കാനം രാജേന്ദ്രന്‍ വിടവാങ്ങി

സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അന്തരിച്ചു. കൊച്ചിയിലെ അമൃതാ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. 73 വയസായിരുന്നു.2015 മുതല്‍ സി പി ഐ സംസ്ഥാനസെക്രട്ടറിയായി തുടരുകയായിരുന്നു. പിണറായി വിജയന്‍കഴിഞ്ഞാല്‍ ഇടതുമുന്നണിയിലെ ഏറ്റവും കരുത്തനായ നേതാവായിരുന്നു കാനം രാജേന്ദ്രന്‍. കടുത്ത പ്രമേഹം മൂലം ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് അദ്ദേഹത്തിന്റെ കാല്‍പ്പാദം മുറിച്ചുമാറ്റിയിരുന്നു. മൂന്ന് തവണ അദ്ദേഹം സി പി ഐയുടെ സംസ്ഥാന സെക്രട്ടറിയായിരുന്നു.

ഇന്ന് ഉച്ചയോടെ അദ്ദേഹത്തിന് ഹൃദയാഘാതം ഉണ്ടായി എന്ന് ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു. അതേ തുടര്‍ന്ന് അദ്ദേഹത്തെ ക്രിട്ടിക്കല്‍ ഐ സി യുവിലേക്ക് മാറ്റിയിരുന്നു. കുടുംബാംഗങ്ങളും അദ്ദേഹത്തോടൊപ്പം ആശുപത്രിയില്‍ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. കുറെ നാളുകളായി അദ്ദേഹം കടുത്ത അനാരോഗ്യത്തെത്തുടര്‍ന്ന് അമൃതയില്‍ ചകില്‍സയില്‍ തുടരുകയായിരുന്നു.

1982 ലും 87 ലും വാഴൂരില്‍ നിന്നും നിയമസഭയിലെത്തിയിരുന്നു. അതിന് ശേഷം സി പി ഐ യുടെ ട്രേഡ് യൂണിയന്‍ ഐ ഐ ടി യു സി യുടെ ജനറല്‍ സെക്രട്ടറിയായിരുന്നു. സി പി ഐ യുടെ വിദ്യാര്‍ത്ഥി യുവജന പ്രസ്ഥാനങ്ങളിലൂടെ രാഷ്ട്രീയത്തിലെത്തിയ കാനം രാജേന്ദ്രന്‍ സി പി ഐയുടെ കരുത്തനായ നേതാക്കളില്‍ ഒരാളായി അറിയപ്പെട്ടിരുന്നു.2012 മുതല്‍ സി പി ഐ യുടെ ദേശീയ എക്‌സിക്കുട്ടീവ് അംഗമായിരുന്നു അദ്ദേഹം.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ