തിന്റെ ജൈവികമായ വികാസത്തെ തടസ്സപ്പെടുത്തുന്ന ഒന്നിനെയും സര്‍ക്കാരിന് വകവച്ച് കൊടുക്കേണ്ടതില്ലെന്ന് കാസിം ഇരിക്കൂര്‍ പ്രസ്താവനയില്‍ പറഞ്ഞു.

Latest Stories

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി

9ാം ദിവസവും രാഹുല്‍ ഒളിവില്‍ തന്നെ; മുൻകൂര്‍ ജാമ്യാപേക്ഷയുമായി ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും, രാഹുല്‍ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കം ഊര്‍ജിതമാക്കി എസ്‌ഐടി