എറണാകുളത്ത് റെയില്‍വേ ട്രാക്കില്‍ കോണ്‍ക്രീറ്റ് കല്ല്, മനഃപൂര്‍വം വെച്ചതെന്ന് സംശയം

എറണാകുളത്ത് റെയില്‍വേ പാളത്തില്‍ കോണ്‍ക്രീറ്റ് കല്ല് കണ്ടെത്തി. പൊന്നുരുന്നിയിലാണ് ഇന്ന് പുലര്‍ച്ചെ പാളത്തില്‍ കല്ല് കണ്ടെത്തിയത്. കല്ല് മനഃപൂര്‍വം പാളത്തില്‍ കൊണ്ടു വച്ചതാണെന്നാണ് പൊലീസ് പറഞ്ഞത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

പുലര്‍ച്ചെ ഇതു വഴി ചരക്ക് ട്രെയിന്‍ കടന്നുപോയപ്പോഴാണ് വലിയ കല്ല് ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് ലോക്കോ പൈലറ്റ് വിവരം അറിയിക്കുകയായിരുന്നു. പൊന്നുരുന്നി പൊലീസ് സ്ഥലത്തെത്തിയാണ് കല്ല് നീക്കം ചെയ്തത്.

ഈ അടുത്തായി സംസ്ഥാനത്ത് വിവിധ ഇടങ്ങളില്‍ ട്രെയിന്‍ പാളം തെറ്റുന്ന സംഭവങ്ങള്‍ ഉണ്ടായിരുന്നു. തൃശൂര്‍ പുതുക്കാട് റെയില്‍വേ സ്റ്റേഷന് അടുത്ത് ഫെബ്രുവരി 12 നാണ് ചരക്ക് ട്രെയിന്‍ പാളം തെറ്റി അപകടം ഉണ്ടായത്. മണിക്കൂറുകളോളം ട്രെയിന്‍ ഗതാഗതം അന്ന് തടസ്സപ്പെട്ടിരുന്നു.

Latest Stories

വേടനോട് ഒരു അഭ്യര്‍ത്ഥന..; കുറിപ്പുമായി 'മൂണ്‍ വാക്ക്' തിരക്കഥാകൃത്ത്; ചര്‍ച്ചയാകുന്നു

'ദേശീയപാത ചീട്ടുകൊട്ടാരം പോലെ തകരുന്നു, കോടിക്കണക്കിന് രൂപയുടെ അഴിമതിയുണ്ടായി'; വിമർശിച്ച് വി ഡി സതീശൻ

'വെറുപ്പുളവാക്കുന്ന മ്ലേച്ഛത'; അടിച്ചു പിരിഞ്ഞതിന് പിന്നാലെ ട്രംപ് ഭരണകൂടത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ലോകകോടീശ്വരന്‍; മസ്‌കിന്റെ പ്രതികരണത്തെ പുച്ഛിച്ച് വൈറ്റ് ഹൗസ്‌

എസ്പി മെഡിഫോര്‍ട്ട് ആശുപത്രിയുടെ ചികിത്സ പിഴവ്; തിരുവനന്തപുരം മുന്‍ ജില്ലാ കളക്ടര്‍ കോമയില്‍; മകളുടെ പരാതിയില്‍ പൊലീസ് കേസെടുത്തു; എതിര്‍പ്പുമായി ആശുപത്രി അധികൃതര്‍

പത്തനംതിട്ടയിൽ 17കാരിയെ അഭിഭാഷകൻ പീഡിപ്പിച്ച കേസ്; സിഡബ്ല്യൂസി ചെയർമാന്റെ ഓഫീസിലെത്തി പ്രതികൾ ഒത്തുതീർപ്പിന് ശ്രമിച്ചു, കണ്ടെത്തലുമായി ആഭ്യന്തരവകുപ്പ്

പാര്‍വതിക്ക് കൂടുതല്‍ ഉത്തരവാദിത്വം കാണിക്കാമായിരുന്നു.. പരിഹാസത്തിന് പ്രസക്തിയുണ്ടോ എന്ന് ഉറക്കെ ചിന്തിക്കുന്നു: മാല പാര്‍വതി

'ഇടത് കണ്ണിന് നല്‍കേണ്ട ചികിത്സ വലത് കണ്ണിന് മാറി നല്‍കി'; തിരുവനന്തപുരം സര്‍ക്കാര്‍ കണ്ണാശുപത്രിയില്‍ ഗുരുതര വീഴ്ചയെന്ന് ആരോപണം

'ഇടയ്ക്ക് യുവതിയുമായി പിണങ്ങാറുണ്ട്, മരിക്കുന്ന അന്നും വഴക്കുണ്ടായി'; ഐബി ഉദ്യോഗസ്ഥയുടെ മരണത്തിൽ പ്രതി സുകാന്ത്

ലൈംഗികാതിക്രമ കേസ്; നടൻ ബാലചന്ദ്ര മേനോനെതിരെ തെളിവില്ലെന്ന് അന്വേഷണ സംഘം, റിപ്പോര്‍ട്ട് നല്‍കി

ലോകേഷ് സിനിമാറ്റിക് യൂണിവേഴ്‌സില്‍ നിവിന്‍ പോളിയും; 'എന്‍' ഹൈലൈറ്റ് ചെയ്ത് സംവിധായകന്‍, 'ബെന്‍സ്' പോസ്റ്റര്‍ ചര്‍ച്ചകളില്‍