സത്യസന്ധനായ രാഷ്ട്രീയ നേതാവായിരുന്നു കെ കരുണാകരന്‍, അദ്ദേഹത്തിന് എതിരെ കലാപം നടത്തിയതില്‍ പശ്ചാത്തപിക്കുന്നു: രമേശ് ചെന്നിത്തല

പാര്‍ട്ടിക്കുള്ളില്‍ കെ കരുണാകരന് എതിരെ പ്രവര്‍ത്തിച്ചതില്‍ പശ്ചാത്തപിക്കുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. താനൊരിക്കലും അങ്ങനെ ചെയ്യാന്‍ പാടില്ലായിരുന്നു. അന്നത്തെ രാഷ്ട്രീയ സാഹചര്യങ്ങളാണ് തന്നെ കൊണ്ട് അന്ന് അങ്ങനെ ചെയ്യിച്ചതെന്നും ചെന്നിത്തല പറഞ്ഞു. ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.

കെ കരുണാകരന്റെ പ്രിയ ശിഷ്യനായിരുന്ന ആളുതന്നെ കരുണാകരനെതിരെ നടത്തിയ കലാപത്തിന് കൂട്ടുനിന്നതില്‍ ഖേദിക്കുന്നുണ്ടോ എന്ന് ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ചെന്നിത്തല. താന്‍ പശ്ചാത്തപിക്കുന്നു, ഒരിക്കലും അങ്ങനെ ചെയ്യാന്‍ പാടില്ലായിരുന്നു. അന്നത്തെ രാഷ്ട്രീയ സാഹചര്യങ്ങളാണ് തന്നെയും ജി കാര്‍ത്തികേയനെയും, എം ഐ ഷാനവാസിനെയും അതിന് പ്രേരിപ്പിച്ചത്. അത്രയേറെ ആത്മാര്‍ത്ഥതയും സത്യസന്ധതയുമുള്ള നേതാവായിരുന്നു അദ്ദേഹം, കേരളത്തിലോ ഇന്ത്യയിലോ ഇപ്പോള്‍ അദ്ദേഹത്തിന്റെ നിലവാരത്തിലുള്ള ഒരു നേതാവുമില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

ലീഡറുടെ പാത പിന്തുടര്‍ന്നാണ് താന്‍ എല്ലാ മലയാള മാസവും ഒന്നാം തിയതി ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം നടത്താന്‍ ആരംഭിച്ചത്. ചെയ്തതിനെല്ലാം ആത്മാര്‍ത്ഥമായി പശ്ചാത്തപിക്കുന്നു. 1994ന്റെ അവസാന നാളുകളിലാണ് കരുണാകരനെ താഴെയിറക്കാന്‍ കോണ്‍ഗ്രസില്‍ ആസൂത്രണം തുടങ്ങിയത്. പാര്‍ട്ടിയിലെ ഉള്‍പ്പോര് രൂക്ഷമായപ്പോള്‍ കരുണാകരന്‍് മുഖ്യമന്ത്രി സ്ഥാനം ഒഴിയുകയായിരുന്നുവെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

കോണ്‍ഗ്രസില്‍ ഉമ്മന്‍ചാണ്ടി, ചെന്നിത്തല യുഗം അവസാനിച്ചോ എന്ന ചോദ്യത്തിന് രാഷ്ട്രീയത്തില്‍ ആരും സ്ഥിരമല്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. താന്‍ എന്തൊക്കെ ആയിട്ടുണ്ടോ അതിന് കാരണം പാര്‍ട്ടിയാണെന്നും അദ്ദേഹം പ്രതികരിച്ചു.

Latest Stories

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!