വിസ്മയയെ ജീവനോടെ കത്തിച്ചത് മാതാപിതാക്കൾക്ക് അവളോടുള്ള സ്‌നേഹക്കൂടുതല്‍ കൊണ്ടെന്ന് ജിത്തു

സഹോദരിയായ വിസ്മയയെ ജീവനോടെ കത്തിച്ചത് മാതാപിതാക്കളുടെ സ്‌നേഹക്കൂടുതല്‍ കൊണ്ടെന്ന്  പ്രതി ജിത്തുവിന്റെ മൊഴി. വിസ്മയയോട് മാതാപിതാക്കള്‍ക്കുള്ള സ്‌നേഹക്കൂടുതലാണ് വഴക്കിന് കാരണമായത് എന്നും ജിത്തു പൊലീസിനോട് പറഞ്ഞു. വഴക്കിനെ തുടര്‍ന്ന ജിത്തു വിസ്മയെ കത്തി ഉപയോഗിച്ച കുത്തി പരിക്കേല്‍പ്പിച്ചു. പിന്നീട് പരിക്കേറ്റ വിസ്മയയുടെ മേല്‍ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു.

ശരീരത്തില്‍ തീ പടര്‍ന്നു തുടങ്ങിയപ്പോള്‍ വിസ്മയ ജിത്തുവിനെ ചേര്‍ത്ത് പിടിക്കാന്‍ ശ്രമിച്ചുവെന്നും ജിത്തു മേശയുടെ കാല്‍ ഉപയോഗിച്ച് ജിത്തു പ്രതിരോധിച്ചെന്നും പൊലീസ് പറയുന്നു. ഇതിന് ശേഷം മണ്ണെണ്ണയും രക്തവും പുരണ്ട വസ്ത്രം മാറ്റി പുതിയ വസ്ത്രം ധരിച്ച് വീടിന് പിന്നിലുള്ള വഴിയിലൂടെയാണ് ജിത്തു സ്ഥലം വിട്ടത്. ബസില്‍ എടവനക്കാട് എത്തുകയും അവിടെ നിന്ന് കാറുകളില്‍ ലിഫ്റ്റ് ചോദിച്ച് എറണാകുളത്ത് എത്തുകയും ചെയ്തു. ബസില്‍ വെച്ച് ഒരോളോട് പത്തു രൂപ കടം വാങ്ങുകയും ചെയ്തു.

അറസ്റ്റിലായ ജിത്തുവിനെ പെരുവാരത്തെ വീട്ടിലെത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തി. ഒരു മണിക്കൂര്‍ നീണ്ട തെളിവെടുപ്പിന് ഒടുവില്‍ ആക്രമിക്കാന്‍ ഉപയോഗിച്ച കത്തിയും, രക്തം പുരണ്ട ജിത്തുവിന്റെ വസ്ത്രവും പൊലീസ് കണ്ടെത്തി. മാതാപിതാക്കള്‍ തന്നെ അവഗണിച്ചു എന്നാണ് ജിത്തു ആരോപിക്കുന്നത്. വിസ്മയക്ക് മാതാപിതാക്കള്‍ കൂടുതല്‍ വസ്ത്രങ്ങള്‍ വാങ്ങി നല്‍കാറുണ്ട്. അതെല്ലാം താന്‍ കീറിമുറിച്ചു കളയാറുണ്ട്. ഇക്കാര്യം പറഞ്ഞ് സഹോദരിയുമായി എപ്പോഴും വഴക്ക് ഉണ്ടാകാറുണ്ട് എന്നും ജിത്തു മൊഴി നല്‍കിയിരുന്നു.

ചൊവ്വാഴ്ച വൈകിട്ട് 3 മണിയോടെയാണ് വിസ്മയ വീടിനുള്ളില്‍ വെന്തുമരിച്ചത്. സഹോദരി ജിത്തുവിനെ കാണാതായി. രാത്രി മേനക ജംഗ്ഷനില്‍ എത്തിയ ജിത്തു പല ഹോട്ടലുകളുടെയും ലോബിയിലാണ് കഴിഞ്ഞത്. പിന്നീട് പൊലീസ് കണ്‍ട്രോള്‍ റൂം പട്രോളിംഗ് സംഘം ജിത്തുവിനെ കാണുകയും കാക്കനാടുള്ള അഭയ കേന്ദ്രത്തില്‍ ആക്കുകയും ചെയ്തു. അവിടെ നിന്നാണ് കൊലപാതക കേസിലെ പ്രതിയാണെന്ന് തിരിച്ചറിഞ്ഞ് ജിത്തുവിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്.

Latest Stories

'ക്രിയാത്മകമായ വിമർശനങ്ങളാകാം, പക്ഷേ അത് സ്വന്തം ആനുകൂല്യങ്ങൾ കൈപ്പറ്റുന്ന അതേ ഖജനാവിനെ തള്ളിപ്പറഞ്ഞുകൊണ്ടാകരുത്'; വി ഡി സതീശന് മറുപടിയുമായി മന്ത്രി വി ശിവൻകുട്ടി

അശ്വ (AŚVA): സ്കൂൾ വിദ്യാഭ്യാസ രംഗത്ത് വിപ്ലവകരമായ മാറ്റത്തിന് തുടക്കം; ലൗഡേലിൽ പ്രഖ്യാപനം

'ഇത് തിരഞ്ഞെടുപ്പ് ലാക്കാക്കിയുള്ള ബജറ്റ് അല്ല, ആശ വർക്കർമാരുടേയും അംഗനവാടി ജീവനക്കാരുടേയുമുൾപ്പെടെയുള്ള അലവൻസിലെ പരിഷ്കരണം ഉത്തരവാദിത്തം'; കെ എൻ ബാലഗോപാൽ

'തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമാകും, രാഹുൽ ഗാന്ധിയുമായി രണ്ട് മണിക്കൂർ എല്ലാം തുറന്ന് സംസാരിച്ചു'; സിപിഐഎമ്മുമായി ചർച്ച നടത്തിയെന്ന വാർത്തകൾ തള്ളി ശശി തരൂർ

'അഞ്ചുവർഷം ജനങ്ങൾക്ക് ഒന്നും കൊടുക്കാത്തവരാണ്, ബജറ്റ് ഭരണ പരാജയത്തിന്റെ ഫസ്റ്റ് ഡോക്യുമെന്റ്'; പി കെ കുഞ്ഞാലിക്കുട്ടി

ഒറ്റ ദിവസം കൂടിയത് 8640 രൂപ, പിടിവിട്ടു സ്വര്‍ണവില; ഒരു പവന് 1,31,160 രൂപ; ഒന്നര ലക്ഷമില്ലാതെ ഒരു പവന്റെ സ്വര്‍ണാഭരണം വാങ്ങാനാവില്ല; ഒറ്റ മാസത്തില്‍ വന്ന വ്യത്യാസം 31,000ല്‍ അധികം രൂപ; വില്‍പന ഇടിഞ്ഞു

ശബരിമല സ്വർണക്കൊള്ള കേസ്; കെ പി ശങ്കരദാസ് വീണ്ടും റിമാൻഡിൽ, എസ് ശ്രീകുമാറിന് ജാമ്യം

സ്വപ്നങ്ങളെ കൊല്ലുന്ന വ്യവസായം

ഞാൻ വിരമിക്കൽ പ്രഖ്യാപിച്ചത് ആ ഒരു കാരണം കൊണ്ടാണ്, എനിക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു അത്: യുവരാജ് സിങ്

'പൂച്ച പെറ്റുകിട‌ക്കുന്ന ഖജനാവ്'; ബജറ്റിൽ ജനങ്ങൾ വിശ്വസിക്കരുത്, പത്ത് വർഷം ചെയ്യാതിരുന്ന കാര്യങ്ങൾ ചെയ്യുമെന്ന് പ്രഖ്യാപിക്കുകയാണ്; ആളുകളെ കബളിപ്പിക്കാനുള്ള ബജറ്റെന്ന് വി ഡി സതീശൻ