കാനം രാജേന്ദ്രന്‍ വിടവാങ്ങി

സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അന്തരിച്ചു. കൊച്ചിയിലെ അമൃതാ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. 73 വയസായിരുന്നു.2015 മുതല്‍ സി പി ഐ സംസ്ഥാനസെക്രട്ടറിയായി തുടരുകയായിരുന്നു. പിണറായി വിജയന്‍കഴിഞ്ഞാല്‍ ഇടതുമുന്നണിയിലെ ഏറ്റവും കരുത്തനായ നേതാവായിരുന്നു കാനം രാജേന്ദ്രന്‍. കടുത്ത പ്രമേഹം മൂലം ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് അദ്ദേഹത്തിന്റെ കാല്‍പ്പാദം മുറിച്ചുമാറ്റിയിരുന്നു. മൂന്ന് തവണ അദ്ദേഹം സി പി ഐയുടെ സംസ്ഥാന സെക്രട്ടറിയായിരുന്നു.

ഇന്ന് ഉച്ചയോടെ അദ്ദേഹത്തിന് ഹൃദയാഘാതം ഉണ്ടായി എന്ന് ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു. അതേ തുടര്‍ന്ന് അദ്ദേഹത്തെ ക്രിട്ടിക്കല്‍ ഐ സി യുവിലേക്ക് മാറ്റിയിരുന്നു. കുടുംബാംഗങ്ങളും അദ്ദേഹത്തോടൊപ്പം ആശുപത്രിയില്‍ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. കുറെ നാളുകളായി അദ്ദേഹം കടുത്ത അനാരോഗ്യത്തെത്തുടര്‍ന്ന് അമൃതയില്‍ ചകില്‍സയില്‍ തുടരുകയായിരുന്നു.

1982 ലും 87 ലും വാഴൂരില്‍ നിന്നും നിയമസഭയിലെത്തിയിരുന്നു. അതിന് ശേഷം സി പി ഐ യുടെ ട്രേഡ് യൂണിയന്‍ ഐ ഐ ടി യു സി യുടെ ജനറല്‍ സെക്രട്ടറിയായിരുന്നു. സി പി ഐ യുടെ വിദ്യാര്‍ത്ഥി യുവജന പ്രസ്ഥാനങ്ങളിലൂടെ രാഷ്ട്രീയത്തിലെത്തിയ കാനം രാജേന്ദ്രന്‍ സി പി ഐയുടെ കരുത്തനായ നേതാക്കളില്‍ ഒരാളായി അറിയപ്പെട്ടിരുന്നു.2012 മുതല്‍ സി പി ഐ യുടെ ദേശീയ എക്‌സിക്കുട്ടീവ് അംഗമായിരുന്നു അദ്ദേഹം.

Latest Stories

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ പശ്ചിമ ബംഗാളില്‍ പരക്കെ അക്രമം; കേന്ദ്രസേന ബിജെപിയുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന് മമത

മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തഭൂമിയിൽ വീണ്ടും മോഷണം; ഫർണീച്ചറടക്കം ഒന്നരലക്ഷം രൂപയുടെ സാധനങ്ങൾ മോഷണം പോയി

പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റ് 2026 'എക്സലന്‍സ് റീഇമാജിന്‍ഡ്'; ഇന്ത്യയിലെ പ്രശസ്ത ബിസിനസ് കോണ്‍ക്ലേവ്, പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റിന്റെ മൂന്നാം പതിപ്പ് കൊച്ചിയില്‍

സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്; പവന് 320 രൂപ കൂടി

89 സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തും, ബേപ്പൂരിൽ ജയിക്കും; പിണറായി പരാജയപ്പെട്ടാലും ഞെട്ടണ്ട: സർവേ റിപ്പോർട്ടുമായി പി. വി. അൻവർ

ലോഡ് ഷെഡിങ്ങിനെതിരായ ജനങ്ങളുടെ പ്രതിഷേധം; രാത്രി സമയത്ത് ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകി കെഎസ്ഇബി ഉദ്യോഗസ്ഥർ

രഞ്ജിത്തിനെതിരെയായ ലൈംഗീക അതിക്രമ കേസ്: തെളിവുണ്ടെന്ന് എസ്‌ഐടി

വിരാട് കോഹ്ലിയാണ് തന്ത്രങ്ങൾ പറഞ്ഞു തരുന്നത്, അതുകൊണ്ട് തന്നെ വിക്കറ്റുകളും ലഭിക്കുന്നുണ്ട്: ഭുവനേശ്വർ കുമാർ

11 മണിക്കുള്ളിൽ ഡിജെ പാർട്ടികൾ അവസാനിപ്പിക്കാൻ നിർദേശം; കൊച്ചി സെന്‍ട്രല്‍ സബ് ഡിവിഷന്‍ പരിധിയില്‍ നിയന്ത്രണം

ഭുവിയെ ടീമിൽ എടുക്കാത്തത് അവന്റെ നഷ്ടമല്ല ഇന്ത്യയുടെ നഷ്ടമാണ്; തുറന്നടിച്ച് കെ ശ്രീകാന്ത്