കണ്ണൂർ- ആലപ്പുഴ എക്സിക്യൂട്ടീവ് എക്സ്പ്രസ് പാളം തെറ്റി; ആളപായമില്ല, വൻ ദുരന്തം ഒഴിവായത് തലനാരിഴയ്‌ക്ക്

കണ്ണൂർ- ആലപ്പുഴ എക്സിക്യൂട്ടീവ് എക്സ്പ്രസ് കണ്ണൂർ റെയിൽവെ സ്റ്റേഷന് സമീപം പാളം തെറ്റി. കണ്ണൂർ- ആലപ്പുഴ എക്സിക്യൂട്ടീവിൻറെ രണ്ട് ബോഗികളാണ് പാളം തെറ്റിയത്. ഇന്ന് രാവിലെ 4.40ന് ട്രെയിൻ പുറപ്പെടാനായി പ്ലാറ്റ്ഫോമിലേക്ക് എത്തിക്കുമ്പോഴാണ് അപകടമുണ്ടായത്. അപകടം നടക്കുമ്പോൾ ട്രെയിനിൽ യാത്രക്കാരില്ലാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി.

ട്രെയിൻ പ്ലാറ്റ്ഫോമിലേക്ക് കൊണ്ടുവരുന്നതിനിടെ ട്രെയിൻറെ ഏറ്റവും പിന്നിലായുള്ള രണ്ടു ബോഗികളാണ് പാളം തെറ്റിയത്. ബോഗികൾ പാളം തെറ്റിയപ്പോൾ സിഗ്നൽ ബോക്സ് ഉൾപ്പെടെ തകർന്നു. പ്രധാന പാതയ്ക്ക് സമാന്തരമായുള്ള പാളത്തിലാണ് സംഭവം നടന്നത്. അതിനാൽ തന്നെ ട്രെയിൻ സർവീസുകളെ ബാധിച്ചിട്ടില്ല. ഈ രണ്ട് ബോഗികളും വേർപ്പെടുത്തിയ ശേഷമാണ് ട്രെയിൻ യാത്ര ആരംഭിച്ചത്.

രാവിലെ 5.10നു പുറപ്പെടേണ്ട ട്രെയിൻ ഒന്നര മണിക്കൂറിലധികം വൈകി 6.43നാണ് കണ്ണൂരിൽ നിന്നു പുറപ്പെട്ടത്. ബോഗികൾ മാറ്റുന്നതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. ട്രെയിൻ പാളം തെറ്റിയ സംഭവത്തെക്കുറിച്ചുള്ള കാരണം പരിശോധിച്ചു വരുകയാണെന്ന് റെയിൽവേ അറിയിച്ചു.

Latest Stories

എനിക്ക് വെറൈറ്റി ഷോട്ടുകൾ കളിക്കാനറിയാം, പക്ഷെ ടീം വിജയിക്കാൻ വേണ്ടി ഇന്ന് അത് വേണ്ടെന്നു വെച്ചു: തിലക് വർമ്മ

ബാറ്റിംഗിൽ തിലക് കാണിക്കുന്നത് കണ്ടു ദേഷ്യം വന്നു, അതുകൊണ്ടാണ് ഞാൻ അലറിയത്: ഹാർദിക് പാണ്ഡ്യ

100-ന്റെ തിളക്കത്തിൽ തിലക്; വിജയപാതയിൽ മുംബൈ ഇന്ത്യൻസ്

ഇടുക്കിയിൽ അനുജൻ ജ്യേഷ്ഠനെ കുത്തികൊന്നു; പ്രതി പിടിയിൽ

ഋതുരാജിനെ മാറ്റി സഞ്ജുവിനെ നായകനാക്കണം, ഗെയ്ക്‌വാദ് ഫോമിൽ വരണമെങ്കിൽ അവന്റെ ശ്രദ്ധ ബാറ്റിംഗിൽ തന്നെയാകണം: എസ് ബദ്രിനാഥ്

സാധാരണ തോൽക്കുമ്പോൾ ഞങ്ങൾ പെട്ടന്ന് തന്നെ ഡ്രസിങ് റൂമിലേക്ക് ഓടുമായിരുന്നു, എന്നാൽ ഈ ജയത്തിന് ശേഷം കുറച്ച് നേരം അവിടെ നിൽക്കാൻ പറ്റി: അജിൻക്യ രഹാനെ

'സഞ്ജു ഉണ്ട്, പക്ഷെ ചെന്നൈക്ക് ഇപ്പോൾ ധോണിയെയാണ് ആവശ്യം'; തുറന്നടിച്ച് മുൻ താരം

എഡിജിപി ശ്രീജിത്തിന് എതിരെ ഹൈക്കോടതി ഉത്തരവിട്ട അന്വേഷണം അട്ടിമറിക്കാന്‍ ആസൂത്രിത ശ്രമം നടക്കുന്നതായി പരാതി; ബിഗ് ടിവിയെ കൂട്ടുപിടിച്ച് നടത്തിയ വാര്‍ത്ത കോടതിയലക്ഷ്യമെന്നും ഡിജിപിയ്ക്ക് പരാതി

ഇങ്ങനെ പോയാൽ റുതുരാജിന് പകരം സഞ്ജു നായകനാകും, അത് ഉടനെ നമുക്ക് കാണാം: രവിചന്ദ്രൻ അശ്വിൻ

ഭൂട്ടാൻ വാഹന കള്ളക്കടത്ത്: കോടികളുടെ നികുതി വെട്ടിച്ച് രാജ്യത്തേക്ക് കടത്തിയത് 15,000ത്തിലധികം വാഹനങ്ങള്‍