കോൺഗ്രസ് വിട്ടെന്ന് പറഞ്ഞ് കപില്‍ സിബലിനെ ആക്ഷേപിക്കാനില്ല; കെ.സി വേണു​ഗോപാൽ

കോൺഗ്രസ്  വിട്ടെന്ന് പറഞ്ഞ് കപിൽ സിബലിനെ ആക്ഷേപിക്കാനില്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ. തെറ്റുകൾ ഉൾകൊണ്ട് തിരിച്ചുവരാനുള്ള ശ്രമത്തിലാണ് കോൺഗ്രസ്. അദ്ദേഹം പാർട്ടി വിട്ടത് ഒരിക്കലും തിരിച്ചടിയല്ലന്നും കെ.സി വേണുഗോപാൽ പറഞ്ഞു. പുറത്തുപോകുന്നവരെ ആക്ഷേപിക്കാനില്ല.

ഉന്നത നിലവാരമുള്ള കത്താണ് കപിൽ സിബൽ പാർട്ടിക്ക് അയച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജി23യുടെ ലക്ഷ്യങ്ങൾക്ക് ഘടകവിരുദ്ധമാണ് കപിൽ സിബലിന്റെ നടപടിയെന്നാണ് കപിൽ പാർട്ടി വിട്ടതിനെപ്പറ്റി കോൺഗ്രസ് നേതാവ് പിജെ കുര്യൻ പറഞ്ഞത്.

കോൺഗ്രസിൽ വിമത ശബ്ദം ഉയർത്തിയ നേതാക്കളിൽ പ്രമുഖനായിരുന്ന കപിൽ സിബൽ മെയ് 16 നാണ് കോൺഗ്രസ് നേതൃത്വത്തിന് രാജിക്കത്ത് നൽകിയത്. നേതൃത്വവുമായി കലഹിച്ചുനിന്ന മുതിർന്ന കോൺഗ്രസ് നേതാവ് കപിൽ സിബൽ പാർട്ടി വിട്ടത് പ്രഖ്യാപിച്ചത് ഇന്ന് ഉച്ചയോടെയാണ്. രാജ്യസഭയിലേക്ക് സമാജ്‌വാദി പാർട്ടി പിന്തുണയോടെ സ്വതന്ത്രസ്ഥാനാർഥിയായി മൽസരിക്കും.

സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവിനൊപ്പം ഉത്തർ പ്രദേശ് വിധാൻ സഭയിൽ എത്തിയാണ് സിബൽ നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്. ദേശീയ രാഷ്ട്രീയത്തിൽ കോൺഗ്രസിന് വലിയ തിരിച്ചടിയാണ് കപിൽ സിബലിന്റെ കൂറുമാറ്റം.

കഴിഞ്ഞ ആഴ്ച ആയിരുന്നു ഗുജറാത്തിലെ നേതാവ് ഹാർദ്ദിക് പട്ടേൽ ഗുരുതര വിമർശനങ്ങൾ ഉന്നയിച്ച് കോൺഗ്രസ് വിട്ടത്. നിലവിൽ യുപിയിൽ നിന്നുള്ള കോൺഗ്രസ് രാജ്യസഭാംഗമാണ് കപിൽ. നരേന്ദ്രമോദിക്കെതിരെ വിശാലസഖ്യമുണ്ടാക്കുകയാണ് തന്റെ ലക്ഷ്യമെന്നും അദ്ദേഹം വിശദീകരിച്ചിരുന്നു.

Latest Stories

രാജ്യത്തെ വിമാന സര്‍വീസുകള്‍ ഏതുനിമിഷവും നിലച്ചേക്കാമെന്ന് വിമാനക്കമ്പനികളുടെ കൂട്ടായ്മ; ഇന്ധനവില കുതിച്ചുയര്‍ന്നതോടെ എയര്‍ ഇന്ത്യ അടക്കം കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് കത്തയച്ചു

ഡല്‍ഹി ഹൈക്കോടതിയില്‍ ഓണ്‍ലൈന്‍ വാദത്തിനിടെ സ്‌ക്രീനില്‍ അശ്ലീല ദൃശ്യങ്ങള്‍; കോടതിയുടെ വീഡിയോ കോണ്‍ഫറന്‍സിങ് സംവിധാനം അധികൃതര്‍ നിര്‍ത്തിവെച്ചു

കൊട്ടാരക്കരയിൽ മകൻ അമ്മയെ വെട്ടിപ്പരിക്കേൽപ്പിച്ചു; മകൻ കസ്റ്റഡിയിൽ

നിതിൻ രാജിന്റെ മരണം: അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി, കുടുംബത്തിന്റെ പരാതിയും ലോൺ ആപ്പ് കേസും അന്വേഷിക്കും

ഇടുക്കിയിൽ തൊഴിലാളിക്ക് മൂർഖൻ പാമ്പിന്റെ കടിയേറ്റു

നിയുക്ത മുഖ്യമന്ത്രി വി. ഡി. സതീശന്‍ എന്ന് വിശേഷിപ്പിച്ച് ഫ്‌ലക്‌സ് ബോര്‍ഡ്; കോണ്‍ഗ്രസില്‍ ഫ്‌ലക്‌സ് ബോര്‍ഡ് യുദ്ധം മുറുകുന്നു

അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

കേസെടുക്കാൻ മാത്രമുള്ള ആക്രമണങ്ങൾ ഇന്നലെ നടന്നിട്ടില്ല,ഹർത്താലിൽ പങ്കെടുത്തവർക്കെതിരെയുള്ള കേസുകൾ പിൻവലിക്കണം; കേരളത്തിലെ ജനങ്ങൾ സമരം വിജയിപ്പിച്ചു :കൊടിക്കുന്നിൽ സുരേഷ്

മില്‍മയ്ക്ക് വില കൂട്ടാന്‍ തീരുമാനം; ലിറ്ററിന് നാല് രൂപ വര്‍ധിപ്പിക്കും

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ പശ്ചിമ ബംഗാളില്‍ പരക്കെ അക്രമം; കേന്ദ്രസേന ബിജെപിയുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന് മമത