സി.കെ ആശയ്ക്ക് പരിഗണന ലഭിച്ചില്ലെന്ന വാദം തള്ളി കാനം; ഒരു പരാതിയും ഉയര്‍ന്നിട്ടില്ലെന്ന് വി.എന്‍ വാസവന്‍

വൈക്കം സത്യാഗ്രഹ ശതാബ്ദി ആഘോഷത്തിന്റെ പരസ്യത്തില്‍ നിന്ന് സികെ ആശ എംഎല്‍എയെ ഒഴിവാക്കിയെന്ന ജില്ലാ കമ്മിറ്റിയുടെ വാദം പൂര്‍ണ്ണമായും തള്ളി പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ രംഗത്ത്. ജില്ലാ കമ്മറ്റിക്ക് ഇത്തരത്തിലൊരു ഒരു പരാതിയുള്ളതായി അറിയില്ല. പരിഗണന ലഭിച്ചില്ലെന്ന വാദം തെറ്റണെന്നും പാര്‍ട്ടിക്ക് പരിഭവമില്ലെന്നും കാനം വ്യക്തമാക്കി.

പരസ്യത്തില്‍ നിന്ന് എംഎല്‍എയെ ഒഴിവാക്കിയെന്ന സിപിഐയുടെ ആരോപണം തളളി സഹകരണ മന്ത്രി വി എന്‍ വാസവനും രംഗത്തുവന്നു. ഇതേക്കുറിച്ച് ഒരു പരാതിയും തന്റെ മുമ്പിലെത്തിയിട്ടില്ല. പരസ്യവുമായി ബന്ധപ്പെട്ട് പിആര്‍ഡിക്ക് തെറ്റ് പറ്റിയിട്ടുണ്ടെങ്കില്‍ പരിശോധിക്കും.

ഒരു കുറ്റവും ഇല്ലാതെ ഒരു വിവാദത്തിനും അവസരം നല്‍കാതെയുമാണ് പരിപാടി നടത്തിയതെന്നും സംഘാടകരിലൊരാളുകൂടിയായ മന്ത്രി വാസവന്‍ വ്യക്തമാക്കി. പരസ്യത്തില്‍ നിന്ന് സി കെ ആശ എംഎല്‍എയെ മാറ്റി നിര്‍ത്തിയെന്നായിരുന്നു സിപിഐയുടെ പരാതി.

പ്രചാരണം അവാസ്തവമാണെന്ന് സികെ ആശ എംഎല്‍എയും വ്യക്തമാക്കിയിരുന്നു. സത്യാഗ്രഹത്തിന്റെ നൂറാം വാര്‍ഷിക ആഘോഷ ചടങ്ങുകളുമായി ബന്ധപ്പെട്ട് എല്ലാ കാര്യങ്ങളിലും തന്നെ ഉള്‍പ്പെടുത്തുകയും അഭിപ്രായം ആരായുകയും ചെയ്തിട്ടുണ്ടെന്നും എംഎല്‍എ പ്രതികരിച്ചിരുന്നു.

സിപിഐ കോട്ടയം ജില്ലാ സെക്രട്ടറി വി ബി ബിനുവാണ് പരാതി ഉന്നയിച്ച് രംഗത്തെത്തിയത്. എംഎല്‍എയെ ഒഴിവാക്കിയത് പരിപാടിയുടെ ശോഭ കെടുത്തി. പരസ്യത്തില്‍ നിന്നും ഒഴിവാക്കിയതില്‍ സിപിഐക്ക് പരാതിയുണ്ടെന്നും ഇത് സര്‍ക്കാരിനെ അറിയിച്ചുവെന്നും വി ബി ബിനു പറഞ്ഞിരുന്നു.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക