'നേമം മണ്ഡലത്തിലെ കാവിക്കറ കഴുകിക്കളഞ്ഞിട്ട് ഇന്നേക്ക് ഒരു വര്‍ഷം' വി. ശിവന്‍കുട്ടി

ബിജെപിയെ നിയമസഭയില്‍ എത്തിച്ച നേമം മണ്ഡലം എല്‍ഡിഎഫ് തിരിച്ചുപിടച്ചിട്ട് ഒരു വര്‍ഷം തികയുമ്പോള്‍ ബിജെപിയെ പരിഹസിച്ച് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. നേമം മണ്ഡലത്തിലെ കാവിക്കറ കഴുകിക്കളഞ്ഞിട്ട് ഇന്നേക്ക് ഒരു വര്‍ഷം എന്നാണ് അദ്ദേഹം കുറിച്ചത്.

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന വി ശിവന്‍കുട്ടിയിലൂടെയാണ് സിപിഎം നേമം തിരിച്ചുപിടിച്ചത്. ഈ ദിവസത്തെ ഓര്‍മ്മിച്ചാണ് ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇട്ടിരിക്കുന്നത്. 2016ല്‍ ബിജെപി അക്കൗണ്ട് തുറന്ന നേമം ഏറെ ശ്രദ്ധ നേടിയിരുന്ന മണ്ഡലമാണ്. കടുത്ത ത്രികോണ മത്സരത്തിലൂടെയാണ് വി ശിവന്‍കുട്ടി മണ്ഡലം പിടിച്ചെടുത്തത്. ബിജെപിക്ക് വേണ്ടി കുമ്മനം രാജശേഖനും യുഡിഎഫിന് വേണ്ടി കെ മുരളീധരനുമായിരുന്നു മത്സരിച്ചത്.

2011ല്‍ ശിവന്‍കുട്ടിയായിരുന്നു നേമത്ത് ജയിച്ചത്. 2016ല്‍ ഒ രാജഗോപാലിനോട് 8,671 വോട്ടിന് ശിവന്‍കുട്ടി പരാജയപ്പെട്ടു. പിന്നാലെ 2021ല്‍ വീണ്ടും മണ്ഡലം തിരിച്ചുപിടിക്കുകയായിരുന്നു.

Latest Stories

'പറയുന്നതല്ല നടപ്പാക്കുന്നത്, ആളെ പറ്റിക്കൽ'; KSRTC ബസിലെ സ്ത്രീകളുടെ സൗജന്യയാത്രയുടെ ഉദ്‌ഘാടനത്തിൽ നിന്നും സിപിഐഎം എംഎൽഎമാർ വിട്ടുനിൽക്കുമെന്ന് എം വി ഗോവിന്ദൻ

'സ‍ർക്കാരിൻ്റെ വീഴ്ചകൾക്ക് അവരെ ഉത്തരവാദികളാക്കാനും നമ്മുടെ ശബ്ദമുയർത്താനും ഒപ്പം ചേരുക';സിജെപി പ്രതിഷേധത്തിൽ പങ്കെടുക്കാൻ പ്രകാശ് രാജും

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ല'; പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്‍ മൊഴി നല്‍കി

'നരേന്ദ്രമോദിയെ വാരിപ്പുണരട്ടെ', രാഹുൽ ഗാന്ധിക്ക് മുന്നിൽ വാരിപ്പുണരാൻ നിന്നുകൊടുക്കുന്ന ആളല്ല പിണറായി: കെ. എൻ. ബാലഗോപാൽ

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി