കനകമല ഐ.എസ് കേസ്; ആറ് പ്രതികള്‍ കുറ്റക്കാര്‍, ഒരാളെ വെറുതെ വിട്ടു

കണ്ണൂരിലെ കനകമലയിൽ ഇസ്ലാമിക തീവ്രവാദ സംഘടനയായ ഐഎസ് ബന്ധമുള്ളവർ ഒത്തുചേര്‍ന്ന് ആക്രമണത്തിന് ഗൂഢാലോചന നടത്തിയെന്ന കേസില്‍ ആറ് പ്രതികള്‍ കുറ്റക്കാര്‍. കേസിലെ ആറാം പ്രതി ജാസിമിനെ വെറുതെ വിട്ടു. കമകമലയില്‍ പിടിയിലായത് തീവ്രവാദി സംഘമെന്ന് കോടതി പറഞ്ഞു. എറണാകുളം പ്രത്യേക എൻഐഎ കോടതിയാണ് വിധി പ്രഖ്യാപിച്ചത്.

സംസ്ഥാനത്തെ ചില രാഷ്ട്രീയ നേതാക്കൾ, ഹൈക്കോടതി ജഡ്ജിമാർ, പൊലീസ് ഉദ്യോഗസ്ഥർ എന്നിവർക്കും ഏഴ് സ്ഥാപനങ്ങൾക്കും നേരെ ആക്രമണം നടത്താൻ ഇവർ പദ്ധതിയിട്ടു. ഇതിനായി  കണ്ണൂരിലെ കനകമലയില്‍ രഹസ്യമായി യോഗം ചേര്‍ന്നുവെന്നാണ് കേസ്. കനകമലയില്‍ യോഗം ചേര്‍ന്നവരും സോഷ്യല്‍ മീഡിയവഴി ഇവരുമായി ബന്ധപ്പെട്ടവരും അടക്കം 15 പേരെ എന്‍ഐഎ അറസ്റ്റ്‌ ചെയ്തിരുന്നു.

ഇതില്‍ എട്ടുപേര്‍ക്കാണ് ഇപ്പോള്‍ കുറ്റപത്രം നല്‍കിയത്. ഒന്നാംപ്രതി കണ്ണൂര്‍ അണിയാരം സ്വദേശി മന്‍സീദ് മെഹമൂദ് (30), രണ്ടാം പ്രതി ചെന്നൈയില്‍ താമസിക്കുന്ന തൃശൂര്‍ സ്വദേശി അമ്പലത്ത് സ്വാലിഹ് മുഹമ്മദ് (26), മൂന്നാം പ്രതി കോയമ്പത്തൂര്‍ സ്വദേശി  റാഷിദ് അലി (24), നാലാം പ്രതി കോഴിക്കോട് കുറ്റ്യാടി വളയന്നൂര്‍ സ്വദേശി എന്‍ കെ റംഷാദ് (24), ഒമ്പതാം പ്രതി മലപ്പുറം തിരൂര്‍ പൊന്മുണ്ടം പി സഫ്വാന്‍ (30), 10-ാം പ്രതി കുറ്റ്യാടി നങ്ങീലംകണ്ടി എന്‍ കെ ജാസിം (25), 13-ാം പ്രതി കോഴിക്കോട് സ്വദേശി ഷജീര്‍ മംഗലശേരി (35) എന്നിവര്‍ക്കെതിരെ ഒരു കുറ്റപത്രവും 11-ാം പ്രതി തിരുനെല്‍വേലി സ്വദേശി സുബ്ഹാനി ഹാജി (31) ക്കെതിരെ മറ്റൊരു കുറ്റപത്രവുമാണ് സമര്‍പ്പിച്ചത്. അതേസമയം, എന്‍ഐഎ അഞ്ചാം പ്രതി മുഹമ്മദ് ഫയാസിനെ മാപ്പുസാക്ഷിയാക്കുകയും ചെയ്തു.

1, 2, 3, 4, 9, 10, 13 പ്രതികള്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ വിവിധ വകുപ്പുകള്‍ക്കു പുറമെ യുഎപിഎയും ചുമത്തിയിരുന്നു. 11-ാം പ്രതി സുബ്ഹാനി ഹാജിയുടെ നേതൃത്വത്തില്‍ 2016 ഓഗസ്റ്റില്‍ കേരളത്തില്‍ രൂപീകരിച്ച അന്‍സാറുള്‍ ഖിലാഫയുടെ പേരിലാണ് ഇവര്‍ രഹസ്യയോഗം ചേര്‍ന്നത്. ഇയാള്‍ക്കെതിരെയും യുഎപിഎ ചുമത്തിയിരുന്നു.

2016 ജൂണില്‍ അഫ്ഗാനിസ്ഥാനിലേക്ക് കുടിയേറി ഐഎസില്‍ ചേര്‍ന്നയാളാണ് സുബ്ഹാനി ഹാജി. ഇയാളെ ഒക്ടോബര്‍ അഞ്ചിനാണ് എന്‍ഐഎ സംഘം പിടികൂടിയത്. തീവ്രവാദസംഘടനയായ ഐഎസിനുവേണ്ടി ഇറാഖില്‍ പോരാട്ടം നടത്തിയ ആളാണ് ഹാജിയെന്നാണ് എന്‍ഐഎയുടെ കണ്ടെത്തല്‍.

Latest Stories

ചരിത്രത്തിലാദ്യമായി കേരളത്തില്‍ ഒരു കോര്‍പ്പറേഷന്‍ സ്വന്തമാക്കി എന്‍ഡിഎ; നന്ദി തിരുവനന്തപുരമെന്ന് നരേന്ദ്ര മോദിയുടെ സന്ദേശം

'പാർട്ടിയേക്കാൾ വലുതാണെന്ന ഭാവം, അധികാരപരമായി തന്നേക്കാൾ താഴ്ന്നവരോടുള്ള പുച്ഛം'; മേയർ ആര്യ രാജേന്ദ്രനെ വിമർശിച്ച് ഗായത്രി ബാബു

‘സര്‍ക്കാരിനെതിരായ വിധിയെഴുത്ത്, മിഷൻ 2025 ആക്ഷൻ പ്ലാൻ ശക്തിപ്പെടുത്തിയതിന്റെ ഫലം'; കേരളത്തിലെ ജനങ്ങള്‍ക്ക് നന്ദിയെന്ന് സണ്ണി ജോസഫ്

'ഈ വിജയത്തിന് കാരണം ടീം യുഡിഎഫ്, സർക്കാരിനെതിരെ പ്രതിപക്ഷം ഉന്നയിച്ച കുറ്റപത്രം ജനങ്ങൾ സ്വീകരിച്ചു'; എൽഡിഎഫിന്റെ പരാജയത്തിന്റെ കാരണം സർക്കാരിനെ ജനങ്ങൾ വെറുക്കുന്നതാണെന്ന് വി ഡി സതീശൻ

'ജനം പ്രബുദ്ധരാണ്... എത്ര ബഹളം വെച്ചാലും അവർ കേൾക്കേണ്ടത് കേൾക്കുക തന്നെ ചെയ്യും, കാണേണ്ടത് കാണുക തന്നെ ചെയ്യും'; രാഹുൽ മാങ്കൂട്ടത്തിൽ

നാലില്‍ രണ്ട് പഞ്ചായത്ത് കയ്യില്‍ നിന്ന് പോയി, ഒരെണ്ണം പിടിച്ചെടുത്തു; ട്വന്റി ട്വന്റിയുടെ ശൗര്യം എറണാകുളത്ത് ഏറ്റില്ല

'ജനാധിപത്യം ആണ്, ജനങ്ങളാണ് വിജയ ശില്പികൾ...അത്യധികം അനിവാര്യമായ മാറ്റം തിരഞ്ഞെടുത്ത വോട്ടർമാർക്കും വിജയിച്ച സ്ഥാനാർഥികൾക്കും ആശംസകൾ'; രമേശ് പിഷാരടി

'പെൻഷനെല്ലാം വാങ്ങി ശാപ്പാട് കഴിച്ചു, ജനങ്ങൾ ആനുകൂല്യങ്ങൾ കൈപറ്റി പണിതന്നു; വോട്ടർമാരെ അപമാനിച്ച് എം എം മണി

'ജനങ്ങൾക്ക് വേണ്ടി ചെയ്യാൻ കഴിയുന്ന പരമാവധി കാര്യങ്ങൾ ചെയ്യാൻ ശ്രമിച്ചു, എന്തുകൊണ്ടാണ് ഇത്തരമൊരു വിധി എന്ന് പരിശോധിക്കും'; തിരുത്താനുള്ളത് ശ്രമിക്കുമെന്ന് ടി പി രാമകൃഷ്ണൻ

യുഡിഎഫിന്റെ സർപ്രൈസ് സ്ഥാനാർത്ഥി, കവടിയാറിൽ കെ എസ് ശബരീനാഥന് വിജയം; ശാസ്തമംഗലത്ത് ആര്‍ ശ്രീലേഖയും ജയിച്ചു