15 പെണ്‍കുട്ടികളെയും ഒരു ആണ്‍കുട്ടിയെയും രാഹുല്‍ മാങ്കൂട്ടത്തില്‍ പീഡിപ്പിച്ചിട്ടുണ്ടെന്ന് കെ സുരേന്ദ്രന്‍; പരാതികള്‍ പുറത്തുവരാതിരിക്കാന്‍ അതിജീവതകളില്‍ സമ്മര്‍ദ്ദം ചെലുത്തി

15 പെണ്‍കുട്ടികളെയും ഒരു ആണ്‍കുട്ടിയെയും രാഹുല്‍ പീഡിപ്പിച്ചിട്ടുണ്ടെന്ന് ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. പരാതികള്‍ പുറത്തുവരാതിരിക്കാന്‍ അതിജീവിതകളില്‍ സമ്മര്‍ദം ചെലുത്തിയെന്നും ബിജെപി നേതാവ് കെ സുരേന്ദ്രന്‍ ആരോപിച്ചു. ലൈംഗികപീഡനാരോപണം നേരിടുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ അറസ്റ്റ് വൈകുന്നത് തെളിവുകള്‍ നശിപ്പിക്കാനുള്ള അവസരമൊരുക്കുകയാണെന്നും കെ സുരേന്ദ്രന്‍ ആരോപിച്ചു. മഞ്ഞുമലയുടെ ഒരറ്റം മാത്രമാണ് പുറത്തുവന്നിരിക്കുന്നതെന്നും കേരളത്തിന് കേട്ടുകേള്‍വിയില്ലാത്ത സംഭവമാണിതെന്നും കെ സുരേന്ദ്രന്‍ ചൂണ്ടിക്കാട്ടി.

രാഹുലിന് സംരക്ഷണം ഒരുക്കുന്നത് കോണ്‍ഗ്രസില്‍ പുതിയതായി രൂപംകൊണ്ട അധോലോക സംഘമാണെന്നും ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ ആരോപിച്ചു. അറസ്റ്റ് വൈകുന്നതിലൂടെ രാഹുല്‍ മാങ്കൂട്ടത്തിലിന് രക്ഷപ്പെടാനുള്ള പഴുതുകള്‍ ഒരുക്കുകയാണോ എന്ന സംശയം ബലപ്പെടുകയാണെന്ന് കുറ്റപ്പെടുത്തികയും ചെയ്തു കെ സുരേന്ദ്രന്‍. സംഘടിത കുറ്റകൃത്യമാണ് നടന്നതെന്നും ഇരകള്‍ പങ്കുവയ്ക്കപ്പെട്ടിട്ടുണ്ടെന്ന ഗുരുതരമായ വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നതെന്നും ബിജെപി നേതാവ് പറഞ്ഞു.

”ഇത് ഒറ്റപ്പെട്ട സംഭവമല്ല. മഞ്ഞുമലയുടെ ഒരറ്റം മാത്രമാണ് പുറത്തുവന്നിരിക്കുന്നത്. കേരളത്തിന് കേട്ടുകേള്‍വിയില്ലാത്ത സംഭവമാണിത്. അറസ്റ്റ് വൈകുന്നതിലൂടെ രാഹുല്‍ മാങ്കൂട്ടത്തിലിന് രക്ഷപ്പെടാനുള്ള പഴുതുകള്‍ ഒരുക്കുകയാണോ എന്ന സംശയം ബലപ്പെടുകയാണ്. രാഹുലിന് സംരക്ഷണം ഒരുക്കുന്നത് കോണ്‍ഗ്രസില്‍ പുതിയതായി രൂപംകൊണ്ട അധോലോക സംഘമാണ്.

രാഹുല്‍ മുങ്ങിയതിന് പിന്നില്‍ ഉന്നതരുടെ പങ്ക് വ്യക്തമാണെന്ന് കൂടി കെ സുരേന്ദ്രന്‍ പറഞ്ഞു. രാഹുലിന് എതിരായി മുന്‍പ് വന്നിട്ടുള്ള പല കേസുകളിലും സംരക്ഷണം ലഭിച്ചിരുന്നുവെന്നും പെണ്‍കുട്ടികളെ പോലെ ഒരു ആണ്‍കുട്ടിയും പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെന്നും ഈ സംഭവത്തിന്റെയും തെളിവുകള്‍ പൊലീസിന്റെ പക്കലുണ്ടെന്നും കെ സുരേന്ദ്രന്‍ പറയുന്നു. കുറ്റകൃത്യത്തിനു പിന്നിലുള്ള എല്ലാവരെയും പുറത്തുകൊണ്ടുവരണം. എംഎല്‍എ ആയിട്ടുള്ള ഒരാളെ ഇതുവരെ കണ്ടെത്താനായില്ല എന്ന പ്രതികരണം വിശ്വാസയോഗ്യമല്ലെന്നും ആരൊക്കെയോ അദ്ദേഹത്തെ മുങ്ങാന്‍ സഹായിച്ചിട്ടുണ്ടാകാമെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു. സാധാരണ കേസുകള്‍ കൈകാര്യം ചെയ്യുന്നതുപോലെയല്ല ഈ വിഷയത്തെ സമീപിക്കേണ്ടതെന്നും ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ പറഞ്ഞു.

Latest Stories

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി

'സൗന്ദര്യവും പാരമ്പര്യവും നോക്കിയല്ല സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നത്, ഈട്ടി തടിയായാലും തേക്കായാലും മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോകും'; എംപിമാർ മത്സരിക്കേണ്ട : രാജ്‌മോഹൻ ഉണ്ണിത്താന്‍

കൊല്ലത്ത് ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ റോഡിലിട്ട് വെട്ടിക്കൊന്നു; ആക്രമണം സ്റ്റേഷനിലെത്തി മടങ്ങുന്നതിനിടെ

ലഡാക്ക് പ്രക്ഷോഭ നായകനും സാമൂഹിക പ്രവർത്തകനുമായ സോനം വാങ്ചുക്കിന് മോചനം; ആറുമാസത്തെ തടവിന് ശേഷം എന്‍.എസ്.ഐ പിൻവലിക്കാൻ കേന്ദ്ര തീരുമാനം